malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017, ഡിസംബർ 31, ഞായറാഴ്‌ച

കൊഴിഞ്ഞു വീഴുന്ന ഇല




ഡിസംബറിലെ അവസാന നാളുകളെ -
ന്നറിയിക്കാനെന്നോണം
കുന്നിറങ്ങി വരുന്നു ഒരു കാറ്റ്
തിരക്കിനിടയിൽ ഇതൊക്കെ കാണു
വാൻ നമുക്കെവിടെ സമയം .
ജീവിതമെന്തിനെന്നു കൂടി തിരിച്ചറിയാൻ
കഴിയാതെ
നാം നെട്ടോട്ടത്തിൽ
ഇരുട്ട് നുഴഞ്ഞു കയറിത്തുടങ്ങി
പ്രദോഷത്തിലേക്ക് അടുത്തു കൊണ്ടി
രിക്കുന്ന നാം
ഇനി നിഴൽ ചിത്രമായി മാറേണ്ടവർ
മനസ്സു തുറന്ന് മലർന്നു കിടക്കാൻ
കഴിയാത്തവർ
കുന്നിറങ്ങി വരുന്ന ഡിസംബർ കാറ്റിനെ
സ്വീകരിക്കാൻ കഴിയാത്തവർ
സുഖദമല്ലാത്ത സ്വപ്നങ്ങൾ മാത്രം
കാണുന്നവർ
നാടകത്തിലെന്ന പോലെ മാറി മാറി
വേഷം കെട്ടുന്നവർ
വെളിച്ചപ്പാളിയിലെ നിഴലുകളായുള്ളവർ
കാലവൃക്ഷത്തിന്റെ ഒരില കൂടി കൊഴി
ഞ്ഞു വീഴുന്നു .

2017, ഡിസംബർ 30, ശനിയാഴ്‌ച

നക്ഷത്രങ്ങളാകുമ്പോൾ




പ്രണയമേ, നാം ചിറകില്ലാതെ
പറക്കുന്നു.
നീല വാനിലൂടെ, സമുദ്രത്തി
നടിയിലൂടെ
നാം ഊളിയിടുന്നു
സ്വർഗ്ഗസരോവരത്തിൽ
നീന്തി തുടിക്കുന്നു
എന്റെ വലങ്കൈയ്യും, നിന്റെ -
യിടങ്കൈയ്യും
നമ്മുടെയിരുചിറകുകളാകുന്നു
ഇനി നീയും ഞാനുമില്ല
നാം മാത്രം
ഇതാ നമ്മുടെ പ്രണയ ബീജ
ങ്ങളിൽ നിന്നൊരു
നക്ഷത്രം പിറക്കുന്നു
ഇനി നാം മരിച്ചാലും മരിക്കാത്ത
പ്രണയമാണ്
ഇനിയെനിക്ക് നിന്റെ പ്രണയ
മല്ലാതെ
മറ്റൊരു സ്വർഗം വേണ്ട

2017, ഡിസംബർ 29, വെള്ളിയാഴ്‌ച

ഒന്നുമറിയാത്തവർ




ഇവരൊന്നുമറിയുന്നില്ലീയുവ
നാളങ്ങൾ.
യമദൂതരാൽ ചുറ്റപ്പെട്ടതാണവർ
ഫാഷന്റെ പേരിൽനിർവസ്‌ത്രരാ
 ണവർ
കളങ്കിത ജന്മങ്ങളാൽപങ്കിലമാക്ക പ്പെടുന്നാ ജന്മങ്ങൾ
രക്ഷസ്സുകൾ നെഞ്ചത്തെരക്തമൂ
റ്റുന്നതറിയാത്തവർ
ഇവരൊന്നുമറിയുന്നില്ലീയുവനാള
ങ്ങൾ.
ഇവിടെയെങ്ങും മൂകം
ഇവിടെയെല്ലാം മൃതം
ചിന്തയില്ലാത്തവരുടെമൃതഘോ
ഷയാത്ര
ചരിത്രമിവിടെമരിക്കാതിരിപ്പുണ്ട്
അതിൻമേലെയിന്ന്ചിതലരിച്ചു
നടപ്പുണ്ട്
ക്ഷതമേറ്റ രാവു വിവസ്ത്രയായ്
കിടപ്പുണ്ട്
ജീർണ രാഗികൾയെങ്ങുംകിതച്ചു
നടപ്പുണ്ട്
ഇവിടെ വ്യാജം സ്നേഹം,നീതി
നിയമങ്ങൾ,സ്വന്ത ബന്ധങ്ങൾ.
സത്യം ദുഃഖ ശൈത്യത്തിൽ -
ഘനീഭൂതം
അടങ്ങാത്ത ആഗ്രഹം ഒടുക്ക
ത്തെ യാത്രയായ്
അനുഭവങ്ങളെല്ലാമെ കണ്ണുനീർ
സാക്ഷിയായ്
കുമിളപോൽ ജീവിതം, നിറംപൂശി
യനിഴലുകൾ
ഇവരൊന്നുമറിയുന്നില്ലീ യുവനാള
ങ്ങൾ.


2017, ഡിസംബർ 28, വ്യാഴാഴ്‌ച

എഴുത്ത്



പ്രീയസുഹൃത്തേ,
നിന്റെ മേൽ വിലാസത്തിന്
എത്ര കാലമായി ഞാൻ തിരയുന്നു.
പഴയ സുഹൃത്തുക്കൾക്കൊന്നും
നിന്നെപറ്റിയറിയില്ല
ഏറ്റവും ഒടുവിൽ
ഗൗരി ലങ്കേഷ് രക്തസാക്ഷിയായ
ദിവസം
എനിക്കറിയാത്ത,അപ്പോൾ മാത്രം
പരിചയപ്പെട്ട
 അയാളാണെനിക്ക് നിന്റെ മേൽ
വിലാസം തന്നത്,
നിന്നെക്കുറിച്ച് പറഞ്ഞത്:
 നാടകീയമാം വിധം
നാട്ടിലേക്കിറങ്ങുന്നതും,
വിചിത്ര മുഖങ്ങളാൽ എയർക്കണ്ടീ
ഷൻഡ് മുറികളിലും, ഹോട്ടലുകളിലും
മാറി മാറി പാർക്കുന്നതും.
( ഇതെല്ലാം അയാളും പത്രമാദ്ധ്യമങ്ങളി
ലൂടെ അറഞ്ഞതാണ്)
ഇത്രയേറെ നമ്മേപ്പോലെ
 നേരിന്റെ ജീവിതം നേരിൽ കണ്ടവർ
വേറെ അധികമുണ്ടാവില്ല
എന്നിട്ടും നെറികേടിന്റെ മാർഗ്ഗം എന്തി
നു നീ തിരഞ്ഞെടുത്തു!
ജീവിതം എത്രയും വേദനാജനകമായിട്ടും
അത്രയും ഇച്ഛാശക്തിയോടെ ജീവിച്ചവര
ല്ലെനാം.
അങ്ങനെയിരിക്കുമ്പോഴല്ലെ നിനക്ക്
ജോലി കിട്ടിയതും
യാത്ര ചോദിക്കാൻ വന്നതും.
തീവണ്ടിയാപ്പീസിൽ കയറിയപ്പോഴേ
നമ്മുടെ കണ്ണുകൾ കലങ്ങിയിരുന്നില്ലേ .
ചിരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ
വേദന നിഴലിച്ച ജീവിതം
അവസാന നിമിഷം ആ നാലു കണ്ണകൾ
അന്യോന്യം കൈമാറിയത്
ആ ജീവിതം തന്നെയായിരുന്നില്ലെ
പിന്നെ എന്നാണ് നിന്റെ ഹൃദയം
വെള്ളക്കടലാസു പോലെ ശൂന്യമായി
പ്പോയത്.
ഈ കത്ത് നിന്നിലേക്കെത്തുമോയെ
ന്നെനിക്കറിയില്ല
പക്ഷേ ഞാൻ തീരുമാനിച്ചു കഴിഞ്ഞു
എങ്ങനെയെങ്കിലും നിന്നരികിലെത്ത
ണം
ഒരു രാത്രി മുഴുവൻ ഒന്നിച്ചിരിക്കണം
ആശതരുന്നവരെ അരിഞ്ഞു വീഴ്ത്തു
ന്നതിലുള്ള
ആശങ്ക പങ്കുവെയ്ക്കണം
അങ്ങനെ ഞാനാവണം, നീയാവണം
ഞാനും നീയും നമ്മളാവണം

2017, ഡിസംബർ 27, ബുധനാഴ്‌ച

കവി



അയാൾ ഒരു കവിയായിരുന്നു
അനീതിക്കും, അക്രമത്തിനു _
മെതിരെ
കുറിക്കു കൊള്ളുന്ന കവിത
വിരിയിച്ചു.
അവർ അയാളെ പിൻതുടർന്നു -
കൊണ്ടേയിരുന്നു.
അവസാനം;ചീറിപ്പാഞ്ഞു വന്ന
ഒരു വെടിയുണ്ട നെഞ്ചിലേറ്റു
വാങ്ങി
രക്തസാക്ഷിത്വത്തിന്റെ
അമര കാവ്യം തന്നെ രചിച്ചു


2017, ഡിസംബർ 26, ചൊവ്വാഴ്ച

ജീവിതവ്യഥ




നാളെയെന്തെന്നറിയുകില്ലെങ്കിലും
സങ്കൽപ കാന്തിയിൽ ലയിച്ചിരി
ക്കുന്നു നാം
നിമിഷങ്ങൾ തോറും പുതുക്കുന്ന
ജീവൻ
വിടപറയാനൊരു നിമിഷമുണ്ടോ
ർക്കുമോ?
എല്ലാമുപേക്ഷിച്ചു പോകേണ്ടവ
രെങ്കിലും
വെട്ടിപിടിക്കുവാനത്രേയുള്ളിൽ
മോഹം
നാളെ, നാളെയെന്നുള്ളതല്ലാതെ
ഇന്നിനെക്കുറിച്ചോർക്കുന്നതില്ല നാം
സുഖമെന്തെന്നറിയുന്നതേയില്ല
സുഖത്തിനായുള്ള പരക്കംപാച്ചലിൽ
സുഖിക്കാമിനിയെന്നു കരുതും
നേരത്തോ
അസുഖമെന്നൊരഴലിൽ പതിക്കുന്നു
കാലപ്പകർച്ചകൾ പാർത്തു വെച്ചു
ള്ളൊരു
വിഷത്തിന്റെ ബീജങ്ങൾ അങ്കുരി
ച്ചീടുന്നു
നമ്മുടേതെന്നു നാം കരുതിയതൊ
ക്കെയും
അരുതാതിടങ്ങളിൽ നിപതിച്ചു പോ
കുന്നു
വിലപ്പെട്ടതെന്നു സൂക്ഷിച്ചവയൊ
ക്കെയും
വിലയില്ലാതായി വഴിയാധാരമാകുന്നു.
ജീവിതം എന്നത് ഭദ്രമല്ലെന്നതും
ബന്ധമെന്നുള്ളത് സ്വന്തമല്ലെന്നതും
അറിയുന്ന നേരമണയുന്നനേരത്ത്
എല്ലാം മനോവ്യഥ മാത്രമായ് മാറുന്നു

2017, ഡിസംബർ 24, ഞായറാഴ്‌ച

ഇങ്ങനെയൊക്കെയല്ലാതെ എങ്ങനെ ചുംബിക്കണം




ചുംബനത്തെക്കുറിച്ച്
ആരോർക്കുന്നു.
ചോദിച്ചാൽ തന്നെ ചിരിച്ചു
കാണിച്ച് നടന്നു മറയുന്നത
ല്ലാതെ.
എങ്ങനെ ചുംബിക്കണം ?!
നിങ്ങളുടെ സങ്കൽപ്പത്തിലെ
ചുംബനത്തെക്കുറിച്ച് നിങ്ങൾ
ക്കിപ്പോൾ കൃത്യമായ ഉത്തരമു
ണ്ടാകാം.
പക്ഷേ, അന്ന് ;
ചേർന്നു നടക്കുമ്പോൾ
ഞൊടിയിടയിൽ
ചുണ്ടോട് ചുണ്ട് ചേരാതെ,
ആളൊഴിഞ്ഞ കോണിൽ
വിറയാർന്ന ചുണ്ടിൽ
ഭയപ്പാടോടെ,
മുറിയുടെ മൂലയിൽ
ചേർത്തമർത്തി
ചുട്ടുപൊള്ളുന്നൊരു ചുംബനം.
എന്നാൽ;
ഒരിക്കലും മറക്കാത, പറയാത്ത
ചുംബനമുണ്ടുള്ളിൽ
ആദ്യരാത്രിയിലെ ഊഷ്മള
പ്രണയത്തിന്റെ,
അന്ത്യയാത്രയിലെ പ്രാണൻ
പറിഞ്ഞു പോകുന്നതിന്റെ
ഇങ്ങനെയൊക്കെയല്ലാതെ
എങ്ങനെ ചുംബിക്കണം


2017, ഡിസംബർ 23, ശനിയാഴ്‌ച

ഭൂമി





അനന്തകോടി ജീവനെ പോറ്റി
വളർത്തുന്നമ്മയാം ഭൂമി
വിളമ്പി വെച്ചിരിക്കുന്നാഹാരം
എല്ലാർക്കും തുല്യമായ്
തമസ്സിനെയകറ്റി തേജോമണ്ഡ
ലമേകി പ്രകൃതി
മക്കളെയെല്ലാം ഒരേസ്നേഹാ -
ക്ഷരത്തിൽ കോർത്തു നിർത്തി
 പ്രാണാഗ്നിയിൽ ചേർത്തുസൂര്യാ
ഗ്നിയും
കെട്ടുപോകാതെ കാത്തുസൂ
ക്ഷിച്ചു.
എത്രകോർത്തു വെച്ചാലും
ചേർന്നുനിൽക്കുന്നില്ല മാനവൻ!
ഓരോ ജീവനിലും പലപല രസാർ
ണവം
വെളിച്ചത്തിൻ ഗർഭത്തെ അലസി
പ്പിക്കുന്നു ചിലർ
തമസുമായ് കൂട്ടുചേർന്ന് നിഗ്രഹി
ക്കുമാകാട്ടാളർ
അമ്മതൻ കരചരണങ്ങളെ തളയ്
ക്കുന്നു
കിരാത വാഴ്ച്ച നടത്തുന്നു
എല്ലാം വെട്ടി പിടിക്കുന്നു ,കൂടപ്പിറപ്പു
കളെ ഏഴകളാക്കീടുന്നു
തളിർക്കും താരിനെ വെട്ടി, ചുരത്തും
ക്ഷീരമെല്ലാം ചുണ്ടിലൊതുക്കി
മഹാമധുവാകുമീ ലോകം അവർ
 സ്വന്തമാക്കി
കാമക്രോധങ്ങൾകൊണ്ട് പ്രാണനെ
കെടുത്തുന്നു
സ്നേഹമാംബ്ഭൂമി മാതാവിനെ ചാട്ടയ്ക്കടിക്കുന്നു.
അമ്മതന്നഗ്നിയുണ്ടിടനെഞ്ചിൽ
പിടയുന്നു.
ഉള്ളകം ചുട്ടുനീറുന്നുണ്ടറിയാതെ
 പോകല്ലേ
അറിയാതെ തൂവിയാൽ മുടിഞ്ഞു
പോം നിൻകുലം.



2017, ഡിസംബർ 22, വെള്ളിയാഴ്‌ച

ചില പ്രണയങ്ങൾ




ചില പ്രണയങ്ങൾ
പറഞ്ഞു പറഞ്ഞാണ് പിറക്കുന്നത് .
ഒരു ദിവസം
പറഞ്ഞു കൊണ്ടിരിക്കേ
എല്ലാം പറഞ്ഞു കഴിഞ്ഞതുപോലെ
ഒന്നും പറയാനില്ലാതാകുന്നു.
പിന്നെ;
അടുപ്പത്തിനൊരകലം
കടുപ്പത്തിലൊരുവാക്ക്
എല്ലാ തിരക്കുകളും മാറ്റി വെച്ചവർക്ക്
എന്തെന്നില്ലാതൊരു തിരക്ക്.
പൊടുന്നനെ,
ഊഷ്മളതയില്ലാത്ത കുറേ വാക്കുകൾ
( പ്രണയമുണ്ടെന്ന് തോന്നിക്കുന്നത് )
മണിക്കൂറുകളോളം പറഞ്ഞു കൊണ്ടി
രുന്നവർ
മിണ്ടുന്നത് മിനിട്ടുകൾ മാത്രം.
അല്ലെങ്കിൽ,
കണ്ടില്ലെന്ന് നടിക്കുന്നു
പതഞ്ഞു തൂവിയത് പുകഞ്ഞു തുടങ്ങുന്നു
അങ്ങനെ .........
പത്രാധിപരുടെ മേശയിലെ കവിത പോലെ
വായിക്കപ്പെടാതെ
ചുരുട്ടിക്കൂട്ടി ചവറ്റുകൊട്ടയിലേക്ക് പ്രണയം.

2017, ഡിസംബർ 21, വ്യാഴാഴ്‌ച

ഓർമ്മ




ഉറയിലിടാൻ നേരമില്ല
ഓർമ്മയുടെ ഉടവാളിനെ .
ചെറുക്കുവാൻ കഴിയാത്ത
ചാവുകാലങ്ങളിലും കൂട്ടു
വരുന്നത് ഓർമ്മകൾ
തുകിലു കൊണ്ടു തുന്നി
വെച്ച
പുസ്തകമാണ് ഓർമ്മ
പുറകോട്ട് മാത്രം ഒഴുകു
ന്നനദി
മരണശേഷം മക്കൾക്ക്
നൽകുന്ന സ്വത്ത്.

2017, ഡിസംബർ 20, ബുധനാഴ്‌ച

മരിച്ചാലും....!




ഒരു പാത്രത്തിൽ വെച്ചുണ്ടു
ഒരു പായയിൽ തന്നെയുറങ്ങി
ഒരു നിലാവിൻ നീരാളം ഒന്നിച്ചു
പുതച്ചുനാം
ഒരേ മനസ്സായുണർന്നു
ഒന്നെന്നു മാത്രം നിനച്ചു .
പിന്നെയെന്നാണു നാം രണ്ടായ്
പിരിഞ്ഞത്
ഞാനും നീയുമായത്
മിണ്ടാട്ടമൊഴിഞ്ഞത്
കണ്ടാലറിയാതായത്
ഒറ്റമുറിയിലൊരു ലോകംതീർത്തനാം
ഓരോരോ വീട്ടിലായത്
എത്രയും അടുത്തെങ്കിലും
അത്രയും ദൂരെയായത്
മതിലുകെട്ടിപ്പൊക്കി മനസ്സിനെ മറച്ചത്.
പിന്നെയറിഞ്ഞില്ല നാം നമ്മേ
വിലയിട്ടു പകുത്തു പോയവർ.
ജാതിയും, മതവും കൂടുകൂട്ടിയ
മനസ്സിൽ
കുരുതിതൻ കണക്കുകൾ കൂട്ടി വായിപ്പൂ
ഭ്രമജീവിതം
പേയിളകിയ ശുനകജീവിതം എന്തിനായ്
പകുത്തിടുന്നു
പുററിനുള്ളിലെ ചിതലുപോലെ
എന്തിനായിപാഞ്ഞിടുന്നു.
ഇനിയും തിരിച്ചു വരില്ലെന്നോ കഴിഞ്ഞു പോയൊരാ കാലം
കാത്തു കാത്തു വെച്ചുള്ള പവിത്രമാം
മൈത്രികൾ
മരിച്ചാലും മറക്കുവാൻ കഴിവതെങ്ങനെ
സൗഹൃദം
നീ വിളിക്കുകിൽ മരിച്ചാലും ഞാനുണരു
വതുനിശ്ചയം

2017, ഡിസംബർ 19, ചൊവ്വാഴ്ച

സമസ്യ




കാലത്തിന്റെ വിരിമാറിലൂടെ
അവൻ നടന്നു
ആ നീണ്ട യാത്രയിൽ കാലപ്പ
കർച്ചകൾ പലതും കണ്ടു
കരിയിലക്കാറ്റായ് കറങ്ങി,
കരിവേനലിൽ കരുവാളിച്ചു നിന്നു,
കാനൽജലമായി.
കണ്ടില്ല തളിർത്തൊത്തുകൾ,
തടാകങ്ങൾ, തടിനികൾ ,വസന്ത
ങ്ങൾ
ജീവിതം പ്രഹേളിക.
കേട്ടില്ലആരും നിസ്സഹായ മനസ്സിൻ
രോദനങ്ങൾ
ഒറ്റപ്പെട്ട രാത്രികളിൽ ആയിരം സുഷിര
ങ്ങളാഴ്ത്തിയ ആത്മനൊമ്പാരങ്ങൾ.
അമ്മേ, ഓർമ്മയുടെ താമ്രശിലയിൽ
കൊത്തിവെച്ച ലിപിയാണമ്മ.
കാലം തലയിൽ കാരമുള്ള് തറച്ച്
വാഴപ്പോളത്തോണിയിലേറ്റി എന്നെ
ഒഴുക്കിയിരിക്കുന്നു
നദിയുടെ രൗദ്ര ഭീകരതയിൽ ഏതോ
പാതാള ഗർത്തത്തിലേക്ക് ഞാനൊഴു
കുന്നു
ജീവിതം യാത്രയാകുന്നു സന്തോഷത്തി
ന്റെ, സങ്കടത്തിന്റെ സമസ്യയാകുന്നു.







2017, ഡിസംബർ 18, തിങ്കളാഴ്‌ച

വിവാഹം



അവരെന്നും കണ്ടുമുട്ടും
ചിരിയുടെ ചെണ്ടുമല്ലിക
കൈമാറും
ഒരുനാൾ അവൻ അവ
ളോട് പ്രണയം പറഞ്ഞു
കൂർത്ത മതമുളളിൽ
കോർത്തതുപോലെ
ഒരു നിമിഷം ഓർത്തു
നിന്നവൾപറഞ്ഞു:
പ്രണയം പൈങ്കിളിയാവരുത്
ഞാനായി ഞാനും, നീയായി
നീയും നിൽക്കണം
എന്നെ ഞാനായി നിനക്ക്
കാണുവാൻ കഴിയുമോ?
നീയായി നിനക്ക് എന്റെ
ജീവിതത്തിലേക്ക് വരാൻ
കഴിയുമോ ?!
അവൻ ഒരു സൂര്യകാന്തി -
പൂവായി പൂത്തു നിന്നു.


2017, ഡിസംബർ 17, ഞായറാഴ്‌ച

ചരക്ക്




ഡിസംബറിലെ മഞ്ഞ്
വെള്ളക്കടലാസു പൂക്കളെ
വിരിയിച്ചിരിക്കുന്നു
വരണ്ട ചിന്തകൾ വെളുപ്പിനേ
 വന്ന്
പൂണ്ടടക്കം കെട്ടിപിടിക്കുന്നു
പടപട ശബ്ദം വാരിവിതറി
യൊരുവണ്ടി
 പാലം കടന്നു പോകുന്നു
ഗലികൾ തോറും കാത്തിരിക്കുന്നു
ഗണികകൾ.
നരച്ച പകലുകൾ, നുരച്ചുപൊന്തുന്ന
യുവത്വം
ആഴമേറിയ ചിന്തകൾ, ആർത്തി
പൂണ്ടകണ്ണുകൾ
ഭീതി പാടകെട്ടിയ ഇടവഴികൾ
ഇടയ്ക്കിടേ കുട്ടികളുടെ കരച്ചിൽ
ചീഞ്ഞുനാറുന്ന ഓടകൾ
നീറി പിടയുന്ന വൃദ്ധത്വം
മരണ മഞ്ഞയായ് പൂത്തുനിൽ
ക്കുന്നു
മേലെ സൂര്യകൊടിപ്പടം
വിട്ടുമാറുന്നില്ല കദനം
പുലരിയിൽ പോകും പെൺകൊടി
കൾ
തിരിച്ചെത്തുന്നില്ല സന്ധ്യയിൽ
കാണാതാവുന്നവർക്കൊരേ മുഖം
വന്നു കേറുന്നിരവുപോൽ
വിൽപ്പന ചരക്കാവുന്നു ജീവിതം
വിലയില്ലാ ചരക്കാകുന്നു.

2017, ഡിസംബർ 16, ശനിയാഴ്‌ച

വിനോദ സഞ്ചാര കേന്ദ്രം




ഡിസംബറിലെ തണുപ്പ് വന്നെത്തി
യിരുന്നില്ല
അതോ ക്രിസ്മസിന് ഒന്നിച്ച്
വരാമെന്ന് കരുതിയോ.
കുന്നിനെ വലം വെച്ച് പോകുന്നൊരു
ജലരേഖ
പഴയ കടത്തുള്ളൊരു പുഴയായിരുന്നു
ഇന്ന് കാലടി നനച്ച് കടന്നു പോകുന്നു.
ചിക്കുപായയിൽ നെല്ല് ചിക്കിയതുപോലെ
മാത്രം മണൽത്തരികൾ.
കഴിഞ്ഞ കാലമോർമ്മിക്കാൻ കരുതിയ
പോലെ
കാക്കക്കാലു കോറിയ വരഞ്ചാൽ.
കൊള്ളിന് വെച്ച കോണിപോലെ
കുന്നിലേക്കുള്ള നടപ്പാതയെന്ന് അച്ഛൻ
പറഞ്ഞു കേട്ടിട്ടുണ്ട്
ഇന്ന് നാലുവരിപാത പോലെ തലങ്ങും
വിലങ്ങും വാഹനങ്ങൾ.
അന്ന് കണ്ണെത്താമുകളിൽ കുന്ന്
കുന്നിൻ നെറുകയിൽ മൈതാനം,
കാടുകൾ, അരുവികൾ, കുരുവികൾ.
ഉദയാസ്തമയങ്ങൾ കാണാൻ
അകലെ നിന്നും ആളുകൾ എത്തുമായി
രുന്നു പോലും.
കാലങ്ങൾ കഴിഞ്ഞപ്പോൾ ഉദയാസ്തമയ
കുന്ന് ആത്മഹത്യാമുനമ്പായി.
ചത്തവരെ കൂട്ടി വെച്ചാൽ കുന്നോളം വരു_
മ്പോലും.
പിന്നെ കൈവരിയായി, കാവൽക്കാരായി,
കരാറുകാരായി
കുന്നുപോലെ കുപ്പിവെള്ള കടകളായി
കുന്ന് കുനിഞ്ഞ് കുനിഞ്ഞ് കുന്നിക്കുരു
പരുവമായി
ഇന്ന് മലകേറുവാൻ തിക്കും തിരക്കുമാണ്
കാടില്ലാത കാലത്ത് എങ്ങുനിന്ന് - നോക്കിയാലും ഉദയാസ്തമയം കാണാമെ
ന്നിരിക്കെ
ഉദയാസ്തമയം കാണാനോ, ആത്മഹത്യ ചെയ്യാനോ അല്ല.
വിനോദസഞ്ചാരമെന്ന പേരിൽ
നേരമ്പോക്കാനൊരു കുന്നെന്ന്
സെൽഫിയെടുത്ത് മടങ്ങുന്നു

2017, ഡിസംബർ 15, വെള്ളിയാഴ്‌ച

പ്രണയം ഇങ്ങനെ ...!





പ്രണയത്തെ എങ്ങനെ
വ്യാഖ്യാനിക്കും.
അത് വിശ്വാസം,നിഗൂഢം.
വികാരവായ്പോടെ, ആദ്രത
യോടെ
അനുഭവിക്കേണ്ടത്,
സ്നേഹത്തോടെ ജീവിച്ചു
തീർക്കേണ്ടത്.
പ്രണയത്തിന്റെ വളവുതിരി
വുകളിലൂടെ,
പളുങ്ക് പാതയിലൂടെ നാം
സഞ്ചരിക്കുന്നു.
ചരൽ പാതകളും,മുൾക്കാടു
കളുംഅന്യമല്ല.
പ്രണയം ആരെയും അനുസരി
ക്കുന്നില്ല
അതിനെ വായിച്ചെടുക്കാൻ
കഴിയില്ല.
പ്രണയത്തെ വ്യാഖ്യാനിക്കരുത്
മാഞ്ഞുപോകും പ്രണയത്തിന്റെ
മായാജാലം.

2017, ഡിസംബർ 14, വ്യാഴാഴ്‌ച

സ്വന്തം




ലോകമേ തറവാട് എന്നു നിനച്ചോർ
നമ്മൾ
പിച്ചവെച്ചേറീടവേ പതുക്കെ സത്യം
കാൺമൂ
ഒരു തുണ്ടില്ലാഭൂമി, തലചായ്ക്കുവാനിട
മില്ല
സ്വപ്നങ്ങൾ പോലും സ്വന്തം ഇല്ലാതെ
പോയോർ നമ്മൾ
ഇരുളോ വെളിച്ചമോ എന്തു തന്നെയാ - കിലും
ഇല്ലായ്മകൾപോലും ഇല്ലാതലയേണ്ടോർ
ഉറ്റതായൊന്നുമില്ല ഒറ്റയൊറ്റയായ്പോയ്
തെറ്റുചെയ്തിട്ടില്ലൊന്നും ,പിറന്നു പോയ
തേ തെറ്റോ?!
നുകർന്നിട്ടില്ലിന്നോളം മൊഴി മധുരമൊട്ടുമേ
പകർന്നു തന്നിട്ടില്ലാരും കൊതിച്ചു പോയീടുന്നു
വിശപ്പിന്നിതിഹാസം ഞങ്ങൾക്കു മാത്രം
സ്വന്തം
നോവിന്നു പനിഷത്തിൽ പാണ്ഡിത്യം
ഞങ്ങൾക്കു മാത്രം
ഭാരങ്ങൾ ചുമക്കുന്നു ഭീരുത്വം മാത്രം
ബാക്കി
ഏകാന്തത വായിച്ച് തൃപ്തരാകും
ഞങ്ങൾക്ക്
സൂര്യചന്ദ്രൻ മാരേകും വെളിച്ചം മാത്രം
കൂട്ട്.

2017, ഡിസംബർ 13, ബുധനാഴ്‌ച

കണ്ണുനീർത്തുള്ളി




വറ്റിയില്ലിന്നോളം അമ്മതൻ
കണ്ണീര്.
വറ്റുകളെല്ലാം വടിച്ചു തരുമ്പോഴും
മുണ്ടു മുറുക്കി വെള്ളം കുടിക്കുമ്പോഴും
വെള്ളില പോലെ വിളർത്തുള്ളൊരമ്മതൻ
കണ്ണീരു വീണ് തിളങ്ങും കവിൾത്തടം.
കൊറ്റിയുദിക്കുന്നനേരമച്ഛൻ
കൊറ്റിനായ് കൊള്ളിറങ്ങുന്ന തൊട്ടേ
കാത്തിരിക്കുന്നു കണ്ണീരുമായി.
പാതിരാ പുള്ള് കരഞ്ഞീടവേ
കൈമെയ് തളർന്നച്ഛനെത്തീടവേ
തൊണ്ടയടഞ്ഞു തെറിച്ച തേങ്ങൽ
തേനൂറും ചിരിയാക്കി നിൽക്കുമമ്മ.
പട്ടിണി വിട്ടുമാറാത്ത കാലം
കർക്കിടക്കോള് തിമർക്കും കാലം
പിടിയരിക്കലം പോലുമൊഴിഞ്ഞ കാലം
കണ്ണീരും കൈയ്യുമായ് കഴിയും കാലം
ഉപ്പിട്ട കണ്ണീരു മാത്രം കുടിച്ചമ്മ
കെട്ടിപ്പിടിച്ചു കിടന്നിരുന്നു
കുട്ടനെ നന്നായി കാത്തിരുന്നു.
കന്നത്തം കാട്ടി കളിച്ച കാലം
കള്ളത്തരം കാട്ടി നടന്ന കാലം
കണ്ണീരിനാൽ കുഞ്ഞു മുഖം തലോടി
ഉൺമകൾ നുള്ളിതരുന്നു അമ്മ.
അമ്മയേക്കാളിന്ന് മക്കളെന്നാൽ
അമ്മയ്ക്ക് വേവലാതി മാത്രമിന്നും
എത്ര നാം സാന്ത്വനിപ്പിച്ചെന്നാലും
വറ്റുന്നതില്ലിന്നുമാ കണ്ണുനീര്.


2017, ഡിസംബർ 12, ചൊവ്വാഴ്ച

ഇന്നും.......!




ഇരിക്കാനല്പം പോലും ഇടനൽകി
യില്ലല്ലോ
നടപ്പാണല്ലോയിന്നും ജനിച്ചന്നുനാൾ
തൊട്ടേ
വഴിയോരത്തെ തണൽ,വീട്ടിനുമ്മറ -
ക്കോണും,
ഉച്ചയ്ക്കു തെക്കൻകാറ്റു വിരിച്ചതഴപ്പായ
ഒന്നുമേ നമുക്കല്ല ചപ്പടിച്ചീടുക നാം
തീക്കായാനൊരു കൂട്ടർ ഒരുങ്ങിയിരിപ്പുണ്ട്.
മുട്ടുവേദനയെന്നോ,മുടന്തി മുടന്തി നാം
പഴമ തൈലംകൊണ്ട് പതുക്കേ തടവുക
ശീതളതളിർ നുള്ളാൻ നമുക്കവകാശമില്ല
അത്യുഷ്ണ രസായനം പണ്ടേ കൂടിപ്പോർ
നാം .
പ്രണയപൂങ്കാവനം കണ്ടതില്ലിന്നു വരെ
പ്രാണനിൽ എന്തെന്നത് അറിഞ്ഞതില്ലി
ന്നുവരെ
കാല സാഗരങ്ങളതെത്ര കടന്നു നമ്മൾ
കോടി ജന്മങ്ങളെത്ര മനസ്സാൽ തൊട്ടു
നമ്മൾ.
കണക്കു പുസ്തകതാളിൽ കാലം കുറിച്ചു -
ണ്ടാകാം
അന്യമായ് തീർന്നുള്ളൊരു ബാല്യകൗമാര
ക്കാലം
തുമ്പിയെ, പൂമ്പാറ്റയെ, പാട്ടിന്റെ യാകാശ
ത്തെ ,
പുല്ലിനെ, പൂവുകളെ, മാറുന്ന ഋതുക്കളെ
കതിരായ് തുടുക്കാത, പാട്ടായ് പൊഴിയാത,
പുഴയായൊഴുകാത, തുഴയായ് തുഴയാത,
തുണയായ് തഴുകാത
വിശപ്പിൻ കനൽ മാത്രം ഊതിയൂതി പെരു
പ്പിച്ച
ഞാറ്റുവേലയും, ഞാറ്റു പാട്ടുകളുമില്ലാത.
വെറിയാട്ടത്തിൻ വെറും പഞ്ചാരിപ്പെരുക്ക
ങ്ങൾ
കണ്ടുമടുത്തുള്ളൊരു കാലത്തിന്നരികിലേ
പ്രാണനെ ചുമന്നന്നു നടന്നു പോയൊരു കാലം.
ഇരിക്കാനിന്നും അല്പം ഇടം കിട്ടിയില്ലല്ലോ
നടപ്പാണല്ലോയിന്നുംഎങ്ങോട്ടെന്നറി
യാതെ.

2017, ഡിസംബർ 11, തിങ്കളാഴ്‌ച

ചൂട്

ചൂട്



മഴയൊട്ടു മാറി പുറന്തിരിഞ്ഞേ
യുള്ളു
മിഴിചുട്ടു നീറുന്ന ചൂട്
മൊഴിമുട്ടി നിൽക്കുന്ന ചൂട്
പഴി പറഞ്ഞീടുന്നുചൂട്
പിഴയെന്തിനായി,യീച്ചൂട്.
കിണറിലെ വെള്ളം കുടിക്കാൻ
കൊതിയൂറി നിൽക്കുന്നു ,വുള്ളം
കുളിരുള്ളിലൽപ്പം കലർന്നാൽ
ക്ഷീണം ക്ഷണികമായ് മാറും
കാണുവാൻ കിണറില്ലിന്നെങ്ങും
ഈ മനസ്സാം പഴങ്കിണറിന്നാശമാത്രം.
കുഴൽക്കിണർ മാത്രമാണെങ്ങും
കുപ്പയിലും കുത്തിടുന്നു.
കുപ്പിവെള്ളം മാത്രമെങ്ങും
കൈയ്യിൽ ഗമയിലിരിപ്പൂ.
കുണുങ്ങി കുണുങ്ങി കറുമ്പി -
കുന്നിറങ്ങുന്ന വെളുമ്പി
കുറുമ്പു കാട്ടിത്തുള്ളിച്ചാടും
നീർച്ചോലയെങ്ങുമേയില്ല
കൊഞ്ഞനം കുത്തി കൈത്തോ
ട്ടിൽ
കൊഞ്ചിക്കുഴയലുമില്ല
കുളമില്ല, പുഴയില്ല, കിണറില്ല, കണ്ണില്ല,
മൂടില്ല, മുലയില്ലു,ടലുമില്ല
തലയില്ല, മലയില്ല, തണലില്ല, തടമില്ല
തിടം വച്ചു നിൽക്കുന്ന ചൂടു മാത്രം
മിഴിചുട്ടു നീറുന്നചൂട്
ഉടൽവെന്തു നീറുന്ന ചൂട്.





2017, ഡിസംബർ 10, ഞായറാഴ്‌ച

ബാക്കി



അനിവാര്യമാകുന്ന
അനേകം യാത്രകളുണ്ട്
കനമില്ലാത കൈകളാൽ
മാടി വിളിക്കുന്ന
അരൂപിയായ അനവധി
ദുരന്തങ്ങളും.
തീക്ഷണ ജീവിതത്തിന്റെ
ബാക്കി പത്രങ്ങൾ.
മാറി മറയുന്ന മണൽക്കുന്നു
കളും, കുഴികളും ജീവിതം.
പൊള്ളുന്ന കണ്ണീരിൻ നനവ്
മാത്രം ബാക്കി.

2017, ഡിസംബർ 9, ശനിയാഴ്‌ച

വായനശാല




വായനശാലയിൽ
വിദ്യാർത്ഥികളേറെ
ഒച്ചപ്പാടുകൾ, ബഹളങ്ങൾ.
വായനശാലയിൽ
വായനകളേയില്ല.
മൊബൈൽ ഫോൺ -
ഗെയിമുകൾമാത്രം.
ചുമരിൽ ഇ.എം.എസിന്റെ
ചായാചിത്രം.
ചരിത്രത്തിന് മുമ്പേ നടന്ന
മഹാൻ.
സ്കൂളിൽ ഞങ്ങൾ ഒറ്റ
ബെഞ്ചിൽ
കൃഷണന്നും, ഖാദറും, വർഗ്ഗീസും
തൊട്ടു തൊട്ടിരിക്കുന്നു.
കോപ്പി പുസ്തകത്തിൽ
പശു പലതരം പാൽ ഒരു നിറം
വരി തെറ്റാതെ വടിവിലെഴുതുന്നു.
ചരിത്രം മനസ്സിൽ ചുരമാന്തുന്നു
ഒരായിരം ചുവന്ന പുഷ്പങ്ങൾ
വിടരുന്നു


2017, ഡിസംബർ 8, വെള്ളിയാഴ്‌ച

പാലം




പാലം പണിയുവാൻ
പല ദേശക്കാരെത്തി.
പല ഭാഷകൾ,പലവേ
ഷങ്ങൾ, പലപേച്ചുകൾ ,
ലോറികൾ, ക്രയിനുകൾ,
പാറ പൊട്ടിക്കലുകൾ,
കൂക്കിവിളികൾ, ഭർത്സ -
നങ്ങൾ, ബഹളം എങ്ങും
ബഹളം
പണി,രാപ്പകലില്ലാതെ
പണി.
പാലം പണിയിൽ പലരും
മരിച്ചു
പാറയിൽ വീണ് തലതല്ലി ,
പാറ തലയിൽ വീണ്‌,
വഞ്ചിമറിഞ്ഞ്, ചെളിയിൽ
പുതഞ്ഞ് .
കണ്ണീരും, ചോരയും,വിയർ
പ്പുംചേർത്ത്
പടുത്തുയർത്തി പാലം.
മരിച്ചവരെല്ലാം ഉയിർത്തെ
ഴുന്നേറ്റ്
ജാഗ്രതയോടെ കാക്കുന്നു
പാലം
ചിലർ തൂണായി താങ്ങി
നിർത്തി,
പാറയായ് പരപ്പേറി, ചെളി
യിൽപുതഞ്ഞ് ഉറപ്പായി
കാലമാം പാലത്തിലൂടെ
എത്രയെത്ര
ജന്മങ്ങൾ കടന്നു പോയി.
ഇന്നും പാലം പാലമായ്
നിൽക്കുന്നു
പലവുരു കേട്ടിട്ടുണ്ട് പോലും
പലരുംപല രാത്രികളിൽ
മരിച്ചു പോയവരുടെപല ഭാഷ
കളിലുള്ള
വർത്തമാനങ്ങൾ
അവരായിരിക്കുമോ ഇപ്പോഴും
 പാലംതാങ്ങി നിർത്തുന്നത്.



2017, ഡിസംബർ 7, വ്യാഴാഴ്‌ച

പ്രണയിനിക്ക്




കൗമാരത്തിന്റെ കാവുകളിൽ,
സ്നേഹത്തിന്റെ സൈകതത്തിൽ
പനയോലത്താളിൽ കുറിച്ചിട്ട
ഇഷ്ട്ടപ്പെരുമഴയുടെ
ആലവാലത്തിൽ നനഞ്ഞ്
വികാരങ്ങളുടെ വിശറിയായ്
വിലോല താളത്തിൽ തുടിച്ചിരുന്നു.
പ്രണയം, വസന്തകാല പൂക്കളായിരുന്നു ,
ശലഭങ്ങളായിരുന്നു.
ദലമർമ്മരങ്ങളും, കാട്ടരുവിയും, പ്രാർത്ഥ
നയുമായിരുന്നു.
പർവതത്തിന്റെ പ്രശാന്തിയും, താഴ്വര
യുടെ താരുണ്യവുമായിരുന്നു.
അനുരാഗികൾ, മഴ പെയ്യുന്ന മരച്ചില്ല
കളും, വെയിൽ പൂക്കുന്ന ഇളം ചെടി
കളും.
നിലാവുള്ള രാത്രികൾ സ്വപ്നങ്ങൾ
പൂക്കുന്ന
പവിഴപ്പാടങ്ങളായി .
ആർത്തലച്ചെത്തുന്ന വെള്ളച്ചാട്ടം
ജലകണികകളുടെ നറുമണികളായ്
വിവർത്തനം ചെയ്യപ്പെട്ടു.
ആലസ്യങ്ങളുടെ അരുണിമയിൽ നിന്നും
പ്രഭാതങ്ങൾ പിറവിയെടുത്തു.
ഇന്നുമുണ്ടാപ്രണയമുളളിൽ .
പ്രീയേ, പാതിതുറന്ന നിന്റെ ചുണ്ടിൽ
പ്രണയത്തിന്റെ ഒരു ചെണ്ടുമല്ലിക
ഞാൻ വിരിയിക്കുന്നു

2017, ഡിസംബർ 6, ബുധനാഴ്‌ച

എരിഞ്ഞു തീരുന്ന ജന്മങ്ങൾ




നിരാലംബരെ കാണുമ്പോൾ
നിന്നുപോം നിർന്നിമേഷനായ്
എന്തിനീ ജന്മങ്ങളായിരം
നീറിപ്പിടയുന്നു മാനസം
ജീവരാഗമായ് പെയ്തുനിൽ
ക്കേണ്ട ജീവിതം
ക്രൂര കൈകളിൽ പെട്ടുപോയല്ലോ.
കറുകനാമ്പായ് തളിർക്കേണ്ടവ
കടയോടെ കരിഞ്ഞു പോന്നല്ലോ
പ്രണയാർദ്രമാകേണ്ട ഹൃദയങ്ങൾ
വിരഹാഗ്നിയിൽ പിടഞ്ഞു പോന്നല്ലോ
ശുകമായ് പാടേണ്ട ഗളങ്ങളിൽ
ഗദ്ഗദം മാത്രമല്ലയോ
അഗ്നിക്കോലങ്ങൾ കെട്ടി
കരിക്കട്ടയാകുന്നു ജന്മം
വിശപ്പിൽ വീണ ജന്മങ്ങൾക്ക്
വേദമോതുന്നു ദൈവം
വേദനതൻ പൊതിച്ചോറ്
വിളമ്പി വെയ്ക്കുന്നു ദൈവം
രമ്യഹർമ്യങ്ങളിൽ ചെന്ന്
രമിച്ചു മദിക്കുന്നു ദൈവം
പണക്കാരന്റെ പിൻമ്പേ നടക്കുന്ന
പിമ്പാകുന്നു ദൈവം
എവിടേയ്ക്കെവിടേയ്ക്ക് നോക്കി
യാലും
ധൂമം നിറഞ്ഞൊരു ലോകം
ഈയാംപാറ്റകളാകുന്നു
അരികുപറ്റിയ ജീവിതങ്ങൾ
എരിഞ്ഞു തീരുവാൻ മാത്രമായ്
എന്തിനു നൽകിയൊരു ജന്മം.



2017, ഡിസംബർ 4, തിങ്കളാഴ്‌ച

കെടാവിളക്ക്




കെടാവിളക്കാണെന്നമ്മ.
ദിനവും നെയ്വിളക്കായ്
ജ്വലിച്ചു നിൽക്കുന്നുവെൻ
ഹൃത്തിൽ.
അമ്മയാണെന്നിലാദ്യനാളം
തെളിച്ചത്
ആനാളമിന്നുമെന്നിരുട്ടിനെ
യകറ്റി
വഴിയിൽ വെട്ടം തെളിക്കുന്നു.
അറിവിന്റെ അഗ്നിയാമക്ഷരം
തന്നുള്ള
പക്ഷിയാണെനിക്കെന്റെയമ്മ.
പിച്ചവെപ്പിച്ചെന്നെ പച്ചയും,
മഞ്ഞയും
പാടിപഠിപ്പിച്ചതമ്മ.
വീട്ടിലുള്ളോരോ മൺ തരിയിലു-
മറിയാം
അമ്മതൻ ആശ്ലേഷ ചൂട്.
പ്രാണനിൽ സ്നേഹതീ ഊതിയൂതി
പെരുപ്പിച്ച്
സൂക്ഷിച്ചു വെച്ചു തന്നതെന്നമ്മ.
മിന്നിമിന്നി നിൽക്കും മിന്നൽ
സ്വർണ്ണമല്ലെന്ന്
പഠിപ്പിച്ചു തന്നതുമമ്മ.
അണഞ്ഞാലുമണയാത്ത
അക്ഷയ അഗ്നിയാണെന്നെന്നു
മെനിക്കെന്റെയമ്മ

അഗ്നി




പെരുമീൻ ഉണരുംമുമ്പേ
എരിപൊരിയാണുള്ളിൽ
കരുവാന്റെ ഉലപോലെ
പൊരിയുയരും തീയുള്ളിൽ
അടുപ്പിൽ തീയുണർന്നിട്ടി-
ല്ലിന്നോളം
രാവിലെ,യീ കൂരയിൽ
അഗ്രസ്ഥാനമടുക്കള എന്നൊ
ന്നില്ലീ കൂരയിൽ
പചിക്കുവാനൊരിക്കലും പാക-
മില്ലരാവിലെ
കൊറ്റിന്നന്നവും തേടിയിറങ്ങുന്നു
ഇരുൾ വെളുപ്പിനേ
കത്തും കൊള്ളിയായലയുന്നു
ഉടുമുണ്ടു മുറുക്കുന്നു
തീപ്പൊരിച്ചിന്തയും തിന്ന്
അഗ്നി തീർത്ഥം കുടിക്കുന്നു
അഗ്നിയാണ് ജീവിതം
പൊള്ളൽ പാട് പെരുകുന്നു
താഴെ പട്ടിണി ചൂട്
മേലെ സൂര്യന്റെ ചൂട്
ഇരുതല കത്തുന്ന ചരടായി
ജീവിതം
അഗ്നിതൻ വ്യാഘ്രം മുന്നിൽ
വാപിളർന്നു നിൽക്കുന്നു
എങ്കിലും, തുഷ്ടിയുണരുന്നു
ശിഷ്ടജീവിതം സ്വപ്നം കാണുന്നു
അന്തിക്ക് അന്നവുമായി
തിരിച്ചെത്തുവാൻ തിടുക്കം കാട്ടുന്നു.
അയലത്തു നിന്നൽപ്പം
ചിരട്ടയിൽ കനലളക്കുന്നു
വീട്ടുമുറ്റത്ത്ചൂടേറ്റ്
അഗ്നി ലീലയിൽ രസിക്കുന്നു.

2017, ഡിസംബർ 3, ഞായറാഴ്‌ച

കാലം




നെഞ്ചേറ്റിയോരോർമ്മകൾ
ഉള്ളിൽ കളിക്കുമ്പോൾ
അഞ്ചു വയസ്സുള്ള കുട്ടിയാകുന്നു
ഞാൻ.
തഞ്ചത്തിൽ മാവിന്റെ തുഞ്ചത്തി
ലേറിയും
ചില്ലയൊടിഞ്ഞതും പൊത്തോന്ന്
വീണതും
കുഞ്ഞു സുഹറ പേടിച്ചു കരഞ്ഞതും
സുകൃതം കൊണ്ടൊന്നുമേ പറ്റാതിരു
ന്നതും
പാത്തുമ്മ മന്ത്രച്ചരടുമായ് വന്നതും
മന്ത്രിച്ച വെള്ളം കുടിക്കുവാൻ തന്നതും
പനിക്കോളുകൊണ്ടു ഞാൻ തുള്ളി
വിറച്ചതും
രാ,ചുരമേറി പനിയെങ്ങോ മറഞ്ഞതും
സുഹറ തട്ടത്തിൽ പൊതിഞ്ഞു കൊണ്ടു
ത്തരും
ഉപ്പും, മുളകുമായ് മാങ്ങ പങ്കിട്ടതും
പള്ളിക്കൂടത്തിനരികിലെ പുളിമര-
ച്ചോട്ടിൽ മധുര പുളിതിരഞ്ഞീടവേ
ചേരപ്പാമ്പൊന്നു പുളഞ്ഞങ്ങു പാഞ്ഞതും
അലറി വിളിച്ചു കൊണ്ടോടിയ സുഹറ
കെട്ടിപ്പിടിച്ചെന്നെ പൊട്ടിക്കരഞ്ഞതും
ഇന്നലെയെന്നോണമോർക്കുന്നു ഞാനിന്നും
കെട്ട കാലത്തിലെ കാഴ്ചയ്ക്കുമുന്നിലും.
മത, ജാതി, ഉപജാതി വർഗ്ഗീയതകളാൽ
ഇന്നെന്തെന്തു കോലാഹലങ്ങളാണെ
ങ്ങെങ്ങും.



2017, ഡിസംബർ 2, ശനിയാഴ്‌ച

ഒരു സന്ധ്യയിൽ





സന്ധ്യ സിന്ദൂരം തൊട്ടു
നിൽക്കുന്നു പുഴക്കരെ
സുഹൃത്ത് സൗഹൃദം ചൊല്ലി
പിരിഞ്ഞു പോയീടുന്നു
അടുത്തല്ലോ ചായക്കട
പോയിടാമവിടേക്ക്
ചൂടു സുലൈമാനി ,ഊതിയൂതി
കുടിക്കാം
ഇനിയും വൈകും ബസ്സ്,വേണ്ട
തിരക്കൊട്ടുമേ.
ചൂടു സുലൈമാനി വന്നു, പൊള്ളും
കലത്തപ്പം
കഴിക്കാനെടുക്കവേ കണ്ണൊന്നു
പാളിപ്പോയി.
പീടിക കോലായിലെ തൂണുചാരി നിൽ
ക്കുന്നു
മെലിഞ്ഞു വയറൊട്ടി, എല്ലുന്തിയു
ള്ളൊരു ബാലൻ
നോട്ടമെൻ പാത്രത്തിലും പിന്നെയെൻ
മുഖത്തുമായ്
നോട്ടം കൂട്ടിമുട്ടുമ്പോൾ മിഴി നീട്ടുന്നവൻ
മണ്ണിൽ
അക്കടയിലില്ലിനി പലഹാരമൊന്നും തന്നെ
അന്നത്തെ അവസാന സുലൈമാനിയും തീർന്നു
സംശയിച്ചില്ലൊട്ടും ഞാൻ ബാലനാ അപ്പം
നൽകി
സംശയംമാറതവൻ പതുക്കെ കഴിക്കുന്നു
വയറു നിറഞ്ഞുപോയ് ,ഏമ്പക്കം അറിയിച്ചു
നിറഞ്ഞിട്ടില്ലിന്നോള,മെൻ വയറിത്രമാത്രം.
ഹോണടി കേൾക്കുന്നല്ലോ വരവറിയിച്ചു
ബസ്സ്
കാശും കൊടുത്തുഞാൻ ബസ്സിലേക്കേറീ
ടവേ
അവസാന തുണ്ടപ്പം ചുണ്ടിൽ ചേർത്തു
വെച്ചും കൊണ്ടേ
രണ്ടു കൊച്ചു മിഴികൾ നീളുന്നു എന്നിലേക്ക്




2017, ഡിസംബർ 1, വെള്ളിയാഴ്‌ച

കൂട്ടുകാരിക്ക് ...!





കാത്തിരിക്കുന്നു ഞാൻ കൂട്ടുകാരീ
കാണാതകാലമിതെത്രയായീ
മാമ്പൂവിരിയുന്ന കാലമാകേ
മാങ്ങാചുനച്ചുണ്ട് തൊട്ടു നോക്കും
ആമ്പൽ വിരിയും കുളക്കടവിൽ
ഓമലേ ഞാൻ നിൻ കവിൾ തിരയും.
കാത്തിരിക്കുന്നു ഞാൻ കൂട്ടുകാരീ
കാണാതകാലമിതെത്രയായീ
നിൻനെഞ്ചിൽ മൊട്ടിട്ട മൊട്ടാമ്പുളി
കൗതുകം പൂണ്ടു ഞാൻ തൊട്ടു നോക്കേ
മഷിത്തണ്ടുതട്ടിത്തറിപ്പിച്ചു നീ
ഓടി മറഞ്ഞതുമോർമ്മയില്ലേ.
കാത്തിരിക്കുന്നു ഞാൻ കൂട്ടുകാരീ
കാണാതകാലമിതെത്രയായി
ഒക്കത്തടുക്കിയ ബുക്കുമായി
കക്കുകളിച്ചു നടന്നീടവേ
പെട്ടെന്ന് പെയ്ത മഴയിൽ നമ്മൾ
ചേമ്പില കുടചൂടി നടന്നതില്ലേ
കാത്തിരിക്കുന്നു ഞാൻ കൂട്ടുകാരീ
കാണാതകാലമിതെത്രയായീ
ഒരു ദിനം സ്കൂളിൽ നീ വന്നതില്ല
പിന്നെ ഞാനിന്നോളം കണ്ടതില്ല
എങ്ങു വസിക്കിലും ആരാകിലും
ഓർക്കുന്നുവോയെന്നെ കൂട്ടുകാരീ.
ഓർക്കുവാൻ ഇന്നാർക്കും നേരമില്ല
കാലത്തിൻ മാറ്റമതായിരിക്കാം
എങ്കിലും ചൊല്ലട്ടെ കൂട്ടുകാരീ
പച്ചമനുഷ്യനായുള്ള ഞാനേ
നിന്നെ മറക്കില്ല കൂട്ടുകാരീ.