തേരട്ടയെപ്പോലെ ഇഴഞ്ഞുനീങ്ങുന്ന
തീവണ്ടി
പാലത്തിൽ കയറിയപ്പോൾ
ഭയാനകമായശബ്ദം പുറപ്പെടുവിച്ചു തുടങ്ങി
ഒരു പെരുമഴപോലെ,യതുപെയ്തി
റങ്ങുന്നു
ഓർമ്മകളുടെ കീറക്കുടയുമായി ഞാനെന്റെ
പഴയ നാളുകളിലേക്കിറങ്ങുന്നു
മങ്ങിയ ദൂരങ്ങളിൽനിന്ന്
മറഞ്ഞു പോയവർ നടന്നുവരുന്നു
ചിലതൊക്കെ ഇരമ്പിവന്ന് ചൂഴ്ന്നു
നിൽക്കുന്നു
അരുണപ്രഭാതവും, ചുവന്നസന്ധ്യയും
തുടുത്തു നിൽക്കുന്നു
വെയിലിലൂടെ, മഴയിലൂടെ, മഞ്ഞിലൂടെ
എന്റെഒഴുകൽ
പരിഭവം കൊറിച്ചുകൊണ്ടുളള അമ്മനീട്ടിയ
കട്ടൻചായയിൽ
മധുരമില്ലെന്ന് മധുരമായ്നുണയുന്നു.
ആകാംക്ഷയുടെ ശിഖരങ്ങൾ മുളയ്ക്കുന്ന,
ചില്ലകൾപൂക്കുന്ന പ്രായം
പറയാൻവന്നത് പെട്ടെന്ന്മറന്നുപോയ
പ്രണയകാലം.
ആ കാലം പാഞ്ഞുപോകുന്ന
വണ്ടിയുടെയിടയിലേക്കിന്ന് നടന്നു
കയറിയിരിക്കുന്നു .