കറിക്കത്തിയാൽ കുറിച്ചിടുന്നു
ഞാനെന്നെ
കഴിഞ്ഞകാലത്തിൻബാക്കിപത്രമായ്
കൊണ്ടുപോകുവാൻ നേടിയില്ലഞാൻ
ഒന്നുമേ, യെന്നെതന്നെയും
വെയിൽകുടിച്ചു ഞാൻ
മഴതിന്നുഞാൻ
മൗനഗർത്തത്തിൽ പാർത്തുഞാൻ
പേർത്തും പേർത്തും വന്നുനിങ്ങളെൻ
കവിതതൻ കന്യാഛേദംനടത്തിയോർ
ഒരു കാട്ടിലിരുന്നും ഞാനിനി കവിത
യെഴുതില്ല!
നിന്റെ രക്തവും നിന്റെ രേതസ്സും ഈ
മണ്ണ് മുടിച്ചിടും
മരിക്കുന്നവന് മുഖവുരയെന്തിന്
പറയട്ടെ:
എന്റെരക്തം കൊണ്ട് കുറിച്ചിട്ടയീകവിത
കന്യാഛേദം നടത്തിയവന്റെ
കണ്ഠമറുക്കും
ഇന്നല്ലെങ്കിൽ നാളെ ഇത് കാല (വ്യ) നീതി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ