ചായും വെയിലിൻ തിരി നനച്ച -
ചാറും മഴയിലേക്കിറങ്ങുന്നു
പച്ച മണ്ണിൻ മണം നുകർന്നാ
പഴയ കാലത്തിലേക്കു നടക്കുന്നു
പടർന്നു പന്തലിട്ടപോലില്ല മാവിന്ന്
ചക്കപ്പഴംചാർത്തി നിൽക്കുമാ
പ്ലാവുമിന്നില്ല
കൈത്തോടും, കുളവും, പരൽമീൻ
പുളപ്പുമില്ല
പശുക്കുട്ടിതൻ കൂട്ടിനെത്തും
വെള്ളാങ്കൊച്ചയില്ല.
പൂങ്കുലച്ചാർത്തിൻ തേൻനുകരും
സൂചിമുഖികളില്ല
കൂട്ടിനായെത്തും കിളികളും, മണ്ണട്ടയും,
തുള്ളിക്കളിക്കും ചെറുതവളയും
ഇല്ലില്ല ഏകനാകുന്നു ഞാൻ
ഞെട്ടറ്റു വീഴുന്നു ഓർമ്മകൾ
ചിലന്തിവലനെയ്ത കണ്ണിൽ
പൊടിയുന്നു ചോരതൻ ഉപ്പുകണം