പാരിതിൽ നേരിന്റെ
വേരറൂ ത്തേ പോയി
കാടിന്റെ പച്ചപ്പ്
കടലെടുത്തേപോയി
തൊടിയും തണ്ണീർ തടങ്ങളും
പോയി
തുടി കൊട്ടും കന്നിയും
കൊയ്ത്തു പാട്ടും പോയി
കുളിരും കിനാക്കളും
കൂടൊഴിഞ്ഞേ പോയി
തളിർക്കും തരുക്കൾതൻ
കൂമ്പൊടിഞ്ഞേ പോയി
കുടിലെടുത്തെ പോയി
കുട മുടഞ്ഞേ പോയി
വയൽ പോയി
പുഴ പോയി
മഴ പോയി
ചിരിപോയി.
വേനലുണ്ടിനി
വേവലാതിയുണ്ടിനി
ഖേദമുണ്ടിനി
വറൂതിയുണ്ടിനി
പൊറുതിയില്ലിനി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ