മറിയാമ്മ പെണ്ണിന്റെ മാറുപോലെ
ഞാനിപ്പം പൊട്ടുവേ എന്നുപറയുന്ന
വലിയ ചക്കയുള്ള പ്ലാവിന്റെ കടയ്ക്കൽ
മുള്ളുമ്പോൾ
കയ്യാല കയറി ഒരു ഒച്ചവന്നു
മൂത്രത്തിന്റെ നനഞ്ഞ നാവു
വിരലിൽ തൊട്ട് ഇക്കിളിയാക്കി
കയ്യലക്ക് അപ്പുറം പൂത്തുനില്ക്കുന്ന
വാക്കുകളിലെക്കെത്തിനോക്കി
അന്തിക്കുള്ള പതിവ് കുപ്പിക്ക്
ഷാപ്പിൽ കയറിയപ്പോൾ
മറിയാമ്മ പെണ്ണിന്റെ ചിരിയിൽ-
തട്ടി വീണ്
മൂന്നു കുപ്പി അകത്താക്കി
ഇരുട്ട് കോട്ടുവായിട്ടപ്പോൾ
വിയര്പ്പ് ചുരത്തിയ ഉപ്പ്
മറിയാമ്മ പ്പെണ്ണിന്റെ ഞൊറി-
വയറിൽ തീർത്ത അരഞ്ഞാണം
ഊർന്നു വീണപ്പോൾ
കാറ്റു പിടിച്ച കരിയിലപോലെ
കുന്നിറങ്ങി പ്പോയി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ