വെയിലിൻ ളോഹ മാറ്റി
പകൽ മറഞ്ഞീടവെ
അപരാഹ്നം അനുരാഗ മാകേണ്ട
വേള കളിൽ
കൊഞ്ഞനം കാട്ടീ മോഹം
ചാടിക്കളിച്ചീടുന്നു
കുട്ടിക്കുരങ്ങനെപ്പോൽ
മാന്തിപ്പറച്ചീടുന്നു
പെട്ടെന്ന് തൊട്ടെന്നാകിൽ
പൊട്ടിക്കരഞ്ഞീടുന്ന
പൊട്ടി പ്പെണ്ണാ ണി നിന്നെന്റെ
മാനസമറിയുക
ഒരു പാടലഞ്ഞു ഞാൻ നദികൾ,-
കടലുകൾ
മരുഭൂമികൾ താണ്ടി,പർവതം,കുന്നുകളും
കിട്ടിയതില്ലെന്നിട്ടും സ്നേഹത്തിൻ
ചെറുതിരി
പന്തമായാളിക്കത്താൻ ബന്ധങ്ങളുണ്ടായിട്ടും
സ്വന്തമാം ജീവിതത്തെ ചൂഴ്ന്നു നില്ക്കുന്നെല്ലാരും
ചുറ്റും ചിതറിയുള്ള ചാരത്തെ തൂത്തു മാറ്റി
പുത്തൻ തീ യുയർത്തുവാൻ
അടുപ്പ് വൃത്തിയാക്കുന്നു