നിരപരാധിയായ അച്ഛന്റെ
ആത്മ ബലികണ്ട്
താളം തെറ്റിപ്പോയ ഒരുവളെ
ആരും പാര്ക്കാത്ത വനത്തിൽ
ഒറ്റയ്ക്ക് കഴിയുന്നവളെ
എടുക്കാത്ത ഓട്ടമുക്കാലെന്നു
സ്വയം വിലയിരുത്തിയവളെ
തലയിൽതീപ്പാമ്പില്ലാത്ത
സമതലങ്ങളിലെക്കിറങ്ങുന്ന
വേളയിൽ
മഴയ്ക്ക് നടന്നു മിന്നല വിഴുങ്ങി -
മരിക്കാൻ
വാതുറന്നുകൊണ്ട് നടക്കുന്ന -
പെണ്‍കുട്ടിയെ
എനിക്കറിയാം.
ഓടി ഒളിക്കുന്ന മരണത്തെ
ഓടി ഓടി തോല്പ്പിച്ഛവൽ
വിടര്ത്തിയ പത്തി താഴ്ത്തിയ -
മൂര്ഖൻ
തല വെച്ച പാളത്തിലൂടെ
വരാതെ പോയ വണ്ടി
ബലമേറെ ഉണ്ടായിട്ടും
അടർന്നുവീണ മരക്കൊമ്പു
മരണവും മനുഷ്യരെപ്പോലെ തന്നെ
ദയ കാണിക്കുന്നത് അപൂർവ്വം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ