കടഞ്ഞെടുത്ത കരിവീട്ടികാതല്‍പോലെ
കറുത്ത് തടിച്ച അപ്പന്‍
മണ്ണിന്റെ കണ്ണ്
ഇന്ന നേരമെന്നോ ,ഇത്ര നേരമെന്നോ ഇല്ലാതെ
എന്നും മണ്ണില്‍ പണി
പല്ല് തേക്കുമ്പോ ഒരു കൊടിത്തല കെട്ടും
കശുവണ്ടി പെറുക്കികൂട്ടും
കല്ല് വെട്ടുകുഴിയിലെ തെങ്ങോല നോക്കി
കഞ്ഞിക്കരികില്‍ ഇരിക്കുമ്പോള്‍
കോരിക്കുടിക്കാന്‍ പ്ലാവില കൂട്ട് വരും
താളും, തകരയും ഒപ്പം കൂടും
മാവില ചൂടാറ്റി കൊടുക്കും
കണ്ണി മാങ്ങ ഉപ്പിലിട്ടതില്‍ കാത്തിരിക്കും
ഇന്നും നോക്കിയിരിക്കുന്നുണ്ടാവും -
കാടുകള്‍ക്കിടയില്‍
അപ്പന്റെ മണത്തിനായി കാത്തിരിക്കുന്നുണ്ടാവും
ഒരു വാഴ മാത്രം തടിച്ചു വളര്‍ന്നു
വലിപ്പമാര്‍ന്ന കരുത്തുള്ള ഒരു കുല നീട്ടി ഇരിപ്പുണ്ട്
അത് അപ്പന്റെ നെഞ്ചിലാണെന്ന്
അമ്മ ചൂണ്ടി പറഞ്ഞു തന്നു
2010, നവംബർ 12, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ