നെടുവീർപ്പിൻ്റെ ഒരു ശൂ -
വരയ്ക്കുന്നു
ആകാശ മേൽക്കൂരയിൽ
കരിമേഘ തൂവാല പാറിക്ക -
ളിക്കുന്നു
ചാറ്റൽ മഴയുടെ ചില്ലറ -
മണികൾ
പിച്ചപ്പാത്രത്തിൽ വീണു
കിലുങ്ങുന്നു
കൂനിക്കൂടിയ ദേഹം ഒന്നുകൂടി -
കുനിയുന്നു
കാക്ക തൂറിയ ഗാന്ധിയുടെ തല
തിളങ്ങിത്തന്നെ നിൽക്കുന്നു
പല്ലുപോയ മോണയിൽ
നാവ് തുഴഞ്ഞു കൊണ്ടേയിരി-
ക്കുന്നു
ഒരു പത്തു രൂപ നോട്ട് പാറി വീഴു -
ന്നു പാത്രത്തിൽ
പീളകെട്ടിയ കണ്ണുയർത്തി നോക്കു-
മ്പോൾ
ഫുട്പാത്തിലൂടെ നടന്നു നീങ്ങുന്നു -
ഒരു നിഴൽ
നിഴൽ നീണ്ടു പോയിട്ടും
താഴ്ത്താത്ത കണ്ണുകൾ
തുഴഞ്ഞു കൊണ്ടേയിരിക്കുന്നു
നിഴലിനെ