വാടിത്തളർന്ന ചേമ്പിൻ
തണ്ടു പോലെ
ബസ്സിലെ പിൻസീറ്റിൽ
അയാൾ ഒതുങ്ങിയിരുന്നു
ഓർമ്മകൾ ശൂന്യമായതു
പോലെ
വിദൂരതയിൽ കണ്ണും നട്ട്
ബസ്സിൽ തിരക്ക് കൂടിക്കൂടി
വന്നു
ചിലർ ഇറങ്ങി, ചിലർ കയറി
അയാൾ ഇടയ്ക്ക് ഉറക്കം
തൂങ്ങി
തല അടുത്തയാളുടെ
ദേഹത്ത് തട്ടുമ്പോൾ
ഞെട്ടിയുണർന്നു
വീണ്ടും ഉറക്കം തൂങ്ങി
ഇതു തുടർന്നുകൊണ്ടിരുന്നു
വേഗവും, വേവലാതിയും
ചിലർ പങ്കുവെയ്ക്കുന്നു
കള്ളിന്റെ പുളിച്ച മണം
വായുവിൽ പരക്കുന്നു
ഇറങ്ങേണ്ട സ്ഥലമെത്തിയ
പ്പോൾ
അറിയാതെയ,യാൾ എഴുന്നേ
ൽക്കുന്നു
സൂക്ഷിച്ച് അന്നത്തേക്കുള്ള
അന്നവുമായി നടക്കുന്നു
ശൂന്യമെന്ന് തോന്നിയ മനസ്സിൽ
നാളെത്തേക്കുള്ള കൊറ്റിന്
എന്തു വഴിയെന്ന്
പെരുവഴിയിലേക്ക് കണ്ണുനീട്ടുന്നു
തണ്ടു പോലെ
ബസ്സിലെ പിൻസീറ്റിൽ
അയാൾ ഒതുങ്ങിയിരുന്നു
ഓർമ്മകൾ ശൂന്യമായതു
പോലെ
വിദൂരതയിൽ കണ്ണും നട്ട്
ബസ്സിൽ തിരക്ക് കൂടിക്കൂടി
വന്നു
ചിലർ ഇറങ്ങി, ചിലർ കയറി
അയാൾ ഇടയ്ക്ക് ഉറക്കം
തൂങ്ങി
തല അടുത്തയാളുടെ
ദേഹത്ത് തട്ടുമ്പോൾ
ഞെട്ടിയുണർന്നു
വീണ്ടും ഉറക്കം തൂങ്ങി
ഇതു തുടർന്നുകൊണ്ടിരുന്നു
വേഗവും, വേവലാതിയും
ചിലർ പങ്കുവെയ്ക്കുന്നു
കള്ളിന്റെ പുളിച്ച മണം
വായുവിൽ പരക്കുന്നു
ഇറങ്ങേണ്ട സ്ഥലമെത്തിയ
പ്പോൾ
അറിയാതെയ,യാൾ എഴുന്നേ
ൽക്കുന്നു
സൂക്ഷിച്ച് അന്നത്തേക്കുള്ള
അന്നവുമായി നടക്കുന്നു
ശൂന്യമെന്ന് തോന്നിയ മനസ്സിൽ
നാളെത്തേക്കുള്ള കൊറ്റിന്
എന്തു വഴിയെന്ന്
പെരുവഴിയിലേക്ക് കണ്ണുനീട്ടുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ