malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017, മാർച്ച് 31, വെള്ളിയാഴ്‌ച

വാക്കുകൾ




ചില വാക്കുകളുണ്ട് ക്ഷാമകാല
ത്തെന്ന പോലെ
ഇറ്റിറ്റി വീഴും വളരെ കുറച്ചു മാത്രം
അല്ലെങ്കിൽ ആഗ്യംങ്ങളായും,
നോട്ടങ്ങളായും, മുദ്രകളായും.
ചില വാക്കിന്റെ വറ്റുകൾ വാരിയിടും
കൊത്തിയെടുക്കാൻ പാകത്തിനു
ള്ളവയും
അതികഠിനമായുള്ളവയും
ചിലത് വേഗം വിഴുങ്ങാം, ചിലത് തൊണ്ട
യിൽ കുടുങ്ങി കളിക്കും
ചിലവാക്കുകൾ പൊള്ളുന്നവയാണ്
സ്വയം തുണിയുരിഞ്ഞ് ഭ്രാന്തമായി തുള്ളി
തിമിർക്കും
ഘോരമായി അട്ടഹസിക്കും.
ചില വാക്കുകൾ മഴപോലെയാണ്
പതുക്കെ തുടങ്ങി പെട്ടെന്ന് അവസാനി
ക്കുകയോ, കോരിച്ചൊരിയുകയോ
ചെയ്യും
ചില വാക്കുകളുണ്ട് സംഗീതം പോലെ
സാന്ദ്രമായവ
കേട്ടാലും, കേട്ടാലും മതിവരാതെ
ഇനിയുമിനിയുമെന്ന് മനസ്സു പറയുന്നവ

കണ്ണീർ സീരിയൽ




കേരളം കണ്ണീരിൽ കുതിരുന്നു
വരൾച്ചയുടെ തളർച്ചയിലും
ഇറ്റുവെള്ളത്തിനലയുമ്പോഴും
വീടുകളുടെ നടുത്തളങ്ങൾ
കണ്ണീർച്ചാലുകളാണ്
സീരിയൽ തുടങ്ങിയതേയുള്ളു
സ്ത്രീ കഥാപാത്രം ദുഃഖം സഹിക്ക
വയ്യാതെ കരയുകയാണ്
കഥാപാത്രത്തിന്റെ കണ്ണീർ
സ്ക്രീനിൽ നിന്ന് നിലത്തേക്കൊഴു
ക്കുകയാണ്
ചുട്ടുപൊള്ളുന്ന ഒരിറ്റുവെള്ളമില്ലാത്ത
അറ്റവേനലിലും
എങ്ങിനെയാണിത്രയും കണ്ണീരുണ്ടാ
കുന്നത്

അമ്മ




ഉമ്മറത്തമ്മവെച്ച നിലവിളക്കിന്റെ
മുന്നിൽ
രാമനാമം ജപിച്ചതിന്നുമെന്നുള്ളിലുണ്ട്
നിറനിലവിളക്കായെൻ ഉള്ളിലുണ്ടിന്നു,മമ്മ
ജാലമില്ലാതെയിന്നും ജ്വലിച്ചുനിൽക്കു
ന്നുണ്ട്
മച്ചറയ്ക്കുള്ളിൽനിന്നും ഒച്ചകളിന്നും കേൾക്കേ
നക്ഷത്രവെളിച്ചമായ് മിഴികൾതിളങ്ങീടും
കുമ്മായച്ചുമരിൻമേൽ കാട്ടിയകുസൃതി യിൽ
ഉൺമയാം അമ്മച്ചിത്രം വരയായിന്നും കാണാം
ആ നല്ല നാളുകൾ ചിന്നി നിൽക്കുന്നു യിന്നും
തെന്നിയ സ്വപ്നം പോലെ ഓർത്തോർ
ത്തെടുക്കുന്നു
ക്ലാവു പിടിക്കാതുണ്ടാ,വാക്കെന്നുൾ
കിടാരത്തിൽ
തെന്നൽ താരാട്ടീടുന്നോരോളമായുള്ളി
ലുണ്ട്
ശോണ ദീപ്തമാ,മൊരു കമ്ര നക്ഷമ,മ്മ
കർമ്മം ചെയ്തു തീർത്തീടാൻ ശക്തിയു,
മിന്നെന്ന,മ്മ

2017, മാർച്ച് 28, ചൊവ്വാഴ്ച

ശ്മശാനം




കാറ്റാടി മരങ്ങളതിരിട്ട ശ്മശാനത്തിൽ
ആ യാത്രയൊടുങ്ങുന്നു
കാറ്റാടികളുടെമൂളക്കം രോദനംപോലെ
ഓടിനടക്കുന്നു
അത്അനുനിമിഷംതീവ്രമായി നെഞ്ചിൽ
തുളച്ചുകയറുന്നു
മഴപൊടുന്നനെ പൊട്ടിവീണപ്പോൾ
ഉള്ളിലെന്തോ പിടഞ്ഞുണരുന്നു
പൂമ്പാറ്റയെപ്പോലൊരു പെൺകുട്ടി.
കാറ്റിലിളകുന്ന പുൽത്തലപ്പുകൾക്കിടയിൽ
പതിരറിയാത്തപെണ്ണിന്റെ ഉടൽനിവരുന്നു
കറുത്ത കൊക്കുകൾ കൊത്തിവലിക്കുന്നു
നിലവിളിക്കുവാൻ കഴിയാതെ
അവളുംമഴയും പിടയുന്നു
മൃഗങ്ങൾ നാണിക്കും വിധത്തിൽ
ചൂടാറുന്നതുവരെ അവർ....
പണ്ടു പണ്ട് ഒരു പെൺകുട്ടിയുണ്ടായിരുന്നു
അമ്മൂമകഥതുടർന്നു
ഉറങ്ങിയുണരുമ്പോൾ കഥയുണ്ടായിരുന്നില്ല
അമ്മൂമേ, അന്നുപറഞ്ഞകഥയിലെപെൺ -
കുട്ടി
എവിടെയാണെത്തിയത് ?!
ശ്മശാനത്തിൽ ഒരു തലയോട്
ഇരുളിൽ തിളങ്ങുന്നു

ജാഥ




ഓരോജാഥയു,മിപ്പോൾ മൗനജാഥയാണ്
ജാഥകടന്നുപോകുന്നു,യെന്നറിയുന്നത്
മുന്നിൽനടക്കുന്ന ബാനറും,കൊടിയും -
കണ്ടാണ്
നീണ്ടവരികളിലെകണ്ണുകൾ നീളുന്നത്
വളർന്നുനിൽക്കുന്ന മാളുകളിലേക്കാണ്
ഇടയ്ക്കിടയ്ക്ക് ഒറ്റയുംതെറ്റയുമായി
തെറിച്ചുവരുംചിലവാക്യങ്ങൾ.
മുദ്രാവാക്യങ്ങളെല്ലാം മുദ്രണംചെയ്യപ്പെട്ടി-
രിക്കുന്നു
മുഷിഞ്ഞമുഖങ്ങളിൽ വലിഞ്ഞുമുറു-
കലില്ല
ചുരുട്ടിയമുഷ്ട്ടികളിൽ ദൃഢതയില്ല
കഷ്ട്ടതരംകാൺമാനില്ല
ജാഥകൾ നടന്നുകൊണ്ടേയിരിക്കുന്നു
മൗനത്തിന്റെ ചിതൽപ്പുറ്റുകൾ വളർന്നു -
കൊണ്ടും

പ്രത്യാശ



വേപഥുവാർന്നഒരുസ്വരം ഇഴഞ്ഞുവരുന്നു
പ്രീയതരമായതെല്ലാം മുന്നേമറയുന്നു
കാലത്തിന്റെ കാണാമറയത്ത് ചേക്കേറുന്നു
പുറത്തെങ്ങും കാറ്റു വീശുന്നു
കരിയിലകൾ കാറ്റിൽ പറക്കുന്നു
കാഴ്ച്ചമങ്ങിയ കണ്ണുകളുയർത്തി
അവളൊന്നുകൂടി നോക്കി
മൺകൂടാരത്തിന് ഏതോ ആകാശത്തിന്റെ
ഘനനീലിമയെന്നു തോന്നി
പാഴ്മഞ്ഞിന്റെ ഗിരിശിഖരങ്ങളിൽ
വെളളിമേഘങ്ങളുടെ പാളികൾ.
വെയിലിന്റെ വർണ്ണനൂലുകൾ
മരണത്തിനു മേൽ ഉയിർപ്പിന്റെ -
പ്രത്യാശകൾ
അവൾക്ക് സമ്മാനിക്കുന്നു.

പ്രണയത്തിന്റെ മീവൽപക്ഷികൾ




ചായക്കൂട്ടുകൾ തട്ടി മറഞ്ഞതുപോലെ
വർണ്ണങ്ങൾ നിറഞ്ഞ മനസ്സ്
വാൻഗോഗിന്റെ മഞ്ഞ പോലെ പ്രണയാ
തുരം
ചില്ലുജാലകത്തിനപ്പുറം
മീവൽ പക്ഷികൾ ചിറകടിക്കുന്നു
മനസ്സിലൊരു ഭൂപടം നിവർന്നു വരുന്നു
വൻകരകളും, സമുദ്രങ്ങളും, കടലിടുക്കു
കളും,മഞ്ഞുപർവ്വതങ്ങളും,മരുഭൂമികളും
നിന്റെ കണ്ണുകളിൽ പ്രണയത്തിന്റെ
പതിനാലു ലോകങ്ങൾ
എന്റെ വിരലുകൾ നിന്റെ ഭൂപടത്തിലേക്ക്
നീളുന്നു
പ്രണയത്തിന്റെ അലകടലിൽ
നാവികനും, കപ്പലുമായ് നാമിരുവരും
ഇപ്പോൾ മറ്റൊന്നുമോർക്കുന്നില്ല
മേഘരഹിതമായ നീലാകാശത്തിൽ
മീവൽ പക്ഷികളായ് നാമിരുവരും

2017, മാർച്ച് 23, വ്യാഴാഴ്‌ച

അമ്മയുടെ മരണം



ജാലകത്തിനപ്പുറം
ചിതകത്തിയമരുന്നു
വായുവിനിപ്പോഴും ചന്ദനത്തിരിയുടേയും
വെന്തതേങ്ങയുടേയുംഗന്ധം
തേങ്ങിത്തളർന്ന കുഞ്ഞിനെപ്പോലെ
വീട് മൂകമായിരിക്കുന്നു
അമ്മപോയി, ചേച്ചിയുടെ കവിളിലൂടെ
രണ്ടു തോടുകൾ ചാലുകീറി
" എവിടേക്ക് ''?_ എന്ന ചോദ്യത്തിനെ
നെഞ്ചോട് ചേർത്തമർത്തി ഒരു ഗദ്ഗദം
കരഞ്ഞു തളർന്ന കണ്ണുകൾ
ഉറക്കമില്ലാത്തരാത്രിയിൽ അമ്മയെ
ത്തേടി
കുഞ്ഞുകൈകൾ അമ്മയെപരതി
മുറിയിൽ മുലപ്പാലിന്റെ മണം
മാറോട് ചേർത്തമർത്തുന്ന സുരക്ഷി
തത്വത്തിന്റെമൃദുത്വമാർന്നകൈ
തീയാളുന്ന ഉടലുമായി ഉരുകിത്തീരുന്ന
അമ്മഅരികിലേക്കു വരുന്നു
ഉറക്കത്തിലുറക്കെകരഞ്ഞ്
ഞെട്ടിയുണർന്നപ്പോൾ
അമ്മയെവിടെ?!
ജാലകപ്പുറത്ത്ഒരുകനൽ അനലുന്ന പോലെ

അമ്മനട്ടനാരകം




കുശലം ചൊല്ലുന്നപോൽ
കുറുകുന്നുഒരുകാക്ക നാരകച്ചില്ലയിൽ
അമ്മനട്ട നാരകത്തിൽ പുഞ്ചിരി പോ-
ലൊരുപൂവ് വിരിഞ്ഞുനിൽക്കുന്നു
അമ്മയുടെ ഓർമ്മയാണ് നാരകം
അമ്മ കുഞ്ഞിനെ കൈയ്യുയർത്തി
വിളിക്കുന്നപോലെ
ചില്ലയുയർത്തി വിളിക്കുന്നു നാരകം
അമ്മ ചുമലിൽ മുഖമമർത്തിച്ചിരിക്കുന്നു
പടിഞ്ഞാറ്റയിൽ നിലവിളക്കായ് ജ്വലിക്കുന്നു
വെള്ള വസ്ത്രമണിഞ്ഞഅമ്മ
ഓർമ്മയുടെ നാരകപ്പൂവ് തന്ന്
ഏതു വഴിക്കാണ് പോയത്?!
നാരകച്ചില്ലകൾ കാറ്റിലുലയുന്നു
കണ്ണിൽ നിന്നൊരു കുടം തുളുമ്പുന്നു
ഓർമ്മയുടെ വാതിലിൽ ഒറ്റയ്ക്കാക്കി
അമ്മ പോയിരിക്കുന്നു.
ജലത്തിൽ നിന്നുംപിറന്ന ജീവൻ
ജലത്തിനുള്ളത് മൺകുടത്തിൽ മൂടിവെച്ച്
ഒന്നും മിണ്ടാതെ

2017, മാർച്ച് 21, ചൊവ്വാഴ്ച

വേരറ്റ വൃക്ഷം



ഗ്രാമത്തിന്റെ തുടിപ്പിൽ
തുടലൂരിയെറിയപ്പെട്ട
ഒരു ജീവിതമുണ്ടായിരുന്നു
യെനിക്ക്
പുലരിപോലെ തുടുത്തുനിന്ന
ഒരുയൗവ്വനകാലം
ഇന്ന്, ശിഖരങ്ങളൊടിഞ്ഞവൃക്ഷ
മാണുഞാൻ
ജന്മാന്ത്യത്തിന്റെ കൈപ്പുനീർകുടി
ക്കുന്നവൾ
കരിങ്കാറുകൾ കണ്ണിൽഇരമ്പിക്കയ
റുന്നു
വേനലിന്റെ ശമിക്കാത്തപുഴുക്കം
ഉള്ളിനെവേവിക്കുന്നു
ഇല്ലായ്മയുടെ മിഥുനസന്ധ്യയിലാ
ണുഞാൻ
ശവക്കച്ചപോലെ നനഞ്ഞുകിടക്കുന്നു
കവിൾത്തടം
കരിമ്പനതലപ്പുകൾ കരളിനുള്ളിലാടുന്നു
കാമംകുരുത്ത കണ്ണുകളും
ചോരതുളുമ്പുന്ന ചുണ്ടുകളും
തുള്ളിതുളുമ്പുന്ന മാറിടവുമായിരുന്നു
അവർക്ക് വേണ്ടത്
സ്നേഹംഅർത്ഥമില്ലാപദമായി
പാദങ്ങളാൽ ഞെരിഞ്ഞുടഞ്ഞു
ഇന്ന്, വേരറ്റുനിൽക്കുന്ന ശിഖരമൊടിഞ്ഞ
വൃക്ഷംഞാൻ

2017, മാർച്ച് 18, ശനിയാഴ്‌ച

പഴയവീട്



പഴയകാലവീടുകളിന്ന് ജീവിക്കുന്നത്
വരികൾക്കിടയിലാണ്
പൊടിപിടിച്ച ഷെൽഫിനകത്തിരുന്ന്
ചെറുകാടും,എം ടിയും പറയുന്നത്
മരുമക്കത്തായത്തിന്റെ തമ്മിൽതല്ലാണ്
ഉള്ളകങ്ങളിലെ ഉഷ്ണക്കാറ്റാണ്
പഴയകാലവീടുകൾ ഒരുത്തരമാണ്
ഉത്തരങ്ങളേക്കാൾ ശക്തമായ ചോദ്യവുമാണ്.
പഴയകാലവീടൊരു വടവൃക്ഷമാണ്
വൃക്ഷക്കൊമ്പിൽ സന്ധ്യതുണിതോരാ-
നിട്ടാൽ
പെരുത്തുവരുംപേടിച്ചെത്തം
മെല്ലെമെല്ലെ വൃക്ഷക്കൊമ്പിൽ
ഇരുട്ട്ചിറകടിക്കും
പെരുകിവരുന്നയിരുട്ടിൽ
സന്ധ്യമറന്നിട്ട വെളിച്ചത്തിൽ
യക്ഷിക്കൊട്ടാരംപോലെ നിഴൽ -
വിരിച്ചുനിൽക്കുംവീട്

എന്നിട്ടും നീ...!



രൂപങ്ങൾകൂടിക്കുഴയുന്ന കാഴ്ച്ചനഷ്ട്ട -
പ്പെട്ടമനസ്സ്
വാക്കുകൾപിച്ചിച്ചീന്തിയിട്ട മുറ്റമായിരി ക്കുന്നു
എന്റെമുറിവുകളിൽ മുളക് തേയ്ക്കാൻ
തള്ളിക്കയറുന്നു കണ്ണുകളിലേക്ക്സന്ധ്യ
അക്കങ്ങളുടെസങ്കലനപട്ടിക എവിടെ -
യാണ്പിഴച്ചത്?!
ഉറക്കംമാറിയിരുന്ന് വിരൽഞൊട്ടപൊട്ടി ക്കുന്നു
ഉമ്മറക്കോലായിൽ പ്രായംതളർന്നിരിക്കു
മ്പോഴും
വിഭ്രമാത്മകശബ്ദവും കണ്ണുകളിലെ
തീക്ഷണതയും,യിന്നുമോർത്തുപോകുന്നു
എന്നിട്ടുംകണ്ടെത്തുവാൻ കഴിഞ്ഞില്ലല്ലോ
യെനിക്ക്
നിന്റെകണ്ണിലൊളിപ്പിച്ച രഹസ്യദ്വീപ്
എനിക്ക്കുഞ്ഞുമോഹങ്ങളേ ഉണ്ടായിരു
ന്നുള്ളു
എന്റെസങ്കടങ്ങളെ,യറിയാൻ
ചിരിയിൽ ചരൽകല്ലെറിഞ്ഞ്
ചിറ്റോളമുണ്ടാക്കാൻ അരികിലെന്നുംനീ
സർപ്പഗന്ധം പൂക്കുന്ന നിന്റെ
നിമ്ന്നോന്നതങ്ങളായിരുന്നില്ലല്ലോ ഞാനാ
ഗ്രഹിച്ചത്
നിരയൊത്തനീണ്ടമുടി, പാദസരത്തിന്റെ
മൃദുസ്വനം, കുണുങ്ങിച്ചിരിക്കുന്നകുപ്പി
വളകൾ
അമ്പരപ്പിന്റെ കിതപ്പോടെയിന്നും നിന്നെ -
യറിയാൻ പാടുപെടുന്നുഞാൻ
മഞ്ഞുവീണ കരചരണങ്ങളിൽ
കണ്ണീർചൂടേറ്റ് ഒരുമഴച്ചാൽ രൂപപ്പെടുന്നു
കാറ്റിന്റെവിതുമ്പലായ്, കർക്കടകഘോഷ
മായ്
നീപെയ്തപ്പോഴൊക്കെ
ഒരുവൃശ്ചികകാറ്റായ്ഞാൻ തഴുകിയിരു
ന്നില്ലെ
എന്നിട്ടും നീ ....!

ജീവിതത്തെ വായിച്ചെടുക്കുമ്പോൾ




ജീവിതത്തെ എങ്ങനെവായിച്ചെടുക്കും.
കനവുകൾനിറഞ്ഞ കുട്ടിക്കാലമോർ
ക്കാൻനിങ്ങൾക്ക് മനസ്സുണ്ടോ?
ഒരുബിന്ദുവിൽതുടങ്ങി ആബിന്ദുവിൽ തന്നെതിരിച്ചെത്തുന്ന
വൃത്തത്തിന്റെ ആവർത്തനമാണ് ജീവിതം.
ഇത്ര ജീവിച്ചിട്ടും ജീവിതത്തെക്കുറിച്ച്
എന്തു പഠിച്ചു ?!
ആർത്തിപിടിച്ച കണ്ണുകളുടെ തടവറയിലാ
ണു നിങ്ങൾ !!
ഉള്ളവരുംഇല്ലാത്തവരും ഒരേദു:ഖിതർ
രണ്ടുകൂട്ടരും ഒരുപിടികടുകാണ്തിരയു
ന്നത്

2017, മാർച്ച് 12, ഞായറാഴ്‌ച

മനുഷ്യമൃഗം



അഗ്നിയിലകപ്പെട്ട പാത്രം പോലെ
വ്യഥയുടെ അഗ്നിയിൽ ഞാൻ തിളയ്ക്കുന്നു
മണൽത്തരി പോലെ പൊരിയുന്നു.
നിന്റെ കരകൗശലത്തെ ചൊല്ലി
നീ സന്തോഷിക്കുന്നു
ഉദിതശരീരത്തിന്റെ ഊറ്റം
അവളിൽ തീർക്കുന്നു
നീ ബലിയുടെ ഉത്സവം നടത്തുന്നവൻ
അവൾ ഇര
നിന്നിലെ കാമാന്ധതയുടെ കാളക്കൂറ്റൻ
ബലിയെക്കുറിച്ചുമാത്രം ചിന്തിക്കുന്നു
പുതുരക്തത്തിന് ദാഹിക്കുന്നു
നിനക്ക് അവൾ ബലിമൃഗമായ പശു.
സ്ത്രീ, ജനനി
ജീവന്റെ പഞ്ചാമൃതം നിന്റെ ചോരി
വായിലേക്ക്
ആദ്യമായിറ്റിച്ചു തന്നവൾ
ജീവന്റെ ജലത്തിൽനിന്ന്
നിന്നെ ലില്ലിപ്പൂവായു,യർത്തിയവൾ.
നീ മനുഷ്യനായു,യിർകൊണ്ടു
മൃഗമായ് ജീവിക്കുന്നു
അധമനായ മനുഷ്യാ....!
വഴിയിലുടനീളം അടർന്നുവീണ
എന്റെ കണ്ണിലെ രക്ത തുള്ളികൾക്ക്
നീ മറ്റെന്തെങ്കിലും അർത്ഥംകണ്ടെ
ത്തുമോ ?!

2017, മാർച്ച് 5, ഞായറാഴ്‌ച

ജീവിത വഴി



എത്ര,യകലെ,യെങ്കിലും
അരികിലെന്ന പോലെ
ഇരുമെയ്യെങ്കിലും ഒരുമനമായ
കാലമുണ്ടായിരുന്നു
ഇന്ന്, അളന്നു മുറിച്ചഒരകലം
സൂക്ഷിക്കുന്നു
കണ്ടുമടുത്ത ചിത്രംപോലെ -
യവഗണിക്കുന്നു
വീണുകിട്ടുന്ന സായാഹ്നങ്ങൾ മടു-
ക്കുന്നു
കാല്പനികതയുടെ വൃക്ഷംപാടേയില- കൊഴിഞ്ഞിരിക്കുന്നു
വിരസതഘനം തൂങ്ങുന്നു
അടുത്തിരിക്കുമ്പോഴെല്ലാം
പേപ്പറിലെയേതോ അക്ഷരങ്ങളിൽ
മറഞ്ഞിരിക്കുന്നു
എല്ലാ വിവാഹവും അവസാനമെത്തുന്ന
മണൽപ്പരപ്പാണോയിത്?!
ചുണ്ടിലെ ചായവും, സുഗന്ധത്തിന്റെ
തീക്ഷണതയുമല്ല ജീവിതമെന്ന്
കാലംകാട്ടിത്തരുന്നു
എങ്കിലം, കാണാതിരിക്കുമ്പോൾ
എത്രമേൽഗാഢമാണ് പ്രണയമെന്നറിയുന്നു

പ്രണയപ്പുഴ




പുഴചാലുകളായി,യിണചേർന്ന്
കുണുങ്ങിച്ചിരിക്കുന്നു
ഉപ്പുകാറ്റുകൾ ചുറ്റിത്തിരിയുന്നു
ഇഷ്ട്ടപ്പെട്ട് ഇണങ്ങിവന്നതിനെ
ഓളപ്പാളികളുണർത്തുന്നു
വികാരങ്ങൾ കൽക്കെട്ടുകളിൽ
ദ്രുതതാളത്തിൽ ചിതറിയുടയുന്നു
ഇക്കിളിച്ചും, തൊട്ടുതഴുകിയും
മാറത്തുചാഞ്ഞ് പ്രേമപാരവശ്യ
മുയർത്തുന്നു
ആദ്യസമാഗമമെന്നപോലെ
കോരിത്തരിക്കുന്നു
ഇംഗിതങ്ങളുടെ താമരയിതളുകൾ
ആലിംഗനങ്ങളിലമരുന്നു
അങ്ങകലെ കാമാർത്തിപൂണ്ടകടൽ
കരങ്ങൾ വിടർത്തി
ഞരക്കങ്ങളും,മൂളക്കങ്ങളുമുതിർക്കുന്നു
സന്ധ്യയുടെ തങ്കപ്പുളപ്പിൽ
കവിൾത്തടംമിനുക്കി വശ്യമായ്ചിരിക്കുന്നു

മഴനിലാവ്



മഴനിലാവുണ്ട് കാത്തിരിക്കുന്നു
മദാലസമനോഹരിയായി പടിഞ്ഞാറ്
മായാത്തചിരിയായുധം ചുണ്ടത്തുണ്ട്
മൂക്കുത്തിയുടെമിന്നലാട്ടം തെളിയുന്നുണ്ട്
താളപ്പെടുന്നുണ്ട്അവയവ മുഴുപ്പുകൾ
ആശയൊടുങ്ങാത്ത കണ്ണുകൾക്ക് കീഴെ
കരിവാളിപ്പ്
മഞ്ഞിന്റെ നനഞ്ഞമുണ്ടാൽ
മുഴച്ചുന്തിയമാറ് മറച്ചിട്ടുണ്ട്
മിനുപ്പേറിതിളങ്ങുന്നുണ്ട് ഉടൽവടിവുകൾ
നിശ്ശബ്ദതകൾ നീരാട്ടിനിറങ്ങുമ്പോൾ
രാമുല്ലകൾസുഗന്ധം പരത്തുമ്പോൾ
കേൾക്കാംചുംബനത്തിന്റെനെടു- വീർപ്പുകൾ
മൈഥുനത്തിന്റെ സുഖലാസ്യങ്ങൾ

ഒരു സ്ത്രീയും പറയാത്തത്




കൊളുത്തുപൊട്ടിയ ജനാലപോലെ
എത്രഅടച്ചാലും തുറന്നുവരുന്ന -
ഓർമ്മകൾ
പലപ്പോഴുംപറന്നുവന്ന് ആക്രമിക്കുന്ന
കാക്കക്കൂട്ടങ്ങളാകുന്നു
പീഡിപ്പിക്കപ്പെട്ടഎഴുപത്കാരിക്കും, -
ഏഴുകാരിക്കുമിടയിലൂടെ
അവളുടെ ദിനങ്ങൾ .
ഓരോപുരുഷനിലും അവസരംപാർത്തി -
രിക്കുന്ന ഒരുകഴുകനുണ്ടോ?!
ഓരോവാഹനത്തിലും, നിരത്തിലും
ഏതോഒരുമകളുടെ നിസ്സഹായമായ
ഒരുനോട്ടമുണ്ടോ?
കണ്ടിട്ടുണ്ടോനിങ്ങൾ:
കരടുപോയികലങ്ങിയതെന്ന്മറയ്ക്കുന്ന -
കണ്ണ്
കവിളിലേക്കിറ്റുവീഴുന്ന ഒരുതുള്ളികണ്ണീർ
അങ്ങുമിങ്ങുംപടർന്ന മഷിക്കറുപ്പ്
വിതുമ്പലിനെ അമർത്തിവെയ്ക്കുന്ന -
ചുണ്ടുകൾ
ഓരോസ്ത്രീയിലുമുണ്ട് ഒരുസ്ത്രീയും
പറയാത്തഒന്ന്
എല്ലായിപ്പോഴും അനുഭവിക്കുന്ന
പറയാതെവിട്ടുകളയുന്ന സത്യമായഒന്ന്

തെരുവ് വിയർത്തു നിൽക്കുമ്പോൾ




വിയർത്തു നിൽക്കുന്ന തെരുവിൽ
വിങ്ങിപ്പൊട്ടി നിൽക്കുന്നൊരു കുഞ്ഞ്
വെയിലിനെകുടിച്ച് വിളർത്തുവിളറിയ
നരച്ചക്യാൻവാസിലെ മുഷിഞ്ഞചിത്രം -
പോലൊരുകുഞ്ഞ്
പള്ളയിൽതാളമിട്ട് പാട്ടിനെവരയ്ക്കുക
യാണവൾ
പശിയൊന്നുമാറ്റുവാൻ പിഞ്ചിയകുപ്പായ
ത്തിലെ
ജീവിതത്തെതുന്നുകയാണവൾ
കാണികളറെയുണ്ട് കാണാൻ
നാണയത്തുട്ടിനായ്വിരിച്ച വിരിയിൽ
കാണിക്കയായത് കത്തിക്കരിയുന്ന
വിശപ്പ്മാത്രം
കാറിലിരുന്നൊരുകൊച്ചമ്മ,യൂട്ടുന്നുണ്ട്
ശ്വാനനെ
ലിപ്സ്റ്റിക്കിട്ട്ചുവപ്പിച്ച ശ്രുതിചേർക്കുന്ന
ചുണ്ടുകൾ
പകർത്തുന്നുണ്ട് മൊബൈൽ ക്യാമറയിൽ
ലൈവായൊരുജീവിതം
കുമിഞ്ഞുകൂടുന്നുണ്ട് ലൈക്കും,കമൻറും
വാഴ്ത്തുന്നുണ്ട്വാനോളം.
കൺമുന്നിൽതന്നെയെങ്കിലും കാണുന്നില്ല നാംകുരുന്നു ജീവിതം
കരുണയില്ലാകാലത്തെ നോക്കിയാബാല്യം
തെരുവുപോൽ വിയർത്തുനിൽക്കുന്നു

സ്നേഹവീട്



മകൻ അച്ഛനോട് പറഞ്ഞു:
മരങ്ങളെല്ലാം മുറിക്കണം
വലിയ മതിൽ കെട്ടി
മാളിക പണിയണം
ഓരോരാൾക്കും ഓരോ -
മുറിവേണം
ഒന്നിനും വെളിയിലേക്കിറങ്ങരുത്
ഒരു കുറവുമുണ്ടാകരുത്.
അച്ഛൻ, മനസ്സിലൊരു മരംനട്ടു
മതിലുകളെല്ലാം പൊളിച്ചുനീക്കി
ഒരു കുഞ്ഞു വീടുപണിതു
ചാണകത്തറയിൽ പാവിരിച്ച്
അച്ഛനു,മമ്മയും, കുഞ്ഞുങ്ങളും
ചേർന്നുറങ്ങുന്ന ഒരു കുഞ്ഞു
സ്നേഹവീട്