കവി കവിതയെ നഗ്നയാക്കി നിർത്തി
വരി വടിവുകളിൽ ഇക്കിളിയിട്ടു രസിച്ചു
എല്ലാമിട്ടെറിഞ്ഞ്പ്രണയിച്ചവന്റെ
പിന്നാലെ ഇറങ്ങി പുറപ്പെട്ടവൾ കവിത.
കപട കവിയെന്നും, കുഴലൂത്ത്
കാരനെന്നു മറിഞ്ഞിരുന്നില്ല
കാശിനും, കാമംതീർക്കാനും കാണ
പ്പെട്ടവർക്ക്
കാഴ്ച്ചവെയക്കരുതെന്ന് കാല് പിടി
ച്ചപ്പോൾ
കരണത്തടിച്ച് കുലുങ്ങി ചിരിച്ച
വൻ കവി.
അവരുടെ മൃഗമദമടക്കാൻ ഉപാധി
യവൾ
തൃഷ്ണയുടെ ഉഷ്ണ ബാധയേറ്റ്
രാവിനെ കടിച്ചുകീറി
ചത്ത രാപ്പാടികളെ ഭോഗിക്കുന്ന തിൽ
ആനന്ദം കണ്ടെത്തുന്നവർ
കണ്ണീരിനെകിനാക്കണ്ട്,അർധരാത്രി യിലെ
മഹോത്സവമെന്ന് ഊറ്റം കൊള്ളുന്ന
വർ
പകലുംപകലോനുംതന്റെ കൈയ്യി
ലെ പകിടയെന്ന് ഹൂങ്ക് പറയുന്നവർ
സഹികെട്ട കവിത കവിയോട് കയർ
ത്തു
കവിതയുടെ കണ്ണീർ ശാപം കവിത
യാ യി പെയ്തിറങ്ങി
ഏത് നീരൊഴുക്കിനും, ഒരു പുണ്യ നദിക്കും
കഴിയില്ല നിന്നിലെ ശാപം കഴുകു
വാൻ
നീകാണുംകിനാക്കളൊക്കെയുംയിനി
അസ്ഥികൂടങ്ങൾ ചിതറിയ തെരുവു
ക ൾ
കഴുകുകൾ, ചീർത്തു വീർത്തുള്ള
മൃതശരീരങ്ങൾ
കുഴി വെട്ടി മൂടുവാൻ കഴിയില്ല
ശവങ്ങളെ, ചരിത്രങ്ങളെ
പശുവിന്റെ നാമത്തിൽ ക്ഷുത്തs
ങ്ങാതെ നീ
വെട്ടിമാറ്റീടിനശിരസ്സുകളെ
പുണ്ണുപിടിച്ച നിൻ കണ്ണിലെ കറ
പൂണ്ട
കാലം മറച്ചു പിടിക്കുവാൻ കഴി യില്ല
മാനം വിറ്റിന്നു നീ നേടിയ മാളിക
അതു നിന്റെ കല്ലറയെന്നറിഞ്ഞീടും
ചിരിച്ചു കൊണ്ടെയ്യുന്നവാക്കിന്റെ
ചാട്ടുളി
തിരികെ ചുഴന്നു നിൻ ജീവൻ കവർ
ന്നിടും
അന്തമില്ലാതെയെൻ സങ്കട ശാപത്തി ൽ
ഭ്രഷ്ട്ടിൻ വിയർപ്പുമായ് പടിനീയി
റ ങ്ങുമ്പോൾ
നിന്നുടെ പെണ്ണ വൾ, അവരുടെ തൃഷ്ണയ്ക്ക്
അഗ്നി സഫുലിംഗമായ് നൃത്തം ചവിട്ടിടും
അവരുടെ മുന്തിരിത്തോപ്പിൻ തട
ങ്ങളിൽ
നഗ്നയാംമുന്തിരിപൂവായ്മയങ്ങിടും
അന്നുനീ വീണ്ടുംതിരയാതിരിക്കില്ല
അല്പം മഷിയും തുണ്ട് കടലാസും
അന്നുറക്കേ നീവിളിച്ചു പറഞ്ഞിടും
എനിക്ക് വീടില്ല, നാടില്ല, നാക്കില്ല,
വാക്കില്ല
പോയ കാലത്തിന്റെ കവിതേ നീ
യെന്നുമെൻ
ഉളളിന്റെയുള്ളിൽവഴികാട്ടിയായ്
നിന്നിടും