തളിരിലനിറമുള്ള
ജമ്പറും, പാവാടയുമണിഞ്ഞ്
അവൾ വാഴത്തേൻ പറിക്കുന്നു
വേലിയിലൊരണ്ണാൻ ഝിൽ, ഝിൽ
മുഴക്കി ശ്രദ്ധ ക്ഷണിക്കുന്നു.
മുടിത്തുമ്പിലും,മുഖത്തും എണ്ണമിനുപ്പ്
തളിരിളകൾക്കിടയിൽ മിന്നി നിൽക്കുന്ന
അവളുടെ കവിത പേറും കണ്ണുകൾ
പറയാതെ പറയുന്നുണ്ട് മീൻപിടപ്പായി
കോറിയിടുന്നുണ്ട് കാൽവിരലുകൾ
കളിയായെന്തോ നാണച്ചിരിയേനോക്കി
മിണ്ടാതെ നോക്കിനിന്ന പശ്ചിമചക്രവാളം
പതഞ്ഞു തൂകിയ പ്രണയ രക്തം പോലെ
തുടുത്തു നിൽക്കുന്നു
അവനിലെ പ്രണയ പക്ഷി അവളിലേക്ക്
ചേക്കേറി.