malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024, ഏപ്രിൽ 24, ബുധനാഴ്‌ച

ശവക്കുഴി


കണ്ടു കണ്ടു മടുത്തു
പറിച്ചെറിയാനില്ലിനി കണ്ണ്
കേട്ടു കേട്ടു വെറുത്തു
മുറിച്ചുനൽകുവാനില്ലിനി -
കാത്

മടുത്തു പോയ്
മുടന്തൻ ന്യായങ്ങളെ
അന്യായങ്ങളുടെ
ആൾക്കൂട്ടത്തെ
കഴിയില്ല മുജ്ജന്മത്തിൻ്റെ
അടിമത്തം
വേണ്ട, അടിമത്തത്തിൻ്റെ
കുനിഞ്ഞ നട്ടെല്ല്

ഞാൻ ശവക്കുഴി കുഴിക്കുന്നു
അവരെൻ്റെ നാട് വിൽക്കുന്ന -
തിനു മുന്നേ
ഞാൻ, നീയെന്ന് വെട്ടിമുറിക്കു -
ന്നതിനു മുന്നേ
എൻ്റെ ആകാശം ആയുധം നിറ-
യ്ക്കുന്നതിനു മുന്നേ
എൻ്റെ പുഴയിൽ വിഷം കലർത്തു -
ന്നതിന്നു മുന്നേ

ഞാൻ കുഴിച്ച ശവക്കുഴിയിൽ
ഞാൻ തന്നെ എൻ്റെ ശവത്തെ
ഇറക്കി വെയ്ക്കുന്നു

കണ്ടു കണ്ടു മടുത്തു
പറിച്ചെറിയാനില്ലിനി കണ്ണ്
കേട്ടു കേട്ടു വെറുത്തു
മുറിച്ചുനൽകുവാനില്ലിനി -
കാത്

മടുത്തു പോയ്
മുടന്തൻ ന്യായങ്ങളെ
അന്യായങ്ങളുടെ
ആൾക്കൂട്ടത്തെ
കഴിയില്ല മുജ്ജന്മത്തിൻ്റെ
അടിമത്തം
വേണ്ട, അടിമത്തത്തിൻ്റെ
കുനിഞ്ഞ നട്ടെല്ല്

ഞാൻ ശവക്കുഴി കുഴിക്കുന്നു
അവരെൻ്റെ നാട് വിൽക്കുന്ന -
തിനു മുന്നേ
ഞാൻ, നീയെന്ന് വെട്ടിമുറിക്കു -
ന്നതിനു മുന്നേ
എൻ്റെ ആകാശം ആയുധം നിറ-
യ്ക്കുന്നതിനു മുന്നേ
എൻ്റെ പുഴയിൽ വിഷം കലർത്തു -
ന്നതിന്നു മുന്നേ

ഞാൻ കുഴിച്ച ശവക്കുഴിയിൽ
ഞാൻ തന്നെ എൻ്റെ ശവത്തെ
ഇറക്കി വെയ്ക്കുന്നു

2024, ഏപ്രിൽ 22, തിങ്കളാഴ്‌ച

വർത്തമാനകാലത്ത്


മുറ്റത്തെ മുരിക്കുമരത്തിലിരുന്ന്
ഒരു കാക്ക കരയുന്നു
കാലം കറുപ്പെന്ന് വിളിച്ചു പറയുന്നു
ഓട്ട കണ്ണിട്ടു നോക്കുന്ന ഒരു കാക്ക
എൻ്റെ ഉള്ളിൽ പിടഞ്ഞുണരുന്നു

കാക്കതന്നെയാണോ സംസാരിക്കു -
ന്നത്
അതോ; കാലത്ത് കൊറ്റിനുള്ള -
വകതേടിപ്പോയ അച്ഛനോ
അങ്ങാടിയിൽ പോയ അമ്മയോ
പഠിക്കാനിറങ്ങിയ പെങ്ങളോ

പുറത്തേക്കിറങ്ങുന്ന നീ
തിരിച്ചു വരുമ്പോൾ
ഞാനുണ്ടാകില്ലെന്നാണോ പറയുന്നത്
ഈ കാക്ക എൻ്റെ ജഡമെന്നും,
സംസാരിക്കുന്നത് ആത്മാവുമെന്നാണോ
പറയുന്നത്

കാലം കൊരുത്തെടുത്തതിൻ ബാക്കി
അന്തിയുടെ ജഡമായെൻ്റെ മുന്നിൽ
കിടക്കുന്നു
ഇടവഴികളിലൂടെ കരച്ചിലുകൾ ഓടി വരുന്നു
ഒരുരുളച്ചോറായ് ഞാൻ രൂപാന്തരപ്പെടുന്നു
മുരിക്കുമരത്തിലെ കാക്ക ആർത്തിയോടെ
കൊത്തി വിഴുങ്ങുന്നു

2024, ഏപ്രിൽ 21, ഞായറാഴ്‌ച

ഇരയും വേട്ടക്കാരനും


വില്ല് വിറച്ചു തുള്ളുന്നു
കൊല്ലും ഞാൻ നിന്നെ.

എൻ്റെ മുനയിൽ മരണ -
മെന്ന് അമ്പ്
ഉന്നമെൻ്റേതെന്ന് കണ്ണ്
ഇച്ഛഎൻ്റേതെന്ന് മനസ്സ്
കരുത്തെൻ്റേതെന്ന് കൈ
ഇര എൻ്റേതെന്ന് വേട്ടക്കാരൻ

ഇര
എന്നും
എരിതീയിൽ നിന്ന്
വറച്ചട്ടിയിലേക്ക്

2024, ഏപ്രിൽ 20, ശനിയാഴ്‌ച

മാനിഷാദ


ആദിമ കവിയുടെ ഉത്കട ദു:ഖത്തിൽ -
നിന്നാദ്യത്തെ കവിതയായ് 'മാനിഷാദ' -
പിറന്നു
കേട്ടതില്ലൊരു കാതും
മിണ്ടിയതില്ലനാവും
ഒഴുകുന്നു കണ്ണീരിന്നും
തമസാ നദിയായി

പച്ചമരങ്ങളെല്ലാം പച്ചയ്ക്കു തന്നെ -
കത്തി
പിച്ചച്ചട്ടികൾ പോലും മൺകൂനകളായി
തോക്കുകൾ മാത്രം വർത്തമാനങ്ങൾ
ചൊല്ലീടുന്നു
മറമാടാൻ മണ്ണില്ലാതെ
പരേതർ ഉഴലുന്നു !

ഒലീവിലക്കൊമ്പുമായ്
പറക്കും പിറാക്കളെ
കുരിശുമലയുടെ കുറുകേ പറക്കുക
ശാന്തി സമാധാനങ്ങൾ
സ്നേഹ സാന്നിധ്യമായി
നാൾക്കുനാൾ പെയ്തീടട്ടെ
ഭൂവിലിനിയെങ്കിലും



2024, ഏപ്രിൽ 19, വെള്ളിയാഴ്‌ച

കുളി


കനിമര മുകളിലേറി
കുളത്തിലേക്ക് മുതല-
ക്കൂപ്പുകുത്തിയ ബാല്യം

അട്ടാച്ചൊട്ട
മലർന്നു നീന്തൽ
മുങ്ങിക്കല്ലെടുക്കൽ

കല്ലിലടിച്ച് നനച്ച്
മുങ്ങിക്കുളിച്ച്
ഈറനുടുത്ത പ്രഭാതം

ഇപ്പോൾ
കുളമില്ല
കുളിയിൽ കുളിരില്ല

ബക്കറ്റിലെ
പൈപ്പുവെള്ളം
തലയിലെ ചൂട്

ഓർമ്മകൾ
മുതലക്കൂപ്പുകുത്താറുണ്ട്
ഇപ്പോഴും

2024, ഏപ്രിൽ 18, വ്യാഴാഴ്‌ച

അമ്മയും കുഞ്ഞും


ലിപികളില്ലാത്ത
ഭാഷയിലൊക്കെയും
ഞാൻ മൊഴിഞ്ഞത്
നിനക്കറിഞ്ഞിടാം

എൻ്റെ ഭാഷയിൽ
നനഞ്ഞു കുതിർന്ന
നിൻ
മിഴിയിലാകെയും
ആനന്ദബാഷ്പം

എന്നെയാകെയും
ചേർത്തുവായിച്ച നീ
അകതാരിൽ മന്ത്രിപ്പൂ :
'അറിവില്ലാപൈതങ്ങൾ
മണ്ണിലെ ദൈവങ്ങൾ'

അതിഗൂഢമായൊരു
നിർവൃതിയാലെ നീ
വാരിയെടുത്തെന്നെ
മുത്തങ്ങളാൽ മൂടി

പിന്നെ നിൻ ഭാഷയിൽ
മുങ്ങി നിവർന്നു ഞാൻ
നിൻ മിഴിക്കോണിലോ
തങ്ങുന്നു നീർത്തുള്ളി

പിന്നെ,
ലിപികളില്ലാത്ത
ഭാഷയിലൊക്കെയും
നീ മൊഴിഞ്ഞത്
എനിക്കറിഞ്ഞിടാം

2024, ഏപ്രിൽ 17, ബുധനാഴ്‌ച

തീവണ്ടി


ഉരുക്കിന്റെ ഉരഗം ഒരുങ്ങി നിൽക്കുന്നു
ഓട്ട പന്തയത്തിനെന്നപോൽ
ആഞ്ഞു നിൽക്കുന്നു

പെരുവയറൻ പാഞ്ഞു പോകുന്നു
എത്ര കിട്ടിയാലും
പള്ള നിറയാത്ത പഹയൻ

കുതിച്ചുവന്ന് കിതച്ചു നിൽക്കുന്നു
കൂകുമൊരുകാട്ടാളനെപ്പോലെ
ഒറ്റക്കണ്ണിൽ അടങ്ങാത്ത എരിതീ

രാവെന്നോ പകലെന്നോയില്ല
കാടന്നോ പുഴയെന്നോയില്ല
തരംതിരി വൊട്ടുമില്ല
ജീവനും കയ്യിലെടുത്ത് ഒറ്റക്കുതിപ്പാണ്

ആമയുടെയും മുയലിൻ്റെയും പന്തയം.
തോറ്റുപോകാറുണ്ട് ആമയോട്
കിടന്നുറങ്ങി പോകാറുണ്ട്
മണിക്കൂറുകളോളം