malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2014, ഏപ്രിൽ 25, വെള്ളിയാഴ്‌ച

പ്രണയ കാവ്യം



ഞായറാഴ്ച ദിവസം
എഴ്നെല്ക്കുവാൻ നന്നേ വൈകി
വാതിൽ തുറന്നപ്പോൾ കണ്ടു
ഊരും,പേരുമറിയാത്ത
സുന്ദരാകൃതി പൂണ്ടവൽ
ഹൃദയം കവര്ന്നു കളഞ്ഞു
കരളിൽ കൊടുംകാറ്റ് ഉളവാക്കി -
കഴിഞ്ഞു
മത്ത് പിടിച്ച തല ച്ചോർ
മുത്തുപോലെ തിളങ്ങി
ദാഹത്താൽ ഉരുകിയ ഞാൻ
മനസ്സിന്റെ മുനകളെല്ലാം ഓടിച്ചുകൊണ്ട്
കെട്ടിപ്പിടിച്ച് ഒരു ചുംബനം
ചുണ്ടിൽ,കവിളിൽ,കഴുത്തിൽ
ഒരായിരം ചുംബനം
ഊരും പേരു മറിയില്ലെങ്കിലും
രചയിതാവിന്റെ പേരു
കീറി പോയിരുന്നെങ്കിലും
ഓർമ്മയുണ്ടിന്നും ആ മധുര കാവ്യം
പഴയ വർത്തമാന പത്രത്തിലെ
ആരെയു മുണർത്തുന്ന
ആ പ്രണയ കാവ്യം 

അമ്മ മനസ്സ്



ദിക്കുകൾ നാലുമിരുൽ കമ്പളം നീരത്തവേ
സ്തംഭിച്ചപോൾ പാതവക്കിൽ മരം നില്ക്കൂ
പ്രേതം കണക്കേ മരത്തിൻ കരിനിഴൽ
ക്ഷണത്താൽ വളർന്നുമാനംമുട്ടിനില്ക്കുന്നു
പ്രായമായുള്ള ചില പത്രങ്ങൾ പേടിച്ചു
നിശ്ചേഷ്ട്ടരായ് താഴെ വീണു കിടക്കുന്നു
വിശറിയുമായ്  വന്നിളം തെന്നൽ വീശവേ
വിലാപ കാവ്യങ്ങൾ എങ്ങോ മുഴങ്ങുന്നു
പക്ഷികൽ പാടാത്ത സന്ധ്യ,യിക്ഷിതി-
 തന്നെ മരവിച്ച സന്ധ്യ
മിന്നു മുഡുക്കൾ മാനത്ത് കണ്ണികൾ
എല്ലാം വിറങ്ങലിച്ചുള്ള  സന്ധ്യ
അമ്മതൻ ചാരത്തണഞ്ഞുള്ള മൃത്യു
അവസാന ദാഹനീർ ചുണ്ടോടു ചേർക്കവേ
പാതവക്കത്തെ മരത്തിൻ മടിത്തട്ടിൽ
അന്ത്യ യാത്രയ്ക്ക് തല നിവര്ത്തീടവേ
പാവം ഹരിച്ചെന്റെ മക്കള്ക്ക് പൊൻ പാത
കാണിക്ക വേണമെന്നെണ്ണി പ്പറയുന്നു 

ഗാബോ ....നീ മൃത്യുഞ്ജയന്



കലാപത്തെ യാണ്
കടലെടുത്ത് പോയത്
ആശയെ ആശയമക്കി തന്നവനെ
കേട്ടിടാം ഇനി കടലിന്റെ ഗർജനമായ്
ഗാബോ.....
അടിമത്ത ത്തിനെതിരെ
ഇടനെഞ്ചിൽ തുല്യം ചാര്ത്തിയവനെ
നീ മൃത്യുഞ്ജയൻ
ബൊളീവിയയിൽ,ക്വൂബയിൽ,
ഗ്വാട്ടിമലയിൽ,ഉറുഗ്വെയിൽ
വെനസ്വേലയിൽ,മെക്സിക്കോയിൽ
നിന്റെ സിംഹ ഗർജനത്തിൽ
തകര്ന്നു വീഴാത്ത കൂച്ച് വിലങ്ങുകൾ
എവിടെയാണ് ഉള്ളത്
വിപ്ലവത്തിന്റെ വിത്തുകൾ
വാക്കിനാൽ മുളപ്പിച്ച്
പ്രണയത്തിന്റെ മാസ്മരീകത
മനസ്സുകളിൽ വിരിയിച്ച
ഹേ....  മാന്ത്രികാ മറക്കില്ലൊരുനാളും
ഗബ്രുയേൽ ഗാർഷ്യ മാര്ക്വേസ്
കേട്ടിടാം ഇനി കടലിന്റെ ഗർജനമായ്   

2014, ഏപ്രിൽ 12, ശനിയാഴ്‌ച

ഗാനം



ചപ്രമഞ്ച തൊട്ടിലാട്ടുന്ന
മൊഞ്ചത്തി പെണ്ണെ
തഞ്ചത്തിൽ നോക്കി
കൊതിപ്പിക്കുന്നതെന്തിനാ -
കണ്ണേ
മുല്ല മൊട്ടിൻ പല്ല് കാട്ടി
കുണുങ്ങി ചിരികുമ്പം
കണ്ണെ യെന്റെ കരളിനുള്ളിൽ
തുടിക്കും കടൽ ക്കോള് (ചപ്ര)
കണ്ണിനുള്ളിൽ കന്മദ പൂ
വിരിഞ്ഞു നിന്നോളേ  ...
കാക്കപ്പുള്ളി കവിളിൽനുണക്കുഴി
കുത്തി നിൽപ്പോളേ 
ഹൂറി നിന്റെ മോറുമാത്രം
എന്റെ മനതാരിൽ
എന്നും മാനത്ത് പൂത്തു നില്ക്കണ
പൂനിലാ പോലെ(ചപ്ര)
പഞ്ച വർണ്ണ തട്ടമിട്ട
പുഞ്ച വയൽ തത്തേ
കള്ളക്കണ്ണാൽ
നെഞ്ചിലേ കതിർ കൊത്തിടുന്നോളേ
കണ്ണിൻ കവണ തൊടുത്തു ഞാനതിൽ
കുടുക്കിടും നിന്നെ
പാലും,പഴവുംതന്നുപാതിമെയ്യാക്കിടും-
നിന്നെ                   (ചപ്ര) 

2014, ഏപ്രിൽ 11, വെള്ളിയാഴ്‌ച

കനവിലുണ്ടൊരു കടവ്



കനവിലുണ്ടൊരു കടവ്
കരളിൻ കടവിലുണ്ടൊരു
തോണി
കാത്തിരിപ്പു ഞാൻ
ഒർത്തിരിപ്പൂ  ഞാൻ
ചെമ്പകപ്പൂ വോളെ ... 
താമര മിഴി യാളേ....(കനവി)
ഓർമ്മകൾ തൻ ഓള പെരുക്കത്തിൽ
താളം കൊട്ടുന്നു നെഞ്ച്
നെഞ്ചിനിടയിലെ നടവരമ്പിൽ -
നിന്നെത്തി നോക്കുന്ന മൊഞ്ച്
ഹാലിളകുന്നു   കൊതിപെരുക്കുന്നു
കണ്ണെ വാനീ മുന്നിൽ   (കനവി )
കടത്ത് തോണിയെ കാത്തിരിക്കുന്ന
പഥികനാണ് ഞാനിന്നും
അക്കരെക്കടവെത്തിടാതെ
ഉഴറൂകയാണിന്നും
ജീവിതത്തിന്റെ ഏതു പാതയിൽ
പിരിഞ്ഞു പോയി നീയും
നിലയില്ലായീ കയത്തിൽ നിന്നും
നീറിടുന്നു ഞാനും     (കനവി)

പോസ്റ്റ് മാൻ



പോസ്റ്റ് മാന്റെ കാക്കി സഞ്ചിയിൽ
തൂങ്ങി ക്കിടക്കുന്നത് ഒരു ലോകമാണ്
വെയിലുണ്ട് ,മഴയുണ്ട്,ഋതുക്കളെല്ലാം
തെറ്റാതെയുണ്ട്
പ്രവാസിയുടെ പ്രയാസമുണ്ട്
പ്രണയിനിയുടെ പരിഭവവും
കാമുകന്റെ കുസൃതിയുമുണ്ട്
ഭാര്യയും,ഭർത്താവും,അച്ഛനും,അമ്മയും
പെങ്ങളും,ആങ്ങളയും
ആഹ്ലാദങ്ങളും,നെടു വീർപ്പുകളും
അടക്കിപ്പിടിച്ച  തേങ്ങലും
പൊട്ടി കരച്ചിലുകളും
വിപ്ലവങ്ങളും,വിശ്വാസങ്ങളും.

പോസ്റ്റ്‌ മാന്റെ കാക്കി സഞ്ചിയിൽ
പ്രേരണയാൽ പണ മടച്ച
കുറേ പേപ്പറുകളാ ണിപ്പോൾ
ഒരിക്കലും റേപ്പറ പൊട്ടിക്കാതെ
മൂലയിൽ മൂടപ്പെടുന്ന പേപ്പറുകൾ 

മുച്ചീട്ട് കളിക്കാരന്റെ മകൾ



കിത്താബ് വായിക്കുന്നെങ്കിൽ
മുഹമ്മദ്‌ ബഷീറിനെ വായിക്കണം
മുച്ചീട്ട് കളിക്കാരന്റെ മകളെ വായിക്കണം
സൈനബാനെ വായിക്കണം
കള്ള ജൂസാനെ... സാഹിത്യ കാരാ
കുത്തിക്കുറിക്കു പഹയാ
മൊട്ടത്തലപൊലെ മിന്നുന്ന
മഴ നിലാവിന്റെ വെളിച്ചത്തില്
പ്രാസം തെറ്റാത കവിതപോലെ
സുലൈമാനിയുടെ ചൂടും,ചൂരുമായി
ഓളത്തിലാടുന്ന കടവിലെ
കെട്ടുവള്ളം പോലത്തെ
പെണ്ണിനെക്കുറിച്ച്
എഴുത് ബലാലെ
രാത്രിയുടെ നീഹാര നീര് പെണ്ണിന്റെ
വിരഹമല്ലാതെ
മറ്റെന്താണ് പഹയാ
പുളുന്തൂസ് എഴുത്തുകാരാ
നിലാ വെളിച്ചത്തിലും
ഉച്ച സൂര്യനെപ്പോലെ
നീയെന്തിനു വിയർക്കുന്നു-
ഇബ് ലീസേ
കവിതയിപ്പം തെയ്യവും,തോറ്റം-
പാട്ടുമായി
വെളിച്ച പ്പെടുന്നല്ലോ റബ്ബേ
...............................................
മുച്ചീട്ട് കളിക്കാരന്റെ മകൾ - വൈക്കം
മുഹമ്മദ്‌ ബഷീറിന്റെ കഥ

ഹല്ലപിന്നെ....!



അടിച്ചു തളിക്കാരും
തേച്ചു തുടയ്ക്കുവോരും
ഏല്പ്പിച്ച പണി ചെയ്‌താൽ പോരെ
പിന്നാമ്പുറത്തേക്ക്
പിന്തിരിയുന്നതെന്തിനു
അന്ത പ്പുരത്തിലേക്ക്
എത്തി നോക്കുന്നതെന്തിന്
ഹല്ലപിന്നെ...!
പത്രക്കാർക്കും,പ്രതിപക്ഷക്കാർക്കും
പണിയൊന്നുമില്ലന്നെ
നാലാള് കേട്ടാൽ നാണിച്ചു പോകില്ല്യോ
ചൊറിയുന്ന വർത്തമാനം പറയല്ലേ
ഇതെന്നാ...
ചേനയെങ്ങാനാന്നോ 
ചാക്കിൽ കെട്ടി തള്ളാൻ
ഇവറ്റകളൊക്കെ അങ്ങന്യാന്നേ
ചത്താലും സൊയിര്യം തരാത്ത
വകകള് .
പോകാൻ പറ
ഹല്ലപിന്നെ
ങാ...പത്രക്കാരെ വിളി
പാർസലെന്താച്ചാ  പാകമാക്ക്
മാക്രികളുടെ മോങ്ങലിപ്പോൾ-
തീർക്കാം
അണ്ണാൻ കുഞ്ഞിനെയാ
മരംകേറ്റം പഠിപ്പിക്കുന്നെ

തിരു മുറിവുകൾ


ജീവിതത്തിന്റെ ഏതോ
മലഞ്ചെരുവിൽ
അവൻ മഴ നനഞ്ഞു നില്ക്കുന്നു
ആലയും,ആലയവും തിരിയാതെ
ഇരുളുന്ന ആകാശത്തിനു കീഴെ
ഇടറുന്ന കണ്ണുകളുമായി
ആടുകളെ തിരയുന്ന ഇടയനെപ്പോലെ
ഉഴറി നടക്കുന്നു.
ആട്ടിൻ കുട്ടിയെപ്പോലെ-
കടിച്ചു പറിക്കുന്ന തണുപ്പിൽ
സ്വന്തം ബലിയുടെ കുരിശും പേറി
പൊറുതി കേടിന്റെ ശിഖരത്തിൻമേൽ
തൂങ്ങി യാടുന്ന പൊരുത്തക്കേടിന്റെ
ജീവിത കയപ്പുനോക്കി മല കയറുന്നു
അഞ്ചു തിരു മുറിവുകളിലെയും
രക്തം വീണു ചുവന്ന ഹൃദയം
അപ്പോഴും ഒരു കവിത മൂളിക്കൊണ്ടിരിക്കുന്നു

മരണം





അന്നത്തെ പ്രഭാതത്തിനു
നിറമുണ്ടായിരുന്നില്ല
ദുഖത്തിന്റെ പുതപ്പു മൂടിയത് പോലെ
എങ്ങും മഞ്ഞ്
കുന്നിൻ മുകളിലെ സെമിത്തേരിയിൽ
ആത്മാവുകൾ നട്ട വിലാപ മരങ്ങൾ
പോലെ
ഉയർന്നു നിൽക്കുന്ന കുരിശുകൾ
ദുഃഖ ഭാരവും പേറി തല കുനിച്ചിരിക്കുന്ന
മീസാൻ കല്ലുകൾ
അകലെ അഗാധ ഗർത്ത ത്തിന്നരികിലെ
ഒറ്റയടിപ്പാത
ജീവിതത്തിലേക്കും മരണ ത്തിലേക്കുമുള്ള
നൂൽപ്പാലം
അനന്തരം
പ്രഭാത സൂര്യൻ
വിളറിയ ഒരു കുതിരയാകുന്നു
മരണം അതിന്റെ പുറത്തേറി
സെമിത്തേരിയുടെ  കവാടം തുറന്നു
താഴേക്കു കുതിക്കുന്നു

ഗാന്ധി

പട്ടിണി പ്പാവങ്ങളെ
കാണുവാനൊരു കണ്ണട
സ്നേഹത്തിന്റെ കണ്ണാടിയായ്
വെട്ടി ത്തിളങ്ങുന്ന മൊട്ടത്തല
ഉഴറുന്ന മനസ്സിനൊരു ഊന്നുവടി
പാപികൾക്ക് പകുക്കാനൊരു ശരീരം 

2014, ഏപ്രിൽ 4, വെള്ളിയാഴ്‌ച

മനസ്സുകൊണ്ട് നടക്കുന്നൊരാൾ....!



ശരീരം മുഴുവൻ തളർന്നൊരാൾ
വെട്ടിയിട്ട ചേമ്പിൻ തണ്ടുപോൽ
വാടിക്കിടക്കുന്നു
254 നമ്പ്ര് കട്ടിൽ പിടിയിൽ
യൂറിൻ  ബാഗ്  തൂങ്ങിക്കിടക്കുന്നു
ആദ്രമാം കണ്ണിൽ നിന്ന്
രണ്ടിറ്റ് കണ്ണീർക്കണം
വെമ്പുന്നു തുളുമ്പുവാൻ
മരിച്ചില്ലെന്നതിനു സാക്ഷ്യം
ഉയർന്നുതാഴും നെഞ്ചിൻ കൂട്
പ്രതീക്ഷതൻ ചെരാതിൻ വെട്ടം-
മുനിഞ്ഞു കത്തുന്നിപ്പൊഴും മുഖത്ത്
നിങ്ങളൊന്നു ചിന്തിച്ചു നോക്കൂ
അത് നിങ്ങൾ തന്നെയെന്നു
ഇപ്പോൾ മലർന്നു കിടന്ന്
വെള്ളപൂശിയമച്ചിലേക്ക് നോക്കുമ്പോൾ    
എന്തെന്തു വിചാരങ്ങളാണ്
വിരാചിക്കുന്നത്
കഴിഞ്ഞു പോയ കാര്യങ്ങൾ,പ്രതീക്ഷകൾ.
വലിച്ചു പറിക്കുന്നുണ്ടിടയ്ക്കിടെ
മനസ്സ് മുടിയിഴകളെ
തെറ്റ് കുറ്റങ്ങളെക്കുറിച്ച് ഓർത്ത്
ഇപ്പോൾ തളർന്ന് പോയയാൾ
എഴുന്നേറ്റ് നടക്കുന്നു ,ഓടുന്നു
ഉറക്കത്തിൽ നിന്ന് ഞെട്ടി യുണരുമ്പോൾ  
എഴുന്നേല്ക്കാൻ ഒരു ശ്രമം
ഇപ്പോൾ നിങ്ങള്ക്ക് തോന്നുന്നില്ലേ
ഒന്നനങ്ങു വാനെങ്കിലും
കഴിഞ്ഞിരുന്നെങ്കിൽ....

ഗൃഹാതുരത്വം



ബ്രിട്ടീഷ് പട്ടാളം
പടുത്തുള്ള ഗസ്റ്റ് ഹൌസിൽ
അടങ്ങെ പിടിച്ചാലടങ്ങാ
കൽ തൂണിനരികെ നിന്ന്  
എണ്ണി എണ്ണി ചോദിപ്പൂ അണ്ണാൻ
എന്തേ വന്നു?!
അറിയാതെഴുന്നേറ്റു ഞാൻ
ആരിത് വേഷം മാറി വന്നുള്ള
രഹസ്യ പട്ടാള ക്കാരനോ
പുറത്തെ വരമൂന്നുംയേത് -
റാങ്കിന്റെ താവോ!
പൂത്ത ചെമ്പക കൊമ്പിൽ നിന്നൊരു
തെന്നൽ വന്നു ചാരത്തിരിക്കുന്നു
സൗഹൃദം പങ്കിടുവാൻ
നാട്ടിലിപ്പോഴുമുണ്ടോ
മാവും,പിലാവുമെല്ലാം
കണ്ടില്ലേ ബാംഗ്ലൂരിൽ
തഴച്ചു നില്ക്കുന്നത്
മാവിനെ മറമാടി
പ്ലാവിനെ പിണ്ഡം വെച്ച നാളിൽ
ഞാനെല്ലാം വിട്ട് ഇങ്ങോട്ട് കുടിയേറി
മനസ്സുണ്ടായിട്ടല്ല
ഗതിയില്ലാഞ്ഞിട്ടാണ്
ഗദ്ഗദ കണ്ഠംനായി
അണ്ണാൻ മൊഴിഞ്ഞു മെല്ലെ

അതേ വഴി


ചുറ്റും കനത്തു കല്ലിച്ച
നിശബ്ദത മാത്രം
അമ്മ പോയതിനു ശേഷം
ആദ്യമായി
ഈ കുടിലിനു മുൻപിൽ ഞാൻ
അമ്മയുടെ അമർത്തിയ മൂളക്കവും
അമ്മ മണവും കൂടുവന്നു
ചെറിയ കാറ്റും,നാടാൻ പാട്ടും കൂടെ വന്നു
കാണാൻ കാത്തിരുന്ന പോലെ
കുടിലൊന്നു കുലുങ്ങി
ഒരു വശം ചരിഞ്ഞു പിന്നെ അമർന്നു
അന്നിറങ്ങിയ അതേ വഴിയിലൂടെ ഞാനും

ഓർമ്മയിൽ അമ്മ





കൂനി ക്കൂനി വന്നയിരുട്ട്
കുത്തിപ്പിടിച്ച് കുന്നിറങ്ങി.
ഉയർന്നുനിന്ന മണ്‍ കൂന 
അമ്മയുടെ അവസാനത്തെ അടയാളം
പച്ച മണ്ണിൽ അലിഞ്ഞു ചേരുന്ന
അമ്മയുടെ ഗന്ധം ചുറ്റും
നിസ്സഹായതയുടെ മൌനത്തിൽ തട്ടി
ഇരുട്ട് ഇടറി വീണു.
കുടിലിലേക്ക് കടന്നപ്പോൾ
കുട്ടിക്കാലം കൂട്ടുവന്നു
അമ്മയുടെ സ്പർശമായ്  
തണുപ്പ് പുതഞ്ഞു നിന്നു
അമ്മിഞ്ഞ മണം എങ്ങും പരന്നു
പച്ചിലകളിൽ തട്ടി നിലാവ്-
പറമ്പിലേക്ക് കുത്തിയൊലിക്കുന്നു
മഞ്ഞിന്റെ  മറപറ്റി അമ്മ അകത്തേക്ക് -
കടക്കുന്നു

യാചന

കണ്ടു ഞാൻ വണ്ടിതൻ
ജാലക ചാരെ നിന്ന്
അഭിശസ്തിതൻ പാത്രവുമായൊരു
യാചക നില്ക്കുന്നു
ചെറു പ്രായമേയുള്ളൂ കണ്ടാലാരോഗ്യവതി
ജീവിച്ചിടാം മാന്യമായൊരു തൊഴിൽ
കണ്ടെത്തുകിൽ
മെയ്യനങ്ങീടാതെ,വിയർപ്പൊഴുക്കീടാതെ
ലജ്ജ യെന്നൊന്നില്ലെങ്കിൽ യാചന  -
തൊഴിൽ തന്നെ!.
കണ്ടില്ലെന്നു നടിച്ചിരിക്കും യാത്രക്കാരെ
കണ്ഠം പൊട്ടു മാറുച്ചേ  വിളിച്ചു ശല്യം ചെയ്‌വൂ
നീട്ടിയ പാത്രത്തിൽ നാണയ മിട്ടില്ലാ എങ്കിൽ
ശാപ വാക്ക് കൊണ്ടുറഞ്ഞാടുന്നു അഭിശപ്ത
യാചകരെ എത്രയോ കണ്ടിരിക്കുന്നു ഞാനും
കണ്ടതില്ലിതു വരെ യിങ്ങനെ യൊരുത്തിയെ.
എന്തിനേറെ ചൊല്ലുന്നു കണ്ടിടാം
എല്ലാറ്റിലും
നല്ലതും,തീയതും എന്ന് സമാധാനിക്കാം

സ്മാരകം



മഞ്ഞിന്റെ നേരിയത്
ആരോ വലിച്ച് മാറ്റിയിരിക്കുന്നു
കുത്തനെ നില്ക്കുന്ന കുന്നിന്റെ -
മുലകൾ
ഇപ്പോൾ കാണാം
കുത്തി നോവിക്കുന്നുണ്ട് കഠാര മുനകൾ
മതങ്ങളുടെ മുഷ്ട്ടിയിൽ പെടാതെ
എന്നും പൂത്ത് നില്ക്കുന്ന
രണ്ട്‌ പൂക്കളെ യോർത്തു.
താജ്മഹലിൽ,  ഗാന്ധി ഘട്ടിൽ ,
ബുദ്ധ ജയന്തി പാർക്കിൽ
ചാന്ദിനി ചൌക്കിൽ,ചിനാർ മരങ്ങൾക്ക്-
കീഴെ
എവിടെയൊക്കെയാണാ പൂക്കൾ
പൂത്തിരുന്നത്
നോക്കൂ! ഇന്നിതാ ഈ കൂർമ്പൻ
കുന്നിനു താഴെ
ഒരിക്കലും വാടാത്ത രണ്ട്‌ പൂക്കളുടെ
ഒരു സ്മാരകം

സത്യസായി ഹോസ്പിറ്റലിൽ



ഓം ശാന്തി! ഓം ശാന്തി!! ഓം ശാന്തി!!!
ശാന്തി മന്ത്രം വന്നെന്നെ
തൊട്ടു വിളിക്കുന്നു
കൈവിരൽ പിടിച്ചെന്നെ
മുൻപേ നയിക്കുന്നു
'സായി'തൻ പേരിൽ പടുത്തുള്ളോരു
സൌദം കാണ്‍കെ
ദേവാലയം തന്നെ യെന്നെനാം നിനച്ചീടു
സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
എന്നുള്ളത്
ജീവൻ രക്ഷിച്ചേകുന്ന
ദേവാലയ മെല്ലാതെന്തു
ഗെയ്റ്റ് കടക്കുമ്പോഴേ
കണ്ടിടാം വൃന്ദാവനം
ഗോപികാ പാദസര സ്വനം പോൽ
പല ഭാഷാനാദം
അങ്ങുയർന്നു നില്ക്കുന്നു
കണ്ണന്റെ മധുരാപുരി
മാലാഖ മാരെപ്പോലെ
നേഴ്സിനെ എങ്ങും കാണാം
മാർക്സിന്റെ തത്വ ശാസ്ത്രം 
സ്നേഹവും,സമത്വവും
കുടികൊള്ളുന്നിട മല്ലോ
അക്കാണും ആശുപത്രി