അച്ഛനുമമ്മയുമില്ലാത്ത ഒരു
നിമിഷം
ഓര്‍ക്കുവാന്‍ കഴിഞ്ഞിരുന്നില്ല
കുഞ്ഞു നാളില്‍
അവരുടെയിടയില്‍, മടിയില്‍
അവര്‍ തെളിച്ച വഴിയില്‍ .
വലുതായപ്പോള്‍
ഭാര്യ,കുഞ്ഞുങ്ങള്‍
പുത്തന്‍വീട് ,പുതുവഴി
അച്ഛനമ്മമാര്‍ വെറും വിരുന്നുകാര്‍ .
മരിച്ചപ്പോള്‍ ;
കഴിഞ്ഞ കാലത്തെകുറിച്ച് -
ഒരു നിമിഷം
ഒരു തേങ്ങല്‍ ,രണ്ടിറ്റു കണ്ണീര്‍ .
ഇന്ന്;
പറഞ്ഞു കൊടുക്കാറുണ്ട്
മക്കള്‍ക്ക്
മുത്തശ്ശനേയും, മുത്തശ്ശിയേയുംകുറിച്ച്
ഓര്‍മ്മകളില്ലാത്ത
വാക്കുകളായി
2011, ജൂൺ 11, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ