അക്ഷരങ്ങൾ പെറുക്കി വെയ്ക്കുന്നതു
പോലെയാണച്ഛമ്മ
ഓരോ കാലും നിലത്തെക്കൂന്നുക
ഇടയ്ക്കിടെ നടന്നു പോകാറുണ്ട്
തന്റെ എഴുപത്തിയഞ്ച് വർഷത്തിലൂ ടെ
മരത്തിനു മുകളിലെ പക്ഷി
അച്ഛമ്മയെ പോലെ
പിറ് പിറ് ത്ത് എങ്ങോ പറന്നുപോയി
ഒരു കാറ്റും മണവും വന്നുനോക്കി
വേഗത്തിൽ തിരിച്ചു പോയി
ഉപ്പന്റെ കൂവൽ
അല്പ്പനേരം തങ്ങിനിന്ന്-
കുന്നിറങ്ങിപോയി
മരിച്ചവരുടെ ചിത്രം
വരച്ചു,വരച്ചു മടുത്തു
ജീവിക്കുന്നവരെ വരയ്ക്കാൻ
നിനച്ചാൽ
മരിച്ചു ക്യാൻവാസിൽ കയറി-
യിരിക്കുന്നു
വരയ്ക്കുവാൻ ഭയമാണിപ്പോൾ
ജീവിച്ചിരിക്കുന്നവർ
മരിക്കുന്നതിലല്ല
മരിച്ചവർ തിരിച്ചു വന്നാലോ