malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2013, നവംബർ 16, ശനിയാഴ്‌ച

കടലിൽ



കടലിലേക്കിറങ്ങുംപോൾ
കൈയും,കാലും ഊരിവെക്കണം
തിരകൾക്കുമേലെ ഊയലാടാൻ
കടലാഴത്തിലേക്ക് ഊളിയിടാൻ
കടൽ കാടാണ്,മഹാ വനമാണ്
അവിടെ കാണാം
കടലാന,കടലാമ,കടൽക്കുതിര,-
കടൽപ്പന്നി
പവിഴപ്പുറ്റുകൾ,പാറക്കൂട്ടങ്ങൾ
നമുക്ക് രാത്രി യാകുംപോൾ
കടലിൽ പകലായിരിക്കും
കാരണം;സൂര്യെൻ കടലിലെക്കാണല്ലോ
താഴ്ന്നു പോകുന്നത്
കടലിലേക്കിറങ്ങുംപോൾ ശിരസ്സിലൊരു -
കവചം വേണം
ശിരസ്സിടിച്ച് ചിന്തകൾ ചിതറാതിരിക്കാൻ
ചിന്തകൾ ചിതറി പ്പോയവരാണ്
ജലകന്യകളായി  മാറിയവർ
ചിന്തകൾ ഇല്ലാത്തതിനാൽ  അവർക്ക്
തിരിച്ചു വരേണ്ട ആവശ്യവുമില്ല
മത ജാതികളെക്കുറിച്ചു പഠിക്കേണ്ടവരാണ് 
കടലിലേക്ക് പോകേണ്ടത്
അവിടെ കാണാം
'ജാതി ബേദം മത ദ്വേഷ 'മില്ലാതെ 
ബോധത്തിന്റെ വേരുകൾ ഒന്നോടോന്നായ്  -
ച്ചേർന്നു
കൂടിച്ചേർന്ന് വളരുന്നത്‌

2013, നവംബർ 15, വെള്ളിയാഴ്‌ച

മീൻ പാർപ്പ്‌



മീനുകളെല്ലാം
എവിടെയാണ് പാർക്കുന്നത്‌
ഏതു കൊട്ടാരത്തിൽ
പോകണമെനിക്കുമിന്നു
മീൻ കൊട്ടാരത്തിൽ.
പ്രഭാതം മീൻ വല വിരിച്ചിരിക്കുന്നു
കടലിൽ
തിരകളിൽ ചെതുമ്പലുകളുടെ
വെയിൽ തിളക്കം
ബോട്ടിന്റെ കൊടിക്കൂറ
കടൽ  ക്കാക്കയെപ്പോലെ
കാറ്റിൽ പറക്കുന്നു
അക്ഷാംശ രേഖയും,രേഖാംശരേഖയും
ദിശയും,ദൂരവും ഹൃദയത്തിന്റെ ജി.പി.സി യിൽ
റൂട്ട്കോഡു സെറ്റ് ചെയ്ത്
വെയിലിന്റെ വല മുറിച്ച്
ആകാംക്ഷ യുടെ തിരകളിലേറി
ഞാൻ കുതിച്ചു
ഇപ്പോൾ മീനുകളെന്നെ
വലയിട്ട് പിടിച്ചിരിക്കുന്നു
കടലെടുക്കാതിരിക്കാൻ
ഓർമ്മയുടെ വലിയൊരു നങ്കൂരം
ഞാനെന്നിലേക്ക്  താഴ്ത്തുന്നു
..................................................
ജി.പി.സി:-ഗ്ലോബൽ പോസിഷനിംഗ് സിസ്റ്റം

ബാക്കിയെന്തുണ്ടിനി?



പാരിതിൽ നേരിന്റെ
വേരറൂ ത്തേ പോയി
കാടിന്റെ പച്ചപ്പ്‌
കടലെടുത്തേപോയി
തൊടിയും തണ്ണീർ തടങ്ങളും
പോയി
തുടി കൊട്ടും കന്നിയും
കൊയ്ത്തു പാട്ടും പോയി
കുളിരും കിനാക്കളും
കൂടൊഴിഞ്ഞേ പോയി
തളിർക്കും തരുക്കൾതൻ
കൂമ്പൊടിഞ്ഞേ പോയി
കുടിലെടുത്തെ പോയി
കുട മുടഞ്ഞേ പോയി
വയൽ പോയി
പുഴ പോയി
മഴ പോയി
ചിരിപോയി.

വേനലുണ്ടിനി
വേവലാതിയുണ്ടിനി
ഖേദമുണ്ടിനി
വറൂതിയുണ്ടിനി
പൊറുതിയില്ലിനി

പ്രേമത്തിന്റെ വാക്ക്



പ്രേമത്തിന്റെ വാക്ക്
മൂകമാണ്
വിറയ്ക്കുന്ന കണ്ണും.കൈകളും
ഉമിനീര് വറ്റിയ നാവും
വരണ്ട ചുണ്ടും
എന്തൊക്കെയാണ് കൈമാറി-
യിട്ടുണ്ടാകുക
ഒറ്റയ്ക്കിരുന്നു നുണയുംപോഴാണ്
മാധുര്യ മേറിയേറി  വരുന്നത്
                (2)
അടുത്തിരിക്കുമ്പോൾ
മനസ്സിൽ പ്പറയുന്നു
അകന്നിരിക്കുമ്പോൾ
വാക്കാൽപ്പറയുന്നു

നട്ടുച്ച സൂര്യൻ



അവൻ നട്ടുച്ച സൂര്യൻ
നെട്ടൂളാന്റെ മൂളലിലും
നെടുവീർപ്പയക്കാതെ
ഇടനെഞ്ചും വിരിച്ച്
കവിതയുടെ കഴുമരത്തിലേറിയവൻ 
ഛത്രമില്ലാത്ത,ചിത്രത്തൂണല്ലാത്ത-
ഛത്രാധിപതി
അമ്മക്കഥയും അമ്മൂമ്മക്കഥയുമില്ലാത്ത
ബാല്യത്തിന്റെ ഒഴിഞ്ഞ പാത്രത്തിൽ
അച്ഛൻ ചുരത്തിയ വീര കഥകളത്രയും
മോന്തിക്കുടിച്ചവൻ
അപ്പമില്ലാത്ത നാളുകളിൽ
കവിതയുടെ അപ്പം ചുട്ടു നടന്നവൻ
അവൻ കൽക്കരി നിറമുള്ളവൻ
വെയിൽതിന്നുന്ന പക്ഷി
ലഹരിയുടെ ഓളപ്പരപ്പിൽ
കുപ്പായ കൈ മടക്കിൽ നിന്നും -
തെറിച്ചു വീണ
കവിത എഴുതിയ കടലാസ് തുണ്ട്
കവർപ്പിന്റെ കാർമേഘ മുഖം
കാട്ടി നിന്നവർ
ഇന്ന് കുടിച്ച് രസിക്കുന്നു
അവന്റെ കവിതയുടെ മാമ്പഴച്ചാര്

കല്ലിന്റെരാഷ്ട്രീയം



കല്ലിനുമുണ്ടോരാഷ്ട്രീയം?
കേൾക്കുന്നവർക്ക്
അങ്ങിനെ തോന്നാം
കാലം പറയുന്നു:
കല്ലിനു കഥ മാത്രമല്ല
രാഷ്ട്രീയവുമുണ്ട്
ഇടതനും,വലതനും
ഇടംകൈ കൊണ്ടെറിഞ്ഞാൽ
ഇടതൻ
വലംകൈ കൊണ്ടെറിഞ്ഞാൽ
വലതൻ
എന്നല്ല വിവക്ഷ.
വ്യക്തമായി കക്ഷി രാഷ്ട്രീയമുള്ള
അച്ചടക്കരാഹിത്യ മൊട്ടുമില്ലാത്ത
തികച്ചും നല്ല പ്രവർത്തകരാണ് പോലും
കല്ലുകൾ
കൂർത്ത് മൂർത്തുതങ്ങളുടെ ദൌത്യങ്ങൾക്കായി
അവർ കാത്തിരിപ്പുണ്ടാവും
കണ്ടെത്തുവാൻ കഴിയണം കല്ലുകളെ
അല്ലെങ്കിൽ
ഭസ്മാസുരനു വരം കൊടുത്തത് പോലെയാകും.
നുഴഞ്ഞു കയറിയ കല്ലുകളെ
കണ്ടെത്തുവാൻ കഴിഞ്ഞില്ല പോലും
ഏറിലായിരുന്നില്ല പോലും കുഴപ്പം
കല്ലിന്റെ രാഷ്ട്രീയമാണ് പോലും-
തിരിച്ചു വന്ന് എറിഞ്ഞവന് തന്നെ കൊണ്ടത്‌
ഇനിപാപം ചെയ്യാത്തവർ കല്ലെറിയട്ടെ 

2013, നവംബർ 5, ചൊവ്വാഴ്ച

മുത്തശ്ശി


വീട്ടിൻ വിളക്കാണ് മുത്തശ്ശി
നാട്ടറിവാണെന്റെ മുത്തശ്ശി
കടലാഴമുള്ളമനസ്സുണ്ട്
കടലോളം കഥകളകത്തുണ്ട്
അറിവിന്നുറവ ഉരുളയാക്കി
ഉണ്മ യെന്നുള്ളിൽ നിറച്ചു തന്ന്
വഴിയെ നടത്തിക്കും മുത്തശ്ശി 
വഴി വിളക്കാമെന്റെ മുത്തശ്ശി
വീടായാൽ കുട്ടികൾ വേണം
കൂടെ മുത്തശ്ശിയും കൂട്ട് വേണം
എങ്കിലെ ഇമ്പങ്ങളുണ്ടായിടൂ
എങ്കിലെ കുടുംബമതായിത്തീരൂ

കാ...കാ...!



കാടും,കായലുകളും
നിരീക്ഷിക്കുവാൻ
കാക്കകളെ ഏർപ്പെടുത്തി
പെരുമാറ്റ ച്ചട്ടങ്ങൾ
പുറപ്പെടുവിച്ചു
പെരുവഴിയും,നടവഴിയും
അടച്ചു കെട്ടി
ആംബുലൻസും,യുദ്ധ സന്നാഹങ്ങളും
വിളിപ്പുറത്ത്
നിയമങ്ങൾ പുരപ്പുറത്ത്
കായൽ നികത്തി റിസോർട്ട്‌ പണി
തകൃതി
കുന്നിറങ്ങി കളിക്കുന്നു   കാടുകളുടെ -
വികൃതി
കാക്കകൾ "കാ...കാ..."എന്നുമാത്രം
കരഞ്ഞു

മതം (ദം )



അരമതിലിനപ്പുറമിപ്പുറം
 വളർന്നു മാവും പ്ലാവും
മതിലിൻ മുകളിൽ എത്തിയവർ
മുട്ടി ച്ചേർന്നു നിന്നു
ഒരു ഞെട്ടിൽ എന്നതു പോലവർ
ഒട്ടി ച്ചേർന്നു വളർന്നു
കൗതുകമേറും കിളികൾ പലതും
കൂടുകൾ വെച്ചു വസിച്ചു
മതാന്ധനായ മനുഷ്യൻ
ഒരു നാൾ കണ്ടു പിടിച്ചു
പിന്നീടോട്ടു,മമാന്തിച്ചില്ല
കോടാലി പതിച്ചു കഴുത്തിൽ

മഞ്ഞണിപ്പൂവിന്റെ കൂട്ടുകാരന്...



മഞ്ഞണിപ്പൂനിലാവിൽ
പാടുമെൻ നീലക്കുയിലേ
വലയെറിഞ്ഞന്നു നീയെൻ 
ഹൃദയം കുരിക്കീലെ
കൈ വള കിലുക്കീനീ കട-
ക്കണ്ണേറിഞ്ഞില്ലേ
അന്നുനീവരച്ചിട്ടനാടൻശീലുകളാലെ
നാടിനെയറിയുന്നു ഇന്നുമെൻ തലമുറ
മലയാളത്തിൻ വാഴ്വ്
മറുനാട്ടിലും ചെന്ന്
പാടിപ്പറഞ്ഞുള്ളോരു
മാണിക്യ കുയിലാണ് നീ
എങ്ങിനെ മറക്കും ഞാൻ
പാട്ടിന്റെ കൂട്ടുകാരാ
മണ്ണിന്റെ മണമുള്ള
നാട്ടുപാട്ടിന്റെ തോഴാ
മഞ്ഞണിപ്പൂനിലാവേ
മറക്കില്ലൊരിക്കലും
ഓർമ്മയിലെന്നു മെന്നും 
നിന്മണി ക്വാണം മാത്രം

അരിപ്പിറാവിനോട്



നോവൂറും കണ്ണാലെ
നോക്കുവതെന്തു നീ
നടവഴിയിൽനിന്നുമരിപ്പിറാവേ
വയ്യെനിക്കിന്നു
വയസ്സെന്ന മായാ വലയത്തിൽ കാലം-
കുടുക്കിയില്ലേ
നിന്നെനിരൂപിക്കാതില്ലൊരുദിവസവും
നോക്കിപ്പറയുന്നതറിയുന്നു ഞാൻ
ഒരു മുഖം മാത്ര മുള്ളവൾ നീ പാവം
മാനവർ ഞങ്ങളിരുമുഖക്കാർ
നെടിയ പിലാവിലെ കൂട്നശിപ്പിച്ച്
കുഞ്ഞിനെ കാലിയാ പിള്ളേർപിടിച്ചപ്പോൾ 
വെയ്ലത്ത്  പണിയണയെന്നരികത്തല്ലോ 
അന്ന് നീ വന്നു കരഞ്ഞു നിന്നു
പിള്ളേരെയോടിച്ച് അന്നുഞ്ഞാൻ കുഞ്ഞിനെ
നിന്നരികത്തായികൊണ്ട്തന്നു
പിന്നെയും കൂടൊന്നു കൂട്ടിയാ കൊമ്പിൽനീ
ഏറെ കുഞ്ഞുങ്ങൾക്ക്‌ ജന്മമേകി
എത്രതലമുറയെന്നതറിയാതെ
പ്രായമേറെയേറി നിനക്കുമിന്നു
എല്ലാരു മുണ്ടെന്നാൽ ആരു മില്ലാതോരായ്‌
കാലം നമുക്ക് കഴിച്ചു കൂട്ടാം
ഉള്ളം വെളുവെളെ ഉള്ളവരായി നാം
കള്ളമെന്തെന്നറിയാതൊരായി
എള്ളോളമാവില്ലകള്ളം പറഞ്ഞീടാൻ  
മണ്ണിതിൽ വീണു മരിക്കുവോളം 

അമ്പലത്തിൽ

അമ്പല മുറ്റത്തോരാലുണ്ട്
ആലിനൊരായിരം കൊമ്പുണ്ട്
കൊമ്പു കുഴലുണ്ട് കൊമ്പനുണ്ട്
കൊമ്പന് നെറ്റിപ്പട്ടമുണ്ട്
പട്ടങ്ങളായിരം പാറണ്ണ്ട്
കുട്ടികളാർത്തു ചിരിക്കണ്ണ്ട്
ആളുണ്ട് അമ്പാരിയുണ്ട്
തേരുണ്ട്  തേവരുമുണ്ട്
ആമ്പൽ ക്കുളമുണ്ട് ആറാട്ട്‌കടവുണ്ട്
കടവിനോരായിരം പടവുണ്ട്
പഞ്ചാരി മേളങ്ങളുണ്ട്
പായസ ദാനവുമുണ്ട്
വെടി തട പൂരങ്ങൾ സംഗീത കച്ചേരി
നാലമ്പലം ചുറ്റും ആർപ്പുവിളി
കന്യകളായിരമുണ്ട് 
കാഴ്ച്ചകളേറെയുമുണ്ട്
വന്നവർ വന്നവർ കാഴ്ച്ചകളും കണ്ട്
ആമോദമുണ്ട് നടപ്പുണ്ട്
ദേവനോരാഗ്രഹമുണ്ട്
മാനവനെപ്പോൽനടക്കാൻ
വന്നവർ വന്നവരാരുമ ശിലയെ
കണ്ടതായ് പ്പോലും നടിച്ചില്ല
അമ്പലത്തിൽ ചെല്ലും മാളോര്
കാഴ്ച്ചകൾ കാണുവാൻ വന്നോര്
ദേവനെ പ്രാർത്ഥിക്കുവാനാണേൽ
നടവരമ്പിൽ നിന്നു മാകാലോ