വിറയ്ക്കുമിടനെഞ്ചിനാൽ മകനേ, നിൽക്കുന്നു
യീയച്ഛൻ
ദുഃഖംകടയും മനംതുളുമ്പുന്നു
പത്തനത്തിൽപ്പോയ് പഠിക്കാൻനിനക്കവസരം
ലഭിച്ചതിൽ
ഒത്തിരി അഭിമാനിച്ചിരുന്നച്ഛൻ
കണ്ടതില്ലാരുമീ കുടുംബത്തിൽ തലമുറയിന്നോളം
പത്തനമെന്നുള്ള ജാലം
അന്നു നീ പോകവെ ആദ്യമായച്ഛൻ്റെസ്നേഹത്തിൻ
വേദനഞാനറിഞ്ഞു
ഇന്നുമുണ്ടെൻ കാതിൽ നിൻ്റെ പതിഞ്ഞ വാക്കിൻ
ചെത്തം
നിറഞ്ഞ മിഴികളിൽ നിന്നിറ്റുവീണുള്ളപൊള്ളൽ
മകനേ, ദുഃഖംകടയും മനംതുളുമ്പുന്നു
പത്തനത്തിൽച്ചെന്നു പഠിക്കവേയേവർക്കും പ്രിയ
ങ്കരനായി നീ
ഗുരുക്കൻമാർക്കരുമശിഷ്യനായ്
കുട്ടുകാർക്കെന്നും മുതൽക്കൂട്ടായ്
ഭവനത്തിലും കളി ചിരിയായ് പ്രതീക്ഷയായ്
ഇന്നു ഞാനേകൻ, നിസ്സഹായനെൻമകനേ,
പത്തനം നിന്നെ പത്തി വിരിച്ചു കൊത്തുമെന്നറി
ഞ്ഞില്ല
കൊടുക്കില്ലായിരുന്നു ഞാൻ ഒരുതരിയെങ്കിലു-
മറിഞ്ഞിരുന്നെങ്കിൽ പത്തനപ്പാമ്പിനെൻ പൊന്നോ മനമകനെ
എന്തിനായ്...., എന്തിനായ് കാലമേ, കാട്ടുന്നുക്രൂരത
തെറ്റു ചെയ്യാത്തൊരു യേശുവേമാത്രം ക്രൂശിലേറ്റു ന്നുനീയെന്നും
പാപം ചെയ്യുന്നവർ മാത്രം കല്ലെറിഞ്ഞു ജയിക്കുന്നി
വിടം!
കലാപത്തിന് കോപ്പുകൂട്ടുവോർക്കോകൂട്ട് നീ ദൈവമേ
മകനേ, ഇന്നീ പച്ച മൺകൂനയ്ക്കു മുന്നിൽ
വിറയ്ക്കുമിടനെഞ്ചിനാൽ നിൽക്കുന്നു അച്ഛൻ
ദുഃഖം കടയും മനസ്സിൽ നിൻ്റെ പൊള്ളും കണ്ണീരു
വീണു പിടയുന്നു
എവിടെയെൻ്റെയാ കച്ചിത്തുരുമ്പ്
എവിടെയെൻ്റെയാ പ്രതീക്ഷാ മുനമ്പ്
എവിടെയെൻ്റെയാ.... എവിടെ.... എവിടെ....?!