കെട്ടണഞ്ഞ,ടുപ്പിനരികിൽ
കണ്ണീരണിഞവൻ നില്ക്കുന്നു
നെഞ്ചിൻ കുടുക്കയുടെ വക്കിൽ
മഞ്ഞൾ ചോറു ണങ്ങി ക്കിടക്കുന്നു
ദുഖത്തിൻ കാക്ക ക്കാലുകൾ
തട്ടി മറിച്ചു എള്ളും പൂവും
ഇന്ന് കർക്കിടക വാവ്
അമ്മേ....മാപ്പ്.
ബലികാക്ക മുരിക്കിലിരുന്നു
പറയുന്നത് എന്താണാവോ?
വേണ്ട,ബലി വേണ്ട
അമ്മതൻ നിത്യ ബലിനീ,യാകുംപോൾ
എന്നാകുമോ?
വിറയ്ക്കുന്ന കൈകളിൽ,
തുടിക്കുന്ന നെഞ്ചിൽ,
കണ്ണുനീരുപ്പിൽ,-
അമ്മയുള്ളപ്പോൾ
എന്തിനു ബലിയെന്നു
അവനും നിനപ്പൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ