പോകണം നമുക്ക്
കണിക്കൊന്നപോലെ
മേഘങ്ങൾ പൂത്തുനില്ക്കുന്ന
നിറഞ്ഞ നിലാവുള്ള ഒരു രാത്രിയിൽ
പൂർണ്ണ നഗ്നരായി
ഹൃദയത്തോടു ഹൃദയം ചേർത്ത് വെച്ച്
നിലാവിന്റെ ചെതുമ്പലുകളണിഞ്ഞ്
ചെകിള പ്പൂക്കൾ വിടർത്തി ചും ബിച്ചു കൊണ്ട്
ചത്തടിഞ്ഞൊരു നീല തിമിംഗലം -
പോലുള്ള
കരയിൽനിന്നു.
മീൻ തോണികൾ തലചായ്ച്ചുറങ്ങുന്ന
നിഴലുകളുടെ
തിരശീല വകഞ്ഞു മാറ്റി
വായുവിന്റെ കടലിൽ നിന്ന്
മീനിന്റെ ജന്മ ജലത്തിലൂടെ
മീൻ പാതയിലൂടെ
കടലിന്റെ ഗർഭ പാത്രത്തിൽ
കെട്ടിപ്പിടിച്ച് ,ഒട്ടിച്ചേർന്ന്
ഒരിക്കലും പിരിയാത്ത ഇണകളായി
പുതു പുലരിയിൽ പുനർ ജനിക്കാൻ.
ഇങ്ങനെയൊക്കെ യല്ലാതെ
പിന്നെ എങ്ങിനെയൊക്കെയാണ്
നീയില്ലാത്ത രാത്രിയിൽ
നിന്റെ ഓർമ്മകളെ
എന്നിലുണർ ത്തേ ണ്ടത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ