ഓണ മെത്തിയിട്ടും
എത്തിനോക്കാത്ത പൂവുകൾ
അവനിൽ ഓർമ്മ പ്പെട്ടു
വേലി തലപ്പിലെ ഒറ്റ പൂവിന്റെ
ഏകാന്തതയെ ക്കുറിച്ച് ഓർത്തു-
നിന്നു
അപ്പോൾ കാട്ടുവഴിയുടെ
അരികിലേക്ക് ഇറങ്ങി ചെന്ന്
വിളറിയ ചിരിയോടെ ആ പൂവ്
ഇത്തിരി സൗരഭം തെറിപ്പിച്ചു .
അതാകട്ടെ പരസ്പര ബന്ധ മില്ലാതെ
ഒറ്റയ്ക്ക് സംസാരിക്കുകയും
സ്വപ്നം കാണുകയു മാണെന്ന് -
അവനു തോന്നി
ഗാസ തെരുവ് പോലെ
സാന്ധ്യാകാശം ചുവന്നു
ഇസ്രായേൽ മിസൈൽ പോലൊരു -
കാക്ക
പടിഞ്ഞാട്ടേക്ക് പറന്നു
ഗുജറാത്തിലെ വൃക്ഷ ശാഖയിൽ
കെട്ടി ഞാത്തിയ പോലൊരു പെണ്‍ പൂവ്
കാട്ടു വള്ളിയിലാടുന്നു.
ഇപ്പോൾ;
ഉപേക്ഷിക്ക പ്പെട്ട നിലയിൽ
പിച്ചി ചീന്ത പ്പെട്ട ഒരു കുഞ്ഞു പൂവ്
വഴിയരികിൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ