എന്നായിരിക്കും ഞാനെന്നിൽ നിന്നും
ഇറങ്ങിപ്പോയിട്ടുണ്ടാകുക.
ഗ്രീഷ്മം കൊത്തിവലിച്ച ആ രാത്രിയിലോ
യൗവ്വനത്തളിർനുള്ളപ്പെട്ട നിമിഷത്തിലോ
കണ്ണീരുപ്പിൽ അലിഞ്ഞു പോകുന്നു ജീവിതം
ഓർമ്മയുടെ തേരട്ടകൾ അരിച്ചു കയറുന്നു
വിലക്കപ്പെട്ടകനി ഭക്ഷിച്ച ചുണ്ടാണിത്
കാമകൊക്കുകൾ കൊത്തിപൊട്ടിച്ച കണ്ണുകൾ
ഉടഞ്ഞ മുരളിയിൽ ഇനിയില്ല ഗാനം
അടഞ്ഞ കണ്ഠത്തിൽനിന്നടരില്ല ഗദ്ഗദം
രക്തധമനികൾ തണുത്തുറഞ്ഞുപേയ്
സ്വപ്നഗ്രന്ഥികൾ അഴുകിയലിഞ്ഞുപോയ്
പരാന്നഭോജിതൻ വായിലായ് പ്രണയം
കീടമരിച്ചൊരു പ്രണയകുടീരം
കൊടിയവിഷം കുത്തിവെച്ചൊര,രക്കെട്ടിൽ
കുരുത്തുവരുന്നുണ്ട് നെടിയ വിഷകുമ്പം
കടലൊന്നു കാളുന്നുണ്ടടി വയറ്റിൽ നിന്ന്
കുടിലതന്ത്രജ്ഞർ ചിരിച്ചു കുഴയുന്നു
ഇല്ല പ്രത്യാശതൻ ഞാറകൊക്കുകളെങ്ങും
മോഹഹേമന്തം മുങ്ങി മരിച്ചു പോയ്
ശിശിരരാവെന്നിൽ ശരംകുത്തിയിറക്കുന്നു
ഇനിയെന്നു ഞാനെന്നെ കണ്ടെടുത്തീടും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ