malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017, ഓഗസ്റ്റ് 30, ബുധനാഴ്‌ച

ഓണം




ഓണം വന്നോണം വന്നോണം
വന്നോമനേ
ഓണക്കിളി,പാട്ടു പാടിടുന്നു
ഓണവിരുന്നു മൊരുക്കി പൂ
വാടികൾ
കൈനീട്ടി മാടി വിളിച്ചിടുന്നു
പച്ചിലപ്പായയിൽ
തുമ്പിതുള്ളാനുള്ളോരുക്കങ്ങൾ
തുമ്പികൾ ചെയ്തിടുന്നു
ആവോളം നറുമണം
ഭക്ഷിച്ചിളം തെന്നൽ
ഏമ്പക്കംവിട്ട്, ഉലാത്തിടുന്നു
തൂമധുവുണ്ടിളം വണ്ടുകൾ
മത്തരായ്
പൂവിൻ ദളത്തിൽ ശയിച്ചിടുന്നു
തോട്ടുവരമ്പത്ത്
നീടുറ്റ ചിരിയാലെ
ആമ്പലോ പൂക്കളം തീർത്തിടുന്നു
പാണന്റെ വീണ പാടുന്നു
മനോജ്ഞമായ്
ഓണം വന്നോണം വന്നോണം വന്നേ

നിറഭേദങ്ങൾ



എത്ര സുന്ദര സങ്കൽപ്പ
മായിനീ
എന്നന്തരംഗത്തിൽ
നിറഞ്ഞു നിന്നു
ആപ്രേമ ദീപ്തി തൻ
നീഹാരഹാരങ്ങൾ
എൻമാറിലെന്നു മണി
ഞ്ഞിരുന്നു
ഈ,യോണം നല്ലോണ
മെന്നുമൊഴിഞ്ഞു നീ
കിനാവിന്റെ പൂക്കളം
തീർത്തു തന്നു
എല്ലാം മറന്നുനീ യെന്നെ
മറന്നു നീ
നീയിന്നെനിക്കന്യയായി.
നാം തമ്മിൽ ചാർത്തിയ
ചുംബന മുദ്രകൾ എല്ലാം
മറന്നു നീ പോയി
മാരിവില്ലായി നിറം ചാർത്തി
നിന്നു നീ
മായയായെങ്ങോ മറഞ്ഞു
പോയി
പ്രണയമെന്നുള്ളത്
പഞ്ഞമില്ലാതൊരു
വർണ്ണ മേലങ്കി നിനക്ക്




2017, ഓഗസ്റ്റ് 29, ചൊവ്വാഴ്ച

അങ്ങനെയാണ് ഞാൻ കവിത യെഴുത്ത് നിർത്തിയത്




അങ്ങനെയാണ് ഞാൻ കവിത -
യെഴുത്ത് നിർത്തിയത്.
അതിന്റെ ആഴവും പരപ്പും
നഷ്ട്ടപ്പെട്ടു
ആകുലതയും, വ്യാകുലതയും
വിട്ടകന്നു
ഒന്നുതന്നെ ആവർത്തിച്ചുകൊണ്ടി-
രിക്കുമ്പോൾ
പിന്നെ വിരസത ,നിർവ്വികാരത.
ആർത്തനാദത്തിന്റെ ചിലമ്പിച്ച സ്വരം
ചുറ്റും പ്രകമ്പനം, പൊട്ടിത്തെറി
ഒരു പിടച്ചൽ, ചിറപൊട്ടിയതുപോലെ
ചീറ്റിയൊഴുക്കുന്ന ചോര.
ഓരോ മരണവും എന്റെ തന്നെ
മരണമാകുമ്പോൾ
ഞാനെന്തിന് ഉൽക്കണ്oപ്പെടണം.
നാം കരുതിയിരുന്നു
കേട്ടറിഞ്ഞതും, വായിച്ചറിഞ്ഞതു
മെല്ലാം
വായിക്കാൻ മാത്രമുള്ളതെന്ന്
അവരുടെ മാത്രം കാര്യമെന്ന്.
ഓരോ മനുഷ്യനും ഓരോ കവിത
യാണ്
മനുഷ്യനെക്കുറിച്ചല്ലാതെ ഞാനെ-
ന്തിനെക്കുറിച്ചെഴുതും?!
മനുഷ്യന് മനുഷ്യനെ വായിക്കുവാൻ
കഴിയുന്നില്ലെങ്കിൽ
മനുഷ്യൻ വായിക്കാത കവിത -
ഞാനെന്തിനെഴുതണം.

2017, ഓഗസ്റ്റ് 28, തിങ്കളാഴ്‌ച

അവൾക്കു മുന്നിൽ.......!




അവസാനം ഞാൻ അവിടെയെത്തി.
ചെമ്മൺപാതകയറി കുന്നിൻ മുകളിലെ
ഇന്നുവരെ കണ്ടിട്ടില്ലാത്ത,അറിയാത്ത
ആ ശവപ്പറമ്പിൽ
താഴെ ചതുപ്പിന്റെ ഉപ്പുഗന്ധവും പേറി
ഒരു കാറ്റു വന്നു
പഴകി പരന്ന കല്ലുകളും, ചിതലരിച്ച സ്മാര
കങ്ങളും,
മാർബിളിൽ തീർത്ത ചിലതും,
ചില കല്ലറകൾ വൃത്തിയാക്കി പ്ലാസ്റ്റിക്ക്
പുവുകൾ വച്ചിരുന്നു.
ഇരുണ്ടുകൂടി താഴ്ന്ന മേഘങ്ങൾ
മഴകളെ തുള്ളികളായി വിതറിത്തുടങ്ങി  ആ കല്ലറ ഞാൻ കണ്ടെത്തുക തന്നെ ചെയ്തു
പായൽപച്ചനിറം തേച്ച തേഞ്ഞു തുടങ്ങിയ
ജനന മരണക്കണക്കിനാൽ
നാമകരണം ചെയ്യപ്പെട്ട കല്ലറ
തോരത്ത കണ്ണീർ അന്നാദ്യമായി എന്നിൽ വരണ്ടുണങ്ങി
കാറ്റിലുലയുന്ന മരംപോലെ
ഞാനെന്നെതന്നെ നിനക്ക് നൽകിയി
രുന്നിലെ?
ഒറ്റയ്ക്കും, പൂർണ്ണമായും എനിക്ക് നിന്നെ
വേണമായിരുന്നു
ഞാനൊരമ്പായ് കുതിക്കാൻ നീയൊരു
വില്ലായ് വേണമായിരുന്നു
പ്രണയത്തിന്റെ പല്ലവിയിൽ തന്നെ
പൊഴിഞ്ഞു പോയവൾ നീ
എന്റെ മോഹങ്ങൾ അത്തിപ്പഴങ്ങൾ
പോലെ
കരിഞ്ഞുണങ്ങി കാൽക്കീഴിലേക്ക്
വീണു പോയി
എല്ലാം അയഥാർത്ഥങ്ങളുടെ മൂടൽ
മഞ്ഞിൽവരച്ചതു പോലെ


2017, ഓഗസ്റ്റ് 27, ഞായറാഴ്‌ച

വീട് അലങ്കാരമാകുമ്പോൾ



പഴയ തറവാട്ടുവീട്
പാതി പൊളിഞ്ഞു വീണെങ്കിലും
ഇന്നുമുണ്ട്
മുതുകുവളഞ്ഞ് ഇരിപ്പിലായ
മുത്തിയമ്മയെപ്പോലെ.
കഴിഞ്ഞു പോയ കാലങ്ങൾ
ചുരുണ്ടുകൂടി കിടപ്പുണ്ടാകും
ഇരുട്ടറകളിൽ.
കൊഴിഞ്ഞു പോയ ജന്മങ്ങളുടെ
കിതപ്പുണ്ടാകും.
ഇഴഞ്ഞുപോയ ഇനിപ്പുള്ള കാലങ്ങ
ളെക്കുറിച്ച്
ദുഃഖത്തിന്റെ കരിങ്കാറുകളെക്കുറിച്ച്
ഇടറിയ കൂറ്റാലെ അകലങ്ങളിൽ നട്ട
മിഴികളാലെ പറഞ്ഞിട്ടുണ്ട,മ്മ.
ശനിയും, സംക്രാന്തിയും, ഓണവും,
വിഷുവുമില്ലാതെ
ആളും അർത്ഥവുമില്ലാതെ എല്ലാം ഓർമ്മകളായിപ്പോയില്ലെ .
കെട്ടുന്നുണ്ട് മകനിന്നൊരു വീട്
പഴയൊരു മാതൃകയിലൊന്ന്
കൂട്ടുകുടുംബം ഇല്ലെന്നല്ല
കൂടാനാരും ഇല്ല
ഉള്ളവരെല്ലാം കടലുകടന്ന്
കല്പകവാടിയിലല്ലോ
ഓണം, വിഷുവും വന്നാൽ വാതിൽ
തുറന്നീടാതൊരു വീട്
ആരും താമസമില്ലാതുള്ള
അലങ്കാരത്തിൻവീട്



2017, ഓഗസ്റ്റ് 26, ശനിയാഴ്‌ച

മകളേ... നീയും




നരച്ച തെരുവിൽ നിന്ന്
പുതുമഴയുടെ ഗന്ധമുയരുന്നു
തെരുവു കഴുകി വൃത്തിയാക്കാൻ
പോരുന്ന
മഴയായിരുന്നില്ല
തുമ്പികൈവണ്ണത്തിൽ മഴ പതിക്കു
മ്പോൾ
പൊടി ആവിയായി പൊങ്ങുന്നു
തെരുവിനിരുപുറവും ഗുഹ പോലുള്ള
വീടുകൾ
വില കുറഞ്ഞ വർണ്ണവസ്ത്രങ്ങള
ണിഞ്ഞ്
ചുണ്ടുകൾ ചുവപ്പിച്ച്
തേടി വരുന്നവരെ കാത്തിരിക്കുന്നു
സ്ത്രീകൾ
ദുഃഖമിരമ്പുന്ന മുഖങ്ങളിൽ
പൗഡറിട്ടു മിനുക്കിയവർ
അരവയർ നിറയ്ക്കുവാൻ
ആടകളുരിയുന്നവർ.
എണ്ണമയമില്ലാത്ത ചെമ്പിച്ച മുടിയുമായ്
കാത്തുനിൽപ്പുണ്ടൊരു പെൺകുട്ടി
ഹൃദയം പോലെ പുഷ്പ്പിച്ചു നിൽക്കുന്ന
വൾ
പുരുഷനെന്തെന്നറിയാൻ പാകമാകാ
ത്തവൾ
പട്ടിണി പാഠം മാത്രം ഉരുവിട്ടു പഠിച്ചവൾ
പശി മാറ്റുവാൻ ഒരു പിഞ്ചുശരീരം
മകളേ.... നീയും

2017, ഓഗസ്റ്റ് 24, വ്യാഴാഴ്‌ച

വരിക പൊന്നോണമേ



വരിക പൊന്നോണമേ
ചിങ്ങത്തേരൊരുക്കമായ്
നന്മതൻ മേന്മചൊല്ലാൻ
വരിക പൊന്നോണമേ.
കള്ളവും, ചതികളും
ചിതമെന്നു കരുതും
ചിന്തകളെ ചീന്തുവാൻ
വരിക പൊന്നോണമേ.
വേലിക്കെട്ടില്ലാതൊരു
വൻമതിലില്ലാതൊരു
സ്നേഹ സന്ദേശം നൽകാൻ
വരിക പൊന്നോണമേ
ഒരുമ, സ്നേഹം, നന്മ,
സത്യവും, ധർമ്മം, നീതി
മണ്ണിലും മനസ്സിലും
പുത്തനാം പുതുപൂക്കൾ
വാരി വിടർത്തി വേഗം
വരിക പൊന്നോണമേ
വരിക, വരിക നീ
വരിക പൊന്നോണമേ

വല്ലാതെ.... !




ഇപ്പോൾ ഞാൻ നിന്നെ വല്ലാതെ
പ്രേമിക്കുന്നു
ഇടയ്ക്കിടെ ഫോണിലേക്ക് നോക്കുന്നു
കട്ടാവുന്ന നെറ്റിനെ ശപിക്കുന്നു
നീ ലൈനിലുണ്ടോന്ന് മെസഞ്ചർ
തുറക്കുന്നു.
എന്നു മുതലാണ് നീ എന്റെ മെസഞ്ചറി
ലേക്ക് വന്ന് തുടങ്ങിയത്?
നാം ആദ്യം മിണ്ടിയത് എന്തായിരിക്കും!
പിന്നെ മെസ്സേജിന്റെ പ്രവാഹമായിരുന്നില്ലെ
ഹോ.... ഇതൊക്കെ കണ്ടുപിടിച്ചവരെ
സമ്മതിക്കണം
പണ്ടൊക്കെ ഒരു കത്തെഴുതി എത്രകാലം
കാത്തിരിക്കണം
കാത്തിരിപ്പിന്റെ വേദന ഹോ ....!
ഇപ്പോൾനിമിഷങ്ങൾ വേണ്ട എന്നിട്ടും...
അന്ന,പ്പോൾ എത്ര വേദനത്തീ തിന്നിട്ടുണ്ടാകും
ഇതിപ്പോൾ ഫോണിൽ പറയുകയും വേണ്ട
ആളു കേൾക്കുമെന്ന് പേടിക്കയേവേണ്ട
തലയും താഴ്ത്തി ഒറ്റയിരുപ്പ്
പെരുവിരലാൽ പ്രണയത്തിന്റെ പെരുപ്പ
റിയാം.
പലപ്പോഴും നമ്മുടെ മെസ്സേജുകൾ ശൂന്യതയിൽ കൂട്ടിമുട്ടാറുണ്ടാവണം
അതുകൊണ്ടായിരിക്കണം ഒരു നിമിഷം
ഫോൺ ജാമായിപ്പോകുന്നത്.
എത്ര പിണങ്ങിയിട്ടുണ്ട് നാം
അതിനേക്കാൾ വേഗത്തിൽ
ഇണങ്ങിയിട്ടുണ്ട്
മെസ്സേജ് വന്നു കൊണ്ടോയിരിക്കുമ്പോൾ
പ്രണയം ഇത്രയുമുണ്ടെന്ന് അറിഞ്ഞിരുന്നില്ല
ഇന്ന്, ഒരു ദിവസം നിന്റെ മെസ്സേജ് കാണാതിരുന്നപ്പോഴാണ്
പ്രണയം ഇത്രയും തീവ്രമെന്ന് ഞാനറിഞ്ഞത്
ഇപ്പോൾ ഞാൻ നിന്നെ വല്ലാതെ
പ്രേമിക്കുന്നു

2017, ഓഗസ്റ്റ് 23, ബുധനാഴ്‌ച

നിന്നെയും കാത്ത് ....!




പാറക്കെട്ടുകൾ മേഘങ്ങളെ
പുതച്ചു കിടക്കുന്നു
മഞ്ഞിന്റെ പുടവയണിഞ്ഞ കാട്
ജലപാതം പോലെ ഞൊറിയിട്ടൊ
ഴുകുന്നു
പാഞ്ഞു വന്നൊരു കാറ്റ് ഇലകളെ
തൊട്ടു നോക്കുന്നു
മൃദുല നഖരങ്ങളാൽ ഇക്കിളിയാക്കുന്നു
ചില്ലയിൽ ചേർന്നിരുന്ന് തോളോടു
തോളുരുമ്മി
ചുണ്ടോടുചുണ്ട് ചേർത്ത് രോമാഞ്ച
പ്പെടുത്തുന്നു
പന്തുകളെപ്പോലെ ചിലപക്ഷികൾ
കാടിന്റെ വാതിൽ തുറന്ന്
പൊങ്ങിയും, താഴ്ന്നും പറന്നു കളിക്കുന്നു
മൃഗനേത്ര നിർന്നിമേഷതയാൽ പോക്കു
വെയിൽ
കാടിനുള്ളിലേക്ക് എത്തിനോക്കുന്നു
മഞ്ഞു തുളളികൾ കടംകൊണ്ട
മഴവില്ലും നോക്കി
പഴുത്തു വീണയിലകളിൽ പാവക്കുട്ടി
യെപ്പോലെ
ഒരു മുയൽക്കുഞ്ഞിരിക്കുന്നു
അടരുന്ന ഒരിലപോലെ അകന്ന്
ഞാനൊരു കൂട്ടിലെ കിളിയായ്
കഴിയുന്നു
മൃദുസ്പർശിയായ അവസാനത്തെ
പ്രശാന്തചുംബനത്തിനായ് നിന്നെയും
കാത്ത്

2017, ഓഗസ്റ്റ് 21, തിങ്കളാഴ്‌ച

നാലുംകൂടിയ മുക്ക്




നാലുംകൂടിയ മുക്ക്
മൂകമായിട്ട് കാലമേറെയായി
യൗവ്വനത്തിൽതന്നെ ജരാനര
യേറ്റു വാങ്ങേണ്ടിവന്ന
പുരാണനായകനെപ്പോലെ.
ആളും, ബഹളവും രാവ് ,പകലെ
ന്നില്ലാതെ
നിറഞ്ഞുനിന്ന ഒരു കാലമുണ്ടായി
രുന്നു
സൂര്യനസ്തമിക്കാത സാമ്രാജ്യം പോലെ.
നാലു കാലുള്ള ചായക്കട ,സമാവറിലെ
അണക്കിലുക്കം,
കടലസ്റ്റൂ ,പുഴുങ്ങിയ ബത്താസ്, കരിപ്പട്ടി കാപ്പി,
പായ, ഓലച്ചൂട്ട് ,കല്ലുമരി ,സോപ്പ്, ചീർപ്പ്,
കണ്ണാടി ചന്തമുള്ള ചന്തയുടെ ബാല്യ
കാലം
കാളവണ്ടി, കലപ്പ ,കാള എല്ലാം എത്ര വേഗ
മാണ് മാറിപ്പോയത്
പുതിയൊരുപട്ടണം തന്നെ പടുത്തുയർത്തിയപ്പോൾ
തിരിഞ്ഞു നോക്കുവാനാളില്ലാതെ
അനാഥമായിപ്പോയി, ഇനി വയ്യ!
എന്നോചിതലെടുത്തു പോയ മുത്തശ്ശി
ആൽമരത്തിന്റെ
അവസാത്തെ കുറ്റിയും അറ്റുപോയി രിക്കുന്നു.
ഒരു വൈകുന്നേരം വിഷാദത്തിന്റെ
ധൂളിയും പുതച്ച് കൂനിയിരിക്കുന്നത്
കണ്ടവരുണ്ട് പോലും
പിന്നെ,വിഷദം പെയ്തൊഴിഞ്ഞ്
നേരം പുലർന്നപ്പോൾ കാണാനു
ണ്ടായിരുന്നില്ല നാലും കൂടിയ മുക്ക്
പിന്നെയിന്നുവരെ ആരും കണ്ടിട്ടില്ല.

ജീവിത സന്ധികൾ




വിസ്മയിപ്പിക്കാറുണ്ട് ചില
ജീവിത സന്ധികൾ.
കടം കയറി മൂടിയവൻ
കോടിശ്വരനാകുന്നു
നാട്ടിൽ തേരാ പാരാ നടന്നവൻ
ബെൻസ് കാറിൽ കറങ്ങി നടക്കുന്നു
കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു കൊണ്ട്
കണക്കറിയാത്തവൻ
ബിസ്നസ്സിന്റെ ബഹുനിലകെട്ടിടത്തിലിരുന്ന്
കണക്കുകൾ കൊണ്ട് അമ്മാനമാടുന്നു
പണം കൊണ്ട് പായ നെയ്തവൻ
കൂട്ടം തെറ്റിയ കിളിയെപ്പോലെ
കാലണയ്ക്ക് വകയില്ലാതെ
തെരുവിലലയുന്നു
ആൾക്കൂട്ടത്തിനിടയിൽ നിൽക്കുമ്പോഴും ഓരോരാളും ഒറ്റയൊറ്റയായിപ്പോകുന്ന
നേരത്ത്
ഒരു നിമിഷമെങ്കിലും ഓർത്താൽ കാണാം
മോഹങ്ങളുടേയും, മോഹഭംഗങ്ങളുടേയും
ജീവിതം പലപ്പോഴും
ചില ഉചിതസന്ദർഭങ്ങളിൽ, ചില കുഞ്ഞു ബുദ്ധിയിൽ
വിസ്മയിപ്പിക്കുന്ന ഒരു ജീവിത
 സന്ധിയിൽ
ആകെ മാറി മറിഞ്ഞത്

2017, ഓഗസ്റ്റ് 20, ഞായറാഴ്‌ച

പൊൻ ചെമ്പകം



ഒഴിഞ്ഞുകിടക്കുന്ന പാതയിൽ
നിന്റെ കാലടിപ്പാടുകൾ ഞാൻ
തിരയുന്നു
സ്വപ്നത്തിന്റെ വാജിയിലേറ്റി
രോമാഞ്ചത്തിന്റെ മെത്തയിൽ
കിടത്തിയവൾ നീ
ഈ പൊൻചെമ്പകക്കീഴിൽ ഞാൻ
കാത്തു നിൽക്കുന്നു
കോതിയൊതുക്കാത്ത അളകങ്ങളും
കൊതിയൂറുന്ന കണ്ണുകളും
എന്നെ മാടി വിളിക്കുന്നു
സ്നേഹത്തിന്റെ ഇലച്ചാർത്തിനുള്ളിലെ
പ്രണയത്തിന്റെ ഒറ്റ ചെമ്പക പൂവാണ് നീ
മരവിച്ചു പോയ എന്റെ ചുണ്ടിൽ
മധുരമായ് നിൽക്കുന്നത് നിന്റെ പേരാണ്
എന്റെ നെഞ്ചിലേക്ക് അടർന്നു വീഴുവാൻ
ഈ ചെമ്പകത്തിൽ ഇനി പൂവുകളില്ല.
പുകമഞ്ഞിൻ പരപ്പിലേക്കെന്നോണം
എങ്ങാണ് നീ മറഞ്ഞു പോയത് ?!
കാത്തിരിക്കുന്നു ഞാൻ നീ വരുംനാളിനായ്
ഞെട്ടറ്റ പൂവായ് ഈ വിജന പാതയിൽ
പ്രണയത്തിന്റെ പൊൻ ചെമ്പകപൂവേ
വന്നെത്തിടേണം നീ സുഗന്ധം പരത്തി

2017, ഓഗസ്റ്റ് 16, ബുധനാഴ്‌ച

കാണുവതെങ്ങനെ




കാടിതാ കൈകൾ നീട്ടിക്കേണിടുന്നു
ശൈലങ്ങൾ മുറിവേറ്റു പിടഞ്ഞു വീഴുന്നു
ശീലങ്ങളെല്ലാമേ മറന്നു പോയുള്ളൊരു
കാട്ടു ജന്മങ്ങൾ നിലവിളിച്ചീടുന്നു
തമ്പുരു മീട്ടുന്ന തുമ്പി പിടയുന്നു
തുമ്പകൾ ബ്ഭൂമി പിളർന്നു താഴുന്നു
ചിറകറ്റ ശലഭങ്ങൾ ചിരിയറ്റ പുലരികൾ
ചോരയാൽ ചമഞ്ഞു കിടക്കും ചെമ്പരത്തികൾ
വറ്റുന്നു തൊണ്ടകൾ കൺതടങ്ങൾ
കാട്ടുപച്ചകൾ പച്ചക്കിളികൾ
തീപ്പിടിച്ചു കത്തി തിളയ്ക്കുംജലങ്ങൾ
ചത്തുമലയ്ക്കുന്നു പുഴകൾ
കരിഞ്ഞുയരുന്നു കരിമ്പുകകളായ്
കരിമ്പന
കുന്നിൻ കണ്ണ് തുരന്നതിൻ കുഴിമാത്രമെങ്ങും
അമ്മേ, ബ്ഭൂമിമാതാവേ കാണുവ
തെങ്ങനെ കൺനിറയേ നിറച്ചാർത്ത്,
നിറമാല, നീലാഭ ശൈലത്തെ, പച്ച പട്ടുടയാട ചാർത്തി വിളങ്ങി നിൽക്കുമീ
താഴ്വരച്ചാർത്തിനെ

കൊച്ചു പെൺകുട്ടി




ഒരുനാളുച്ചനേരം മുറ്റത്തേക്കിറങ്ങവേ
കണ്ടുഞാൻ ഗെയ്റ്റിൻ മുന്നിൽ
ഒരു കൊച്ചു പെൺകുട്ടി
പിഞ്ഞിയ പാവാടയും, കീറിയ കുപ്പായവും
കുഴിയിലാണ്ടുള്ള കണ്ണും, പൊങ്ങിയ നെഞ്ചിൻ കൂടും
ഒറ്റനോട്ടത്തിൽ തന്നെ അറിയാംപിച്ചക്കാരി
പിച്ചവെച്ചീടുംപോലെ പതുക്കേ നടക്കുന്നോൾ
കുട്ടികളെല്ലാവരും കൂട്ടം കൂടി നിൽക്കുന്നു
ചോദിക്കുന്നെന്തൊക്കയോ
മിണ്ടാതെ നിൽക്കുന്നവൾ
വിരണ്ട മിഴികളും, വരണ്ട ചുണ്ടുകളും
വിറച്ചീടുന്നു ഗാത്രം വിശന്നീടുന്നുണ്ടാവാം.
എന്നെകണ്ട കുട്ടികൾ അകന്നുമാറീടുന്നു
മുഖം താഴ്ത്തിയാക്കുട്ടി അനങ്ങാതെ
നിൽക്കുന്നു
എന്തുവേണമെന്നുഞാൻ പതിയേ ചോദിക്കവേ
വിശക്കുന്നുണ്ടെന്നാവാം തൊട്ടുകാട്ടുന്നു വയർ
ചോറുനൽകി ഞാൻ പിന്നെ ഗേയ്റ്റിനു
പുറത്താക്കി
സ്കൂളാണിതു വേഗം പോകുവാൻ ചൊല്ലി
വിട്ടു
നാലുമണിതൻ നീണ്ട ബെല്ലു മുഴങ്ങീടവേ
കണ്ടു ഞാനക്കുഞ്ഞിനെ പിന്നെയും ഗെയ്റ്റരികിൽ
പിന്നെയെന്നും രാവിലെ, വൈകുന്നേരങ്ങളി
ലും
ഗെയ്റ്റിലാ കുഞ്ഞുണ്ടാകും കുട്ടികളേറ്റീടുന്ന പുസ്തകസഞ്ചി നോക്കി
എൻനിഴൽ കണ്ടെന്നാകിൽ
തലയും താഴ്ത്തിയവൾ തന്നാൽ കഴിയും
വേഗം
നടന്നു മറഞ്ഞീടും

ഓണം, ഇന്ന്




ഏണമിഴിയാൾ ചൊല്ലി
ഓണമാണുണ്ണീ
ഏഴ,ഴകാർന്നൊരീ മാരിവില്ലു
പോലൊരോണപ്പൂക്കളം തീർക്കണം
ഓൺലൈനിൽ ബുക്കുചെയ്തിടാം
പൂക്കളെ ,ഓണത്തപ്പനെ
വിലയേറിയോരഴകുകൾ വീട്ടുമുറ്റ
ത്തെത്തിടും
ഡിസൈനൊന്ന് സർച്ച് ചെയ്തിടാം
പൂക്കളം അവർ തീർത്തിടും.
തൂശനിലയും, സദ്യവട്ടങ്ങളും
ഊൺമേശയിൽ വിളമ്പാൻ
മെനുകാർഡുമായ് കാത്തുനിൽക്കുന്ന
വർതൻ
ക്യൂ ഇതാ നോക്കു.
അങ്ങ് വടക്കേ ചായ്പ്പിൽ നിന്നും
അമ്മൂമ്മമൊഴിയുയരുന്നു
തുമ്പയും, ചീങ്ങയും, വട്ടപ്പിരിയനും,
വെള്ളിലയും
തെച്ചിയും, പിച്ചിയും, മുല്ലയും, മുക്കിറ്റിയും
പറിക്കുവാൻ കൂട്ടരൊത്ത് ഉണ്ണി നീ പോകുന്നില്ലെ
തൊടിയിലൊന്നു ചെല്ലുണ്ണീതേക്കില
കൊണ്ടുവരൂ
വട്ടിയുണ്ടാക്കിത്തരാം
വട്ടത്തിൽ പൂവിടണ്ടേ.
പൂവിടും പറമ്പുകൾ, കുന്നുകൾ,
താഴ്വരകൾ
പുറപ്പെട്ടു പോയെല്ലാമേപുഴയിലും
കുളത്തിലും കുട്ടിയേറിപ്പാർപ്പായി
ബാക്കിയുള്ള തൊക്കെയും സിമൻറ്
തറയായി
അമ്മൂമ്മ കണ്ണീരാലെ പൂത്തറ കഴുകുന്നു
മാനസപൂക്കളാലെ പൂക്കളം തീർത്തീടുന്നു





നിങ്ങളാൽ അവൾ.....




വംശവൃക്ഷമായ് വളരേണ്ടവൾ പെണ്ണ്
വരും തലമുറയേ വാർത്തെടുക്കേണ്ടവൾ
അവളുടെ കണ്ണീരെണ്ണയിലല്ലോ നിങ്ങൾ
തിരി തെളിയിക്കുന്നു
അവളുടെ,യിളം മേനിയിലല്ലോ നിങ്ങളു
റഞ്ഞാടിടുന്നു
പൂമ്പാറ്റയായുല്ലസിക്കേണ്ട ശൈശവം
ആടിയും, പാടിയും തിമർക്കേണ്ട ബാല്യങ്ങൾ
സ്വപ്നങ്ങൾ മൊട്ടായ് കിളിർക്കേണ്ട കൗമാരം
പൂവായ് സുഗന്ധം പരത്തേണ്ട യൗവ്വനം
ഇല്ലില്ലവർക്കിന് .
കിടപ്പറയിൽ, വേട്ടയാടപ്പെടും മുയൽ  ക്കുഞ്ഞുങ്ങളായ് പിടയുന്നു
പൂമേനിയിൽ പൊൻപണം കായ്ക്കുന്ന
വഴിവാണിഭ വസ്തുവാകുന്നു
രജകനായുള്ളൻ അവളുടെ കൊഴുപ്പും
തഴപ്പും പൊലിപ്പിച്ച്
അരചനായ് വാണരുളുന്നു
പാനോത്സവത്തിന് മദിരയവൾ
മദം കൊണ്ടിടുന്നോർക്ക് മാംസമവൾ.
അവളുടെയുള്ളിൽ മുളയിട്ടവർ നിങ്ങൾ
ആ മുലപ്പാലുണ്ട് വളർന്നവർ നിങ്ങൾ.
ആ ഗർഭപാത്രം തകർക്കുന്നു നിങ്ങൾ
ആ അരക്കെട്ടുപിളർക്കുന്നു നിങ്ങൾ
ആ ചുടുമാംസം ചുട്ടുതിന്നു രസിക്കുന്ന
കാട്ടാളർ നിങ്ങൾ

മരുക്കാട്ടിൽ....



നേരമൊത്തിരിയായി
രാവുറക്കമായി
നിശ്ചലം എങ്ങും ഭയാനകം
എങ്കിലും തിരക്കിലാണെന്നിട്ടും
ഞാനിപ്പൊഴും.
ഉടൽ പിണങ്ങുന്നെന്നാലും
പണി ചുമടായ്ക്കിടപ്പൂ
കിടപ്പറയിൽ നിന്നു കേൾക്കാം
കൂർക്കംവലി ക്രമാൽ
ചേടിയായുള്ളവൾ ഞാൻ
ചൊടിച്ചിട്ടെന്തു കാര്യം
ഇച്ചേതിവക്കിലെങ്ങാൻ
നടുനിവർത്താൻ കഴിഞ്ഞാൽ
അതു താൻ ഭാഗ്യമെന്ന് കരുതേ
ണ്ടുന്നോളല്ലോ
പൂർവ്വാംബരം ചുവക്കാൻ ഇല്ലിനി
നേരമേറെ
തീർക്കണം അപ്പോഴേക്കും ബാക്കി
യുള്ള ജോലിയും
പാതിരാവോളം പാനോത്സവമാ,യാണും
പെണ്ണും
പണക്കൊഴുപ്പിൻമേളങ്ങൾ ആർപ്പുകൾ
അട്ടഹാസങ്ങൾ
വെട്ടിയിട്ട വാഴപോൽ പിന്നെ സ്വസ്ഥമാ, മുറക്കങ്ങൾ
ഈ മരുക്കാട്ടിൽ വേലക്കാരിയാംപെണ്ണി
വൾ
ഈ കനൽവഴിയിൽ പൊള്ളിപ്പിടഞ്ഞീടുന്നു

2017, ഓഗസ്റ്റ് 11, വെള്ളിയാഴ്‌ച

പ്രണയമേ....!




മഴയാജനാലയിൽ ശോകാർത്തമായി
തലയടിക്കുന്ന,വളെപ്പോൽ
തോരാതെ പെയ്യുന്നുമഴ മിഴിനീർപോലെ
ഹൃദയത്തെ പൊള്ളിച്ചിടുന്നു
എത്രനിന്നെ പ്രണയിക്കുന്നുഞാനെന്ന്
പതംപറയുന്നു തേങ്ങുന്നു
എന്റെഏകാന്തമാം രാത്രിതൻ അന്ത്യം ക്കുറിക്കും പ്രഭാതം നീ യെന്നുനിനച്ചു ഞാൻ
എന്റെ പ്രഭാതത്തെ ഞെരിച്ചടർത്തീടുന്ന
കൂരിരുളായിഭവിച്ചല്ലൊനീ
എന്തിനായെന്നോട് ചൊല്ലീ പ്രണയം നീ
എന്തിനാ യെന്നിലേയെന്നെയുണർത്തി നീ
വഞ്ചനതൻ കഞ്ചുകം പുതച്ചുംകൊണ്ടേ
കുഞ്ചിരാമൻ കളിച്ചുപറ്റിച്ചു നീ
സത്യമായല്ലോഞാൻ നിന്നേപ്രണയിച്ചു
സ്വന്തമെന്നല്ലോഞാൻ നിന്നേകരുതി
എന്തിനായെന്തിനായ് ഈയന്ധകാരത്തിൽ
എന്നെയെറിഞ്ഞു കളഞ്ഞു നീ പ്രണയമേ

2017, ഓഗസ്റ്റ് 8, ചൊവ്വാഴ്ച

മീൻ മാർക്കറ്റിൽ



പരുന്തുകളുടെ പറക്കലും
ഈച്ചകളുടെ ആർപ്പും
ഉളുമ്പ് മണത്തിന്റെ
തുളുമ്പലും കൊണ്ടറിയാം
മീൻമാർക്കറ്റ് എവിടെയെന്ന് .
ശ്വാസംമുട്ടലിന്റെ ആ ഒറ്റനിമിഷ
ത്തിന്റെ ഭയംകൊണ്ട്
ഇമകൾ പൂട്ടാൻ മറന്നതു
കൊണ്ടായിരിക്കണം
ചില്ലുപാത്രംപോലെ മീനുകളുടെ
കണ്ണുകൾ തിളങ്ങി നിൽക്കുന്നത്.
കലങ്ങിയ ഒരു കടലായിരിക്കണം
മുറിഞ്ഞ മീനിൽനിന്ന് ചോരയായ്
ഒഴുകുന്നത്.
മരണത്തിന്റെ ഒരു കടലാണ്
മാർക്കറ്റ്.
തലച്ചോറ്ചിതറി, ഹൃദയംനുറുങ്ങി
എല്ലും തൊലിയുമായ് തറഞ്ഞുകൊണ്ടി
രിക്കുമ്പോഴും
കൊന്നിട്ടും കൊതിതീരാതെയെന്ന
ഭയാശങ്കയല്ല
ഇത്രയേയുള്ളൂ,യെന്ന ഒരുപുച്ഛച്ചിരി കാണാം
ചില മീന്തലകളിൽ.
ഇരകളെയെന്നപോലെ പിൻതുടരുന്നുണ്ട്
ചിലകണ്ണുകൾ
മീൻമാർക്കറ്റിലെത്തുന്ന സ്ത്രീകളെ
പച്ചയോടെ മസാലചേർത്ത് പൊരിച്ച്
തിന്നുന്നുണ്ട് !
അപ്പോഴാണറിയുക
മരണം മേഞ്ഞുനടപ്പുണ്ട് നമ്മിലുമെന്ന്.


2017, ഓഗസ്റ്റ് 7, തിങ്കളാഴ്‌ച

വീട്ടിലേക്കുള്ള വഴി




ഇടനേരങ്ങളിൽ ഇടയ്ക്ക്
ഇന്നും ഇറങ്ങിനടക്കാറുണ്ട്ഞാൻ
അന്നത്തെകുന്നിറമ്പായ ഇന്നത്തെ
നാഷണൽ ഹൈവേയിലൂടെ.
നാലാൾകൂടുന്ന നാലുംകൂടിയ മുക്കിൽ
കാത്തുനിൽക്കാറുണ്ട്
കുഞ്ഞിക്കണ്ണേട്ടനെ, സെയ്തലവിയെ, -
ജോസഫിനെ
ഇന്നത്തെ സൂപ്പർമാർക്കറ്റിന്റെ
ആളൊഴിഞ്ഞ കോണിൽ.
മുറുക്കിചുവന്ന ചാറൊലിപ്പിച്ച് കുഞ്ഞി -
ക്കണ്ണേട്ടൻ,
തലയിലൊരു വട്ടക്കെട്ടുമായ് സെയ്ദലവി
പിരിച്ച മീശയും, ചുണ്ടിൽ ബീഡിയുമായി
ജോസഫ്
നാട്ടുവർത്തമാനം ചൊല്ലിചിരിച്ച് നടക്കു
മ്പോൾ
ഭ്രാന്തനെന്ന്,ഭ്രാന്ത്ചൊല്ലാറുണ്ട് ചിലർ
പഴയ പുഴയരികിലൂടെ നടക്കുമ്പോൾ
പുഴവെള്ളംപോലെ കുതിച്ചുവരുന്നു
ക്രിക്കറ്റ്ബോള്
കുളക്കോഴികൾ, കണ്ണാംതുമ്പികൾ
പുഴയിറമ്പിലുണ്ടോയെന്ന് നോക്കുമ്പോൾ
പുഴ ക്രിക്കറ്റ്കോർട്ടെന്ന് കുട്ടികൾകൂവി
വിളിക്കുന്നു
നാണുവേട്ടന്റെ നാലുകാൽ ചായക്കടയിൽ
കയറി
ചായപ്പറ്റ് കണക്കിൽഎഴുതിക്കോ,ന്ന് പറയുമ്പോൾ
കുണ്ടൻമേസ്തരിമകൻ കനകരാജന്റെ
രണ്ട്നില ഹോട്ടൽവരാന്തയിലെന്ന്
കലമ്പലിന്റെ കല്ലുകൾ കർണ്ണപുടം
പൊട്ടിക്കുന്നു
സന്ധ്യവറ്റിയനേരത്ത് വീട്ടിലേക്ക് പോകുമ്പോൾ
ആദ്യവളവിലെ ഓലപ്പുരയെവിടെ?
ഉമ്മറപ്പടിയിൽ ഏക്കം പിടിച്ച്
എങ്ങിയിരിക്കുന്ന താങ്ങുവടിയെവിടെ?
എന്നോമൺമറഞ്ഞുപോയ കുഞ്ഞി-
ക്കണ്ണേട്ടനും, സെയ്തലവിയും, ജോസഫു
മെവിടെ?!
കൊളളും, കോണിയും, പറമ്പുകയറിപ്പോ
കുന്ന വഴികളും,
കണ്ടാ മിണ്ടുന്നവരും, കന്നുകാലികളും
എവിടെ
വീട്ടിലേക്കുള്ള വഴിയും, വീടും, അന്നത്തെ
ഞാനുമെവിടെ ?!!


2017, ഓഗസ്റ്റ് 6, ഞായറാഴ്‌ച

ഒച്ച് ജീവിതം




പൂർത്തീകരിക്കാത്ത
ഒരു സിംഫണി പോലെയവൾ!
ഏതു പാട്ടിലായിരിക്കും മാഞ്ഞു
പോയിട്ടുണ്ടാവുക?!
എന്റെ മനസ്സിൽ കപ്പൽച്ചേതങ്ങളും,
ശൂന്യ ദ്വീപുകളും മാത്രം.
നിറങ്ങൾ നിശ്ശബ്ദം മരിച്ചൊടുങ്ങിയ ഇടവഴിയിലാണു ഞാൻ.
മൂവന്തി നേരമെങ്കിലും
ഉരുകിയ ഈയ്യത്തിൽ ഒഴുകുന്ന ജലം
പോലെ
ഇഴഞ്ഞിഴഞ്ഞ് ഒരുപാടു പോകുവാനു
ണ്ടാവണം ഇനിയും ജീവിതം
അതുകൊണ്ടായിരിക്കണം
കാറ്റിൽപറക്കുന്ന കരിയിലപോലെ
നടപ്പാതയില്ലാത്ത വാക്കുകളുടെ വന
ത്തിൽ
ഞാൻ ഒറ്റപ്പെട്ടു നിൽക്കുന്നത്
തളിർക്കാതെ പോയ മോഹങ്ങൾ
മുരടിച്ചായിരിക്കണം
പൂക്കാതെ, കായ്ക്കാതെ പോയിട്ടും
ഓർമ്മകളുടെ വേദനതിന്നാനായ്
ഒര് ഒച്ച്ജീവിതം കാലം നീട്ടിനീട്ടി
തരുന്നത്

2017, ഓഗസ്റ്റ് 4, വെള്ളിയാഴ്‌ച

കണ്ണാടി




കണ്ണാടിയിൽ ഞാനെന്നുമെന്നെ കാണാറുണ്ട്
സുന്ദരമായമുഖവും ഭംഗിയാർന്ന
ശരീരവുംകണ്ട്
എന്നെതന്നെ മറന്നുനിൽക്കാറുണ്ട്
ഇന്നു ഞാനെന്നെ കണ്ട് ഞെട്ടിത്തരിച്ച്
നിൽക്കുന്നു!
സ്വയം വെറുക്കുന്നു ,പേടിക്കുന്നു!!
കണ്ണാടി ഇന്നെന്നോട് ഒത്തിരിക്കാര്യം
പറഞ്ഞുതരുന്നു
എന്റെ വിഡ്ഡിത്തത്തെ, വാക്കുകളെ, കോമാളിക്കളികളെ.
വൃത്തികെട്ടമുഖംമൂടി ഞാനഴിച്ചുവെയ് ക്കുന്നു
ഞാനിങ്ങനെയാവുമെന്നൊന്നും
വിചാരിച്ചിരുന്നില്ലല്ലോ!
ഞാൻ ആരിൽനിന്നൊക്കെയാണോ
മുഖംതിരിഞ്ഞുനിന്നത്, തുറിച്ചുനോക്കി
യത്
അവരൊക്കെ കണ്ണാടിയിൽ നിന്നെന്നെ
യിന്ന് തുറിച്ചുനോക്കുന്നു
ആർക്കുവേണ്ടിയാണോ ഞാനെല്ലാം
വെട്ടിപ്പിടിച്ചത്
അവരെല്ലാം വെറും കാഴ്ച്ചക്കാരായിരി
ക്കുന്നു
അസംതൃപ്തിയുടെവേരുകൾ അവരിൽ
മുളച്ചുതുടങ്ങിയിരിക്കുന്നു
എല്ലാചായങ്ങളും കൂട്ടിക്കലർത്തി ഒഴിച്ച
തുപോലെഞാൻ
തോടിനുള്ളിലൊളിച്ചു നിൽക്കുന്ന
ഒച്ചുപോലെഞാനെന്ന് ഇന്നറിയുന്നു
വിച്ഛേദിക്കപ്പെട്ട ചിലന്തിയുടെ കാലുകൾ
പോലെന്നിൽ
ജീവൻ പിടഞ്ഞുകൊണ്ടിരിക്കുന്നു

2017, ഓഗസ്റ്റ് 3, വ്യാഴാഴ്‌ച

അമ്മയില്ലാത്ത വീട്




അമ്മയില്ലാത്തവീട്
എനിക്കാലോചിക്കുവാനേ
കഴിയുമായിരുന്നില്ല.
എങ്ങും നിശ്ചലത തളം കെട്ടി
നിൽക്കുന്നു
യന്ത്രമില്ലാത്ത ക്ലോക്കിൽ
സൂചിമാത്രം അവശേഷിച്ചപോലെ.
എന്റെ വിചാരങ്ങളിലെല്ലാം അമ്മ.
പണിത്തിരക്കിനിടയിൽ അങ്ങുമിങ്ങും
നടക്കുമ്പോൾ
പറയുന്ന വാക്കുകളെല്ലാം
മുറിഞ്ഞുപോകുന്ന ശബ്ദങ്ങളായ്
എങ്ങുംകേട്ടുകൊണ്ടിരിക്കുന്നു.
എന്റെ മനസ്സിൽ വേണമെന്നു തോന്നുന്ന
ഘട്ടത്തിലെല്ലാം
വിളിക്കാതെ വിളിപ്പുറത്തെത്തുന്ന,
കുഞ്ഞുകുഞ്ഞു കാര്യങ്ങളെ
കളിയായ് കാണാതെ സാധിച്ചു തരുന്ന
അമ്മ.
എന്റെ വിചാരങ്ങളിൽ, ദുഃഖങ്ങളിൽ,
സന്തോഷങ്ങളിൽ
എല്ലാവിഷമങ്ങളും,വിങ്ങിപ്പൊട്ടലുകളും
ചുണ്ടിനും, മുണ്ടിന്റെ കോന്തലയ്ക്കുമിട
യിലൊളിപ്പിച്ച്
എനിക്കായ് കണ്ണുകൊണ്ട് കളിപറഞ്ഞ്
സുരക്ഷയുടെ കവചമൊരുക്കുന്ന അമ്മ
കഴിയില്ലഅമ്മയെ വായിക്കുവാൻ
ആർക്കും
രാത്രിയിലിന്നും ഓർത്തു കിടക്കുമ്പോൾ
ഒരാർത്തനാദം ഉള്ളിൽ നിന്നുമുയരുന്നു
മനസ്സിലിന്നും മായാത്ത വലിയൊരു ,മ്മ-
യാണമ്മ


2017, ഓഗസ്റ്റ് 2, ബുധനാഴ്‌ച

ഭക്ഷണത്തിന്റെ പേരിൽ ....!




മഴ പെയ്തൊഴിഞ്ഞിട്ടും
മനസ്സിൽ വെള്ളംതുള്ളിയിട്ടു നിൽക്കുന്നു
കുഴികളിലെ കുഞ്ഞുവെള്ളത്തിൽ
നിലാവ് നിറഞ്ഞുനിൽക്കുന്നു
പാമ്പിനെപ്പോലെ ഇഴഞ്ഞുപോകുന്ന
വഴിച്ചാല്
ഇരുമ്പ്പാളമായ് ഉയർന്നുനിൽക്കുന്നു
എന്നിലേക്കൊരുതീവണ്ടി കുതിച്ചു
പായുന്നു
മനസ്സിലൊരു ജുനൈദ് പിടഞ്ഞുവീഴുന്നു
അഖ്ലക് എന്നൊരു കർഷകന്റെ രക്ത-
മൂറ്റിയസന്ധ്യ
കാവിയുടുത്ത് കുന്നിറങ്ങി പതുക്കെ നടക്കുന്നു
ആഗ്രഹങ്ങൾ മഴവെള്ളംപോലെ കുത്തിയൊലിച്ച് പോയിരിക്കുന്നു!
വേദനയുടെ വേനൽപക്ഷി ഹൃദയത്തിൽ
കൂടുകൂട്ടുന്നു
ഭക്ഷണത്തിന്റെപേരിൽ മനുഷ്യർ
കൊല്ലപ്പെടുന്നു
മനുഷ്യത്വംമരിച്ച ഒരുകൂട്ട,മാളുകൾ മൃഗങ്ങളായ് പുനർജനിക്കുന്നു
ഇവിടെ മൃഗങ്ങളുടെ തേർവാഴ്ച്ച
അനാദിയായൊരു അപൂർണതാ
ബോധമെന്നെ ചൂഴ്ന്നുനിൽക്കുന്നു
വർണ്ണത്തിൽ വെറിപൂണ്ടവർ
അമ്മ പെങ്ങൻമാരെന്നില്ലാതെ
വെട്ടിമുറിക്കുന്നു.
പുകപോലൊരാവരണം മനസ്സിനെ
മൂടുന്നു
വാക്കുകൾ വരണ്ടകാറ്റായ് തൊണ്ടയിൽ
തടഞ്ഞുനിൽക്കുന്നു.

2017, ഓഗസ്റ്റ് 1, ചൊവ്വാഴ്ച

പുതുകാലം



എന്റെ മൗനത്തിന്റെ മഞ്ഞക്കിളി
നിന്റെ വിളികൾ എന്നാണ് വിലക്ക
പ്പെട്ടത്
നിന്റെ കണ്ണിലെ കാർമേഘക്കൂട്ടങ്ങൾ
എന്നാണ് പെയ്തൊ ഴിയുക
പിച്ചവെയ്ക്കുമ്പോൾ നക്ഷത്രമുണ്ടാ
യിരുന്നു നിന്റെ കണ്ണിൽ
പിന്നെ പിന്നെ പേടിയുടെ കാട് അവർ
നിന്റെകണ്ണിൽ നട്ടുപിടിപ്പിച്ചു
ഇപ്പോൾ നിന്നെ ഒളിക്കുവാൻ പാകത്തി
ലുള്ള
ഗുഹകളാണ് കണ്ണുകൾ
അദൃശ്യത കൊണ്ട് അവർ നിന്നെ
വലയം ചെയ്തിരിക്കുന്നു
നീയിപ്പോൾ അവർക്ക് മകളല്ല,
അമ്മയല്ല,സ്ത്രീ പോലുമല്ല.
മതവും, ജാതിയും, ഇരയും!
നിന്റെ ഇളം മാംസവും, രക്തവും
അവർനുണഞ്ഞു കൊണ്ടേയിരി
ക്കുന്നു
നിന്റെ ചിത്രങ്ങളിൽ വർണ്ണങ്ങൾ
ചാലിച്ച്
കമ്പോളങ്ങളിൽ നിറഞ്ഞാടുന്നു
അവർ പൂച്ചയും നീ എലിയുമാകുന്നു!!
അവർ നിന്നെ തട്ടിക്കളിച്ചു കൊണ്ടേ
യിരിക്കുന്നു
അങ്ങനെയാണ് പോലും നീ ചരിത്രമാ
കുന്നത്