തട്ട കെട്ടിയ കന്നുകൾ നീങ്ങുന്നു
തട്ട മുട്ടി കരിമുകിൽ കേറുന്നു
കരിന്തിരി കത്തി കതിരവൻ-
പശ്ചിമ
സാഗരയെണ്ണയിൽ മുങ്ങിപ്പൊ-
ലിയുന്നു
കാട്ടുപുൽ മേഞ്ഞ കുടിലിൽ നിന്നെങ്ങുമേ
കരിവിളക്കുകൾ മുനിഞ്ഞു തെളിയുന്നു
വഴിയരികിലായുള്ള വൃക്ഷച്ചോട്ടിൽ
വൃഷങ്ങൾ വിശ്രാന്തി കൈക്കൊണ്ടു -
നില്ക്കുന്നു
അവശതയാർന്ന അശ്വത്തെയെന്നപോൽ
ശിഥിലമായ് ചിന്നിച്ചിതറുന്നു കാട്ടാറ്
കുളിച്ചീറനുടുത്ത കുളിർക്കാറ്റു
നനച്ചതാലിലാറാനായ് തൂക്കുന്നു
തളിർത്തവല്ലികൾ തിണർത്തു നിൽക്കുമാ
തുടുത്ത കല്ലിനെ പൊതിഞ്ഞു നില്ക്കുന്നു
ഇരുട്ട് കൂട്ടിരിക്കുന്ന കൽത്തറയൊന്നിൽ
കുടിയനൊരുവന്റെ കൂത്താട്ടു മേളങ്ങൾ
ഞെക്ക് വിളക്കുമായ് മിന്നാമിനുങ്ങുകൾ
തെക്ക് വടക്ക് മണ്ടി ക്കളിക്കുന്നു
പാർവത്യ സൌന്തര്യമാകെ മറച്ചിതാ
കൂറ്റനാം കെട്ടുമായ് വന്നെത്തി രാത്രി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ