എറ്റ് ഗാർകെരറ്റിന്റെ കുഴലെന്ന കഥ വായിക്കുമ്പോഴാണ് അവൾ
പറഞ്ഞത്:
ഞാനവളെ സ്നേഹിക്കുന്നില്ലെന്ന്
ഒരാൾഒരാളെസ്നേഹിക്കുന്നില്ലെന്ന്
ഒരാൾക്ക്‌ഒരാളോട്എങ്ങിനെയാണ്
പറയുവാൻ കഴിയുക
നരകത്തിലെജലംതിളയ്ക്കുന്നകുട്ടകത്തിലേക്കാണവൾ തള്ളിയിട്ടത്
നീറി നീറിവേദനിച്ച് സ്വന്തംഹൃദയം
ഞാൻ തിന്നു തീർക്കണമെന്ന്.
ഒരാൾഒരാളെസ്നേഹിക്കുന്നില്ലെന്ന്
ഒരാൾ ഉറപ്പിച്ച് കഴിഞ്ഞാൽപിന്നെ
യെന്താണ് ചെയ്യുക.
എന്നെസ്നേഹിക്കുന്നതിന്എന്തെങ്കിലും
ചെയ്തു കാണിക്കെന്ന്
സ്നേഹം ചെമ്പരത്തി പൂവാണോ പറിച്ച് കാണിക്കാൻ
ഞാനൊരു വാൻ ഗോഗല്ല
തേടിപ്പോയിക്കാണും പഴയ കുറ്റിയെയെന്ന്
കുറ്റത്തിന്റെ കുറ്റിയിൽ അവൾ കുറുക്കി കെട്ടുന്നു
ആശ്വസിപ്പിക്കാനായി അടുത്ത് കൂടിയപ്പോൾ
അങ്ങനെയങ്ങ്കേറിയാളാകേണ്ടെന്ന്
പഴയ കാല കുടിലതകളെല്ലാമാർക്കറിയാമെന്ന്
ഭൂതകാലത്തിന്റെ പമ്മി നടക്കുന്ന കുടിലതയിൽ
കടിച്ചാൽ പൊട്ടാത ഒന്നുമില്ലെന്ന്
തെറിച്ച വിത്തിനോട് പറഞ്ഞിട്ടെന്തു കാര്യം
ഉരുട്ടി വിട്ട വെള്ളാരങ്കല്ലുകൾ അപ്ര
ത്യക്ഷമാകുന്ന
ഒരു കു ഴൽ കിട്ടിയിരുന്നെങ്കിൽ
അതിൽ നുഴഞ്ഞ് കയറിഅപ്രത്യക്ഷ
മാ കാമായിരുന്നു
വെള്ളാരങ്കല്ലുകളുടെകുന്നിൽകയറി
ചെവികളില്ലാത്തകുഞ്ഞുങ്ങളോടൊത്ത്
കളിക്കാമായിരുന്നു
...............................................................
എറ്റ് ഗാർകെരറ്റ് = ഇസ്രായേൽ എഴുത്തുകാരൻ