ഇടറും കൈപ്പത്തി വെറിപിടിച്ചെ
ഴുതുന്നു
പതറും പെരുവിരൽ അമർത്തി
പ്പിടിക്കുന്നു
കരളിനെ കാർന്നുതിന്നും
വ്യഥകൾതൻ
കവിതകണ്ഠത്തിലാഞ്ഞു
കൊത്തുന്നു
വിരിച്ച ചാക്കിൽ കുനിഞ്ഞിരുന്ന്
കുറിക്കുവാൻ ശ്രമിക്കും
കുഞ്ഞിനേപ്പോലിന്ന്
മുനിഞ്ഞു കത്തുന്ന
വിളക്കിൻവെട്ടത്തിൽ
സ്ലേറ്റിൽ കോറിവരയ്ക്കുന്നു
തറ, പറ, പന,
ചിതറി നിൽക്കുന്നു
അവിടവിടെയായ്
ലിപികളതോപുരാണ
വട്ടെഴുത്തും കോലെഴുത്തുമായ്.
വിരലുകൾവിങ്ങി വീർത്തു
നിൽക്കുന്നു
കുനിഞ്ഞ കണ്ണിൽ ഇരുട്ട്കയറുന്നു
എഴുതി തളർന്നുറങ്ങിയകുഞ്ഞിനെ
അമ്മ കുന്നിഞ്ഞെടുത്തുമ്മ
വെയ്ക്കുന്നു
വിരൽ പിടിച്ചമ്മ മുന്നേ നടക്കുന്നു
പിടിവിടില്ലെന്ന് മെല്ലേ മൊഴിയുന്നു
മെല്ലെ മെല്ലെ നടന്നു നടന്നങ്ങ്
മഞ്ഞു പോലമ്മ മാഞ്ഞു പോകുന്നു
പുലരി വന്നങ്ങു പുരനിറഞ്ഞപ്പോൾ
പഴയ പോലെ ഞാൻ പതറിപ്പോകുന്നു
മരണരേഖകൾ എവിടെയെന്നെന്റെ
കൈവെള്ളയിലെങ്ങുമേ കണ്ണു പായി -
ക്കുന്നു
തുരുമ്പെടുത്ത മുഖങ്ങളെ
കാണുമ്പോൾ
തരിമ്പും ജീവിതം വേണ്ടെന്നതോർ-
ക്കുന്നു
ഴുതുന്നു
പതറും പെരുവിരൽ അമർത്തി
പ്പിടിക്കുന്നു
കരളിനെ കാർന്നുതിന്നും
വ്യഥകൾതൻ
കവിതകണ്ഠത്തിലാഞ്ഞു
കൊത്തുന്നു
വിരിച്ച ചാക്കിൽ കുനിഞ്ഞിരുന്ന്
കുറിക്കുവാൻ ശ്രമിക്കും
കുഞ്ഞിനേപ്പോലിന്ന്
മുനിഞ്ഞു കത്തുന്ന
വിളക്കിൻവെട്ടത്തിൽ
സ്ലേറ്റിൽ കോറിവരയ്ക്കുന്നു
തറ, പറ, പന,
ചിതറി നിൽക്കുന്നു
അവിടവിടെയായ്
ലിപികളതോപുരാണ
വട്ടെഴുത്തും കോലെഴുത്തുമായ്.
വിരലുകൾവിങ്ങി വീർത്തു
നിൽക്കുന്നു
കുനിഞ്ഞ കണ്ണിൽ ഇരുട്ട്കയറുന്നു
എഴുതി തളർന്നുറങ്ങിയകുഞ്ഞിനെ
അമ്മ കുന്നിഞ്ഞെടുത്തുമ്മ
വെയ്ക്കുന്നു
വിരൽ പിടിച്ചമ്മ മുന്നേ നടക്കുന്നു
പിടിവിടില്ലെന്ന് മെല്ലേ മൊഴിയുന്നു
മെല്ലെ മെല്ലെ നടന്നു നടന്നങ്ങ്
മഞ്ഞു പോലമ്മ മാഞ്ഞു പോകുന്നു
പുലരി വന്നങ്ങു പുരനിറഞ്ഞപ്പോൾ
പഴയ പോലെ ഞാൻ പതറിപ്പോകുന്നു
മരണരേഖകൾ എവിടെയെന്നെന്റെ
കൈവെള്ളയിലെങ്ങുമേ കണ്ണു പായി -
ക്കുന്നു
തുരുമ്പെടുത്ത മുഖങ്ങളെ
കാണുമ്പോൾ
തരിമ്പും ജീവിതം വേണ്ടെന്നതോർ-
ക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ