രാത്രിക്ക് തീപ്പിടിച്ച്
ഇരുട്ടിനെ നക്കി തുടയ്ക്കുന്നു
അട്ടഹാസങ്ങളുടെ ഇടിനാദം
ആർത്തലച്ചു പെയ്യുന്ന നിലവിളി
കൂരകൾ ക്കുള്ളിൽ നിന്ന്
തീപന്തങ്ങൾ പുറത്തേക്ക് ചാടുന്നു
പെണ്ണുങ്ങൾ കൂട്ടമായി
കുറ്റി ക്കാട്ടിലമരുന്നു
യോനിയിൽ നിന്ന് ലിംഗവും,-
വാളും വലിച്ചൂരിയവർ
മുലകൾ ഛെദിച്ച് കലി തുള്ളുന്നു
ഞെട്ടിയുണർന്ന കുട്ടികൾ
അമ്മിഞ്ഞ തിരയുന്നു
മരിച്ചുപോയ പെണ്ണുങ്ങൾ
കുട്ടികളെ പരതുന്നു
ആണുങ്ങളെല്ലാം അണയാത്ത
പന്തമായ്
അവിടവിടെ കത്തുന്നു
കൂരകൾ കാണാത കാക്ക
പുലരിയറിയിക്കാതെ
പറന്നു പോയി
പിന്നെയും വന്നു
രാവും പകലും വേനലും മഴയും
ബലാൽസംഗം ചെയ്യപ്പെട്ട
മനസ്സുമായ്
കുറ്റിക്കാടുകൾ തഴച്ചു വളർന്നു
ഇന്നും കൂരകൾ ഉയരുകയും
അമരുകയും ചെയ്തുകൊണ്ടേ -
യിരിക്കുന്നു
തീപ്പിടിച്ച നിലവിളികൾ ഉയർന്നു-
കൊണ്ടേയിരിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ