ചോണനുറുമ്പിനെ പ്പോലെ
ചുറ്റിതിരിയാറുണ്ട്
മണിതേളിനെപ്പോലെ
കുത്തി നോവിക്കാറുണ്ട്
കാറ്റായ് വന്നു കവിത മൂളാറുണ്ട്
വേണ്ടെന്നോതി വിലക്കിയാലും
വെള്ളിടി വെട്ടി പ്പെയ്യാറുണ്ട്
കോലായിലെ ചാരു കസാലയില്‍
ചാരിയിരുന്നു മയങ്ങാറുണ്ട്
പുളിയന്‍ മാവിലെ കൊമ്പില്‍ നിന്നും
പുളിയനുറുപായ് കുത്താറുണ്ട്
ഒച്ചുകളേപ്പോൽ ഉള്ളില്‍നിന്നും
ഒച്ചകളില്ലാതിഴയാറുണ്ട്
തെക്കേത്തൊടിയില്‍കത്തിയമാര്‍ന്നൊരു
കനലായിന്നും അനലാറുണ്ട്
പത്തികള്‍ തച്ചു ചതചെന്നാലും
പിളര്‍ന്ന നാവുകളുയര്‍ന്നുവന്നു
കൊത്തി മാറ് പിളര്ത്തും ഓര്‍മ്മകള്‍
2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ