നിന്നെഞാൻ ,യെന്നിൽമാത്രമല്ല
പൂവിലും ,പുല്ലിലും, തണൽമരച്ചില്ലയിലും
കാണുന്നു
എനിക്ക് ഇറുത്തെടുക്കാൻ പാകത്തിൽ
സുഗന്ധംപരത്തുന്നു ഒരു വെളുത്ത
പൂവല്ലനീ
നീയെനിക്ക് മറ്റാരുമല്ല, യെന്റെ പ്രണയ മാണ്
നിന്നെഞാനെന്നേ, യെന്റെ ഹൃദയത്തിൽ
ചെമ്പനീർ പൂപ്പോലെ വിടർത്തിയിട്ടു.
നീയെന്റെ പുലരിനക്ഷത്രം
നിന്റെനാമം മണ്ണിലും,വിണ്ണിലും ,ജലത്തിലും ഞാൻ കോറിയിട്ടിരിക്കുന്നു
നിഴൽമത്സ്യങ്ങൾ നീന്തിക്കളിക്കുന്ന സന്ധ്യ
കളിൽ നീയെന്നരികിൽ
കിളികൾ പാറിപ്പോകുന്ന മൃദുലതയിൽ,
ജനൽപ്പാളി, യടയും ചെറുശബ്ദത്തിൽ,
കാറ്റിന്റെ ,യിളം കുളിരിൽ എല്ലാം .
വെയിൽ ഉടയാട, യുരിഞ്ഞിരിക്കുന്നു!
നാം, യെന്നേ നാണത്തിന്റെ മേൽക്കുപ്പായ_
മഴിച്ചിരിക്കുന്നു!!
ഹൃദയത്തിൽ ഒട്ടിച്ചേർന്നിരിക്കുന്നു
പ്രണയത്തിന്റെ കളിവള്ളം തുഴയുന്നു
അധരങ്ങളിലെ മുന്തിരി വീഞ്ഞുകൾ
വികാരങ്ങൾ വിളമ്പിവെയ്ക്കുന്നു
വസന്തവും ചെറിപ്പഴവും പോലെനാം.
ഏതു പേമാരിക്കും, കൊടുങ്കാറ്റിനും
അടർത്തുവാൻ കഴിയില്ലനമ്മേ
ഉമ്മയുടെ ഉദ്യാനത്തിലെ ഉൺമയുടെ
മുന്തിരിവള്ളിയായ് നാം ചുറ്റിപ്പിണഞ്ഞിരി
ക്കുന്നു.