malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

സ്മരണ

പഞ്ച വ൪ണ്ണക്കിളി
പെണ്ണവള്‍ പാടത്ത്
നെന്മണി കൊത്തി പറന്നീടവേ
കല്ലും,കവണയും കയ്യിലെടുത്തു ഞാന്‍
എയ്യുവാനുന്നം പിടിച്ചീടവേ
പാടില്ല,പാടില്ല ;യാര്‍പ്പൂ വിളിയുമായ്
പൊന്നോണ മെന്നോട് ചൊല്ലിടുന്നു
പുത്തരി യെല്ലാര്‍ക്കും ഒന്നുപോല്‍ ഭൂമിയില്‍
എത്തിക്കയല്ലയോ ഓണനാള്
മാനഞ്ചുംകണ്ണിയാള്‍ ,പൈങ്കിളി പെണ്ണവള്‍
ആനന്ദ സ്ഥബ്ധയായ് നോക്കി നില്‍ക്കേ
പാണന്റെ വീണയും പാടവരമ്പത്ത്
പൊന്നോണ നാള് പുകഴ്ത്തിടുന്നു
കള്ളംപാടില്ല ,ചതി പാടില്ല
പൊന്നോണത്തിന്‍ പത്ത് നാളെങ്കിലും
മാനത്ത് മാടപ്പിറാവ് വന്ന്
മധുര പ്രതീക്ഷകള്‍ നല്‍കീടുന്നു
കണ്ണ് മിഴിക്കുന്നു കാക്കപ്പൂവ്
കാതു കൂര്‍പ്പിക്കുന്നു കൃഷ്ണ പ്പൂവ്
മൂക്കുത്തി ചാര്‍ത്തിയ മുക്കുറ്റിയും
കുറ്റി ച്ചെടികളും, കുട്ടികളും
പൊയ്പോയ കാലങ്ങള്‍ തന്‍ സ്മരണ
സുന്ദര സങ്കലപ്പത്തിന്‍ ചാരുത

എന്തിനായ്

എന്തിനായ് തിരയുന്നു
തെന്നലേ ചൊല്ലുമോ നീ
അല്ലിലും,പകലിലുംഎന്നെപ്പോല്‍ -
തിരയുന്നു
കാടകം നാടായ് മാറി
നാട്ടിലോ കാടാണെങ്ങും
കണ്ടകം നിറഞ്ഞുള്ള
മര്‍ത്യ ചിത്ത മാണെങ്ങും
ആനന്ദം നേടാനായി
ആത്മ സംതൃപ്തി ക്കായി
ആശ്രയ മെന്തെന്നാണോ
നീ തിരയുന്നു കാറ്റേ
എങ്കിലത് തന്നെ ഞാന്‍
തിരഞ്ഞു നടക്കുന്നു
തിരിയാതിന്നും അന്തകാരത്തില്‍
പിടയുന്നു
വിരിയുംമലരിനെഇറുത്തീടുന്ന മര്‍ത്യാ
എത്തിടും കാലം നിന്റെ ജീവനെ
ഇറുത്തീടാന്‍

എങ്കിലും ഓണമെ വന്നല്ലൊ നീ

വാഴപ്പഴത്തിന്റെ വ൪ണ്ണവുമായ്
വന്നല്ലൊ വത്സര സന്ധ്യ വീണ്ടും
വട്ടിയില്‍ പൂവുകള്‍ ശേഖരിക്കും
കുട്ടികളില്ലല്ലോ നാട്ടിലെങ്ങും
പറമ്പിലും,പാടത്തു മില്ല പൂവ്
കമ്പ്യൂട്ടറിലാണല്ലോ ഓണപ്പൂവ്
വാമനന്‍ മാവേലി തമ്പുരാനെ
താഴ്ത്തുന്നഗെയ്മല്ലോ പ്രീയമെങ്ങും
വാമനന്‍ മാര്‍ വാഴും നാടായിത്
കണ്ണീരും കയ്യുമായ് മാറീയിത്
എങ്കിലും ഓണമെ വന്നല്ലൊ നീ
അത്തലിന്‍ ചങ്ങല മാറ്റുവാനും
ഒത്തൊരുമയോടിരിക്കുവാനും
സ്നേഹമാം ശാശ്വത സത്യമെന്നും
നിത്യ സമൃദ്ധി തന്‍ പൊന്നറയായ്‌
മാറണം മാനുഷ ചിത്തമെന്നും
പാടിപ്പറയുന്ന പൂവിളിയായ്
എങ്കിലും ഓണമെ വന്നല്ലൊ നീ

2011, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

ഏതു പെണ്ണ്

കന്മദം പൂക്കുംകണ്ണും
ചിരി തൂകും മോറും കാട്ടി
ചന്തത്തില്‍ ചമഞ്ഞിരിക്കും
പെണ്ണിവള്‍യേത്
ചുവന്നപട്ടിലെചില്ലറതുട്ടുപോല്‍
അരളിപ്പൂപുടവചുറ്റിഉമ്മറപടിചാരിനില്‍ക്കും
പെണ്ണിവള്‍യേത്
മുട്ടുകവിയുംമുടിമുറ്റമടിച്ചും
മുത്തുചിതറുംചിരിമൊഴികളുതി൪ത്തും
നില്‍ക്കുംപെണ്ണിവളേത്
മേഘക്കീറുകള്‍പോലെയന്തി
പറവകള്‍പാറുന്നീനേരത്ത്
പാറ ക്കെട്ടും പനംപട്ടകളും
പാതാള പെരുമ്പറ മുഴക്കെ
മാറത്തിട്ടൊരു മുടി കോതുന്ന
പെണ്ണിന്‍ കണ്ണില്‍ തീ നാളങ്ങള്‍
മുല്ലപ്പല്ലുകള്‍നീണ്ടുവള൪ന്ന്
കോ൪മ്പല്ലായികൂ൪ത്തൊരുനോട്ടം
ചിരിമാഞ്ഞുള്ളൊരുചുണ്ടി ല്‍
ചോരച്ചാലില്‍ചുടലതിറയാട്ടം
കരിമ്പനയരികില്‍കാന്തകൂട്ടിന്‍
കണ്ണാല്‍ കരളിനെ കോര്‍ത്തു
വലിക്കും പെണ്ണിവള്‍യേത്

2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

സ്വാതന്ത്ര്യ ത്തിന്റെ ഓര്‍മ്മ

പുത്തനാം സ്വാതന്ത്ര്യത്തിന്‍
പുലരി പിറന്നപ്പോള്‍
പുത്തരി യായ് ഭവിച്ചു
കോടി ജനത്തിനാകെ
അച്ഛനമ്മമാ൪ മക്കള്‍ക്കേകിടും
രക്ഷ പോലെ
സമത്വത്തിന്‍ സുരക്ഷ ചേതസ്സി-
ലുളവാക്കി
ഓണപ്പൂന്തേനൂറുന്നോ രുത്കൃഷ്ട
ജീവിതമെന്‍
മനസ്സില്‍ റോസ്സാപൂപോല്‍
ചുവന്നു തുടു ത്തുപോയ്
നാളുകള്‍ നീങ്ങും തോറും
മനസ്സില്‍ നിറഞ്ഞുള്ള
ഹര്ഷത്തിന്‍ വര്‍ഷ ജാലം
പതുക്കെ മറഞ്ഞു പോയ്‌
ദുരയും,ദുരന്തവും കേളികളാടീടുന്നു
കൊലയും,കൊള്ളകളുംഎങ്ങു-
മാഘോഷിക്കുന്നു
മണി വീണതന്‍ ഗാന മാകേണ്ട
ചെറു ബാല്യം
മരണത്തിെന വാഴ്ത്തി
പതഞ്ഞു തൂവീടുന്നു
എങ്കിലുംതീരെമാഞ്ഞിട്ടില്ലെന്നുടെ
മനസ്സിലെ
പുത്ത൯സ്വാതന്ത്ര്യ ത്തിന്റെ
ഹര്‍ഷ പുളകാങ്കുരം


മലയാളവും പൊന്നോണവും

പുഞ്ചകള്‍വിരിയും മലയാളം
പുഞ്ചിരി തൂകും പൊന്നോണം
പച്ച വിരിക്കും മലയാളം
പൂക്കള്‍ വിരിക്കും പൊന്നോണം
തുമ്പകളാടും മലയാളം
തുമ്പികള്‍ തുള്ളും പൊന്നോണം
കള കള മൊഴുകും മലയാളം
കിളി മൊഴി മധുരം പൊന്നോണം
വഞ്ചികളോടും മലയാളം
വഞ്ചിപ്പാട്ടിന്‍ പൊന്നോണം
അത്തം പത്തിത് മലയാളം
പത്താം നാളില്‍ പൊന്നോണം

പൂവേ പൊലി പൊലി

മഴനാര് തോരണം ചാര്‍ത്തി നില്‍ക്കേ
ചിരി തൂകി ചിങ്ങമരികിലെത്തി
പുത്തനില പ്പച്ച നീക്കി മെല്ലെ
പൂവുകള്‍ മന്ദം മിഴി തുറന്നു
മഞ്ഞ വെയില്‍ പാടത്ത് പൊന്നണിഞ്ഞു
നെല്ലിന്‍ കതിര്‍ക്കുലയാടിനിന്നു
എള്ളോളം പാടില്ല ഭള്ളെന്നോതി
എള്ളിന്‍പൂവെളുവെളെചിരികള്‍തൂകി
വേലി പ്പരത്തികള്‍ കണ്‍ മിഴിച്ചു
വാലിട്ടെഴുതിചന്തം വരുത്തി
പൂവേ പൊലി പൊലി പാടി വരും
പൂവാലന്‍ തുമ്പിയെ കാത്തിരുന്നു
മത്തപ്പൂ മെത്ത വിരിച്ചു വെച്ച്
അത്തം പത്തോണത്തിന്‍ നാള് കാത്തു
കുട്ടികള്‍ ആര്പ്പൂ വിളി മുഴക്കി
കിളിയോലപാറികിളികള്‍പാറി

ഓണപ്പൂവ്

മഞ്ഞിന്‍ കണങ്ങളും കുഞ്ഞിളം കാറ്റും
പുലരിയില്‍ വന്നെന്നെ തൊട്ടുണര്ത്തി
പൂമഴത്തുള്ളിത൯മുത്തുകള്‍ വാരിയെന്‍
മേലെക്കെറിഞ്ഞു വിളിച്ചുനര്ത്തി
പൂക്കാലമേ നിന്നെ എത്ര കാത്തു
ഓര്‍ത്തോര്‍ത്തുകണ്ണുനീര്‍ എത്ര വാര്‍ത്തു
മുല്ല ചിരിച്ചു ചിരിച്ചു നിന്നു
പിച്ചകം കൊഞ്ചി കുഴഞ്ഞു നിന്നു
പട്ടിളംപുല്ലണികാട്ടില്‍ നിന്നും
എത്തിനോക്കീടുന്നോരോണപ്പൂവേ
നാണം കുണ്‌ങ്ങാതെ വന്നു വേഗം
നല്ലിളം കാറ്റിലോന്നാടി നില്‍ക്കു
മുക്കുറ്റി മഞ്ഞയും മഞ്ഞു തുള്ളീം
മുറ്റത്ത് എന്തോ പറഞ്ഞിരിപ്പൂ
കണ്മഷിചാ൪ത്തിയ കാക്കപൂവും
ചെത്തിയും ,ചേമന്തി പൂവുകളും
പുലരി ത്തുടുപ്പിന്റെ തുള്ളികളില്‍
ചന്തങ്ങള്‍ നോക്കി ചമഞ്ഞിരിപ്പൂ


പുത്തനോണം

പൂവനമില്ലിന്നെങ്ങും
പൂമന മില്ലിന്നെങ്ങും
പൂവിളിയുമായെത്തും
ബാലകരുമില്ലെങ്ങും
ശുദ്ധ നക്ഷത്രത്തിന്റെ
വെളിച്ച മില്ലിന്നെങ്ങും
കവിത കവിയുന്ന മനസ്സു
മില്ലിന്നെങ്ങും
ആറടിമണ്ണു മാത്രംവേണ്ടുന്ന-
മനുഷ്യനും
ഭൂലോക മാകെ വെട്ടി പിടിക്കാന്‍
നടപ്പാണ്
പടിവാതിലിലോണംമുട്ടിവിളിച്ചെന്നാലും
പാതി വാതില്‍ തുറന്നെ നില്പൂ യീ പുതു പണക്കാര്‍
ഓണമെന്നാലിവര്‍ക്ക് ഒാഫറിന്‍ കാലം മാത്രം
മാവേലി മന്നനെന്നാല്‍ കോമഡിക്കാരനല്ലോ

വരവായ് മാവേലി

ഭൂവില്‍ കിനാവുകളല്ലേ നമ്മേ
ഭാവിയിലേക്ക് നയിച്ചിടുന്നു
ഓണത്തിന്നോര്‍മ്മകള്‍അല്ലെനമ്മേ
മാനുഷരായീ വളര്ത്തീടുന്നു
മുഗ്ദ്ധയാംമുല്ലസുഗന്ധമല്ലേ
മലയാള മെങ്ങും നിറഞ്ഞിടുന്നു
പാവമെന്‍ തുമ്പതന്‍ തൂമയെല്ലാം
പാലൊളിതീര്‍ക്കുമീ പാരിടത്തില്‍
കുത്ത് വിളക്കുപോല്‍കാത്തു നില്‍ക്കും
മുക്കുറ്റി പൂക്കള്‍ തിളങ്ങി നില്‍ക്കേ
നീല വിയത്തില്‍ നിന്നിറ്റി വീണ
മഞ്ഞു മണിമാല കോര്‍ത്തു വെയ്ക്കെ
നീള്‍ മിഴി നീട്ടിയശംഖു പുഷ്പ്പം
ഓണക്കിനാക്കളില്‍ തങ്ങിനില്‍ക്കേ
മാവേലി മന്നനെഴുന്നള്ളുന്ന
മംഗളവാദ്യമുയര്‍ന്നീടുന്നു

ഓണനാള്

ശ്രാവണം കണ്ണുനീര്‍ തോര്‍ത്തി നില്‍ക്കേ
ചിറ്റാട ചുറ്റി പൊന്‍ ഭാദ്രമെത്തി
ഹൃത്തിലാന്ദത്തി൯നൃത്തമാടി
അത്തമടുത്തുപോയ്‌ തത്തി തത്തി
ബാലകര്‍ ഭാവനയില്‍ മുഴുകി
പൂമ്പാറ്റയെപോല്‍ പറന്നു പാറി
കര്‍ഷകര്‍തന്‍കൃഷ്ണ മണികള്‍ പോലെ
കതിര്‍ക്കുല മഞ്ഞില്‍ കുളിച്ചു നില്പൂ
കുഞ്ഞു മുക്കുറ്റിപൂ കണ്‍ വിടര്‍ത്തി
ഓണപ്പൂ ത്തുംപികളൊത്തു കൂടി
ഉത്സവ പൊന്കൊടി എങ്ങും പാറി
വന്നുപോയ്‌ വന്നുപോയ്‌ ഓണനാള്

2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

സ്വന്തം കാര്യം വരുമ്പോള്‍

റോഡരികില്‍ ഒരു കൂട്ടമാളുകള്‍
ഉന്തും,തള്ളും,അടിയും,തടയും
പച്ച ത്തെറിയുടെ ഉരുളന്‍ കല്ലും
പൊട്ടി ച്ചിരിയും,ദീന വിലാപവും
കാേണണ്ടോന്നും കൊണ്ടീടട്ടെ
കൊണ്ടവനെന്തിനുകുണ്ടാമണ്ടി-
കൊക്കെപ്പോയി
മണ്ടാം വേഗം പണിയുണ്ടെെറ
ഒട്ടുംയില്ല നേരമെനിക്ക് -
കണ്ടവനെയൊക്കെ നോക്കീടൂവാന്‍
കൈയോങ്ങുന്നത് തന്നുടെ തന്നെ
നേര്‍ക്കാണെന്നു കണ്ടൊരു നേരം
കൂട്ടിന്നാരെ കിട്ടും എന്ന്
നെഞ്ചിലോരാന്തല്‍ പാഞ്ഞീടുന്നു

വേണ്ടെന്നോതിയാലും

ചോണനുറുമ്പിനെ പ്പോലെ
ചുറ്റിതിരിയാറുണ്ട്
മണിതേളിനെപ്പോലെ
കുത്തി നോവിക്കാറുണ്ട്
കാറ്റായ് വന്നു കവിത മൂളാറുണ്ട്‌
വേണ്ടെന്നോതി വിലക്കിയാലും
വെള്ളിടി വെട്ടി പ്പെയ്യാറുണ്ട്
കോലായിലെ ചാരു കസാലയില്‍
ചാരിയിരുന്നു മയങ്ങാറുണ്ട്
പുളിയന്‍ മാവിലെ കൊമ്പില്‍ നിന്നും
പുളിയനുറുപായ് കുത്താറുണ്ട്
ഒച്ചുകളേപ്പോൽ ഉള്ളില്‍നിന്നും
ഒച്ചകളില്ലാതിഴയാറുണ്ട്‌
തെക്കേത്തൊടിയില്‍കത്തിയമാര്‍ന്നൊരു
കനലായിന്നും അനലാറുണ്ട്‌
പത്തികള്‍ തച്ചു ചതചെന്നാലും
പിളര്‍ന്ന നാവുകളുയര്‍ന്നുവന്നു
കൊത്തി മാറ് പിളര്ത്തും ഓര്‍മ്മകള്‍

ഒറ്റി ക്കൊടുത്തവന്‍ ഇവിടെത്തന്നെ

പ്രാർത്ഥനയോടെ
പലരും പല വഴിയായി -
രാജ് ഘട്ടില്‍
പനിനീര്‍ പൂവുകള്‍ പതിഞ്ഞു-
വീഴുമ്പോള്‍
അകത്തുള്ളവന്റെ
അകതാരില്‍ ഒരു
മന്ദസ്മിതം
കാല്‍ തൊട്ടു വന്ദിച്ചു
ഇടനെഞ്ചിലേക്ക്‌ വെടിയുണ്ട-
പോലെ ഒരു പൂവ്.
ജ്വലിക്കുന്ന കണ്ണുകള്‍
ഒറ്റി കൊടുത്തവന്റെത് തന്നെ

മഞ്ഞള്‍

മണ്ണിനുള്ളില്‍ പൊന്നണിഞ്ഞവൾ നിന്നു
പഴമക്കാരുടെ സ്വപ്നസുന്ദരി
പുതുമാക്കാര്‍ക്ക് വേണമാസൂര്യതേജസ്സിനെ
പക്ഷെ;മണ്ണ് തൊടാന്‍...അയ്യേ!
പണമുള്ളവന്‍ പൊടിച്ചു പായ്ക്കറ്റുകളിലാക്കി
പരസ്യത്തില്‍ പതഞ്ഞൊഴുകുന്ന -
ഒരു പെണ്ണും
പണംകായ്ക്കുന്നചെടിയായവൾ വിലസി
അവളിന്നൊരു നഗര സുന്ദരി
വിഷത്തിന്റെ വിഷമായ്‌ വിലസും
സൌന്ദര്യ വര്‍ദ്ധക സുഗന്ധ സാനിദ്ധ്യം

2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

കടലിലേ കുളി

കരയിലിരിക്കുമ്പോള്‍
അരികിലേക്കുവന്നു
തൊട്ടു വിളിക്കാറുണ്ട്
പാദസരത്തിന്റെ കില്-
കിലാരവം കാട്ടി
കൊതിപ്പിക്കാറുണ്ട്
ഇല്ലെന്നു പറഞ്ഞാലും
കണ്ണ് കാട്ടി മാടി വിളിക്കാറുണ്ട്
കടലില്‍ കുളിച്ചു
കിടിലം കൊണ്ടിട്ടുണ്ട് ഞാന്‍
ഉപ്പിന്റെ കൈപ്പിലേക്ക്
ഇടറി വീണിട്ടുണ്ട്
കയങ്ങളിലേക്ക് അമര്ത്തുവാന്‍
പാടുപെടുമ്പോള്‍
കരയിലേക്ക് അടിയണേയെന്ന്
കാറി പ്പറഞ്ഞിട്ടുണ്ട്
കളിയല്ല കടലിലേ കുളിയെന്നു
അന്നാണ് കടൽപറഞ്ഞു തന്നത്