വലിച്ചു കെട്ടിയ ബാനറിൽ
ഗാന്ധിജി ചമ്രം പടിഞ്ഞിരിക്കുന്നു
വെയിൽ ചുട്ടമണ്‍ കട്ടകൾ
പിന്നിട്ട് ഒരു വിദ്യാർഥി
വിയർത്ത് കുളിച്ചു വരുന്നു
വഴിയരികിലെ മാവിലിരുന്നു
രണ്ടു കാക്കകൾ സംസാരിക്കുന്നു
ഒന്നാമത്തെ കാക്ക പറഞ്ഞു:
പാരതന്ത്ര്യത്തിൽ നിന്നു
നമുക്കാകെ സ്വാതത്ര്യത്തിന്റെ
മുക്തിമാർഗംനേടി തന്നയാളാണ്
കത്തുന്നവെയിലിൽ ചിരിച്ചുകൊണ്ട്
ചമ്രം പടിഞ്ഞിരിക്കുന്നത്
അദ്ദേഹത്തെ ഈ തണലിലേക്ക് -
ക്ഷണിച്ചാലോ?
രണ്ടാമത്തെ കാക്ക പറഞ്ഞു:
സുഹൃത്തെ,താഴെ നില്ക്കുന്ന
ക്രൂധ ചിത്തനായ വിദ്യാർഥിയെ-
കണ്ടില്ലേ
ഇന്നത്തെപരീക്ഷയിൽ
ഗാന്ധിജിയെ കുറിച്ച്
ചോദ്യ മുണ്ടായെക്കാം
ഗാന്ധിജി വരുത്തി വെയ്ക്കുന്ന -
പ്രതിസന്ധിയെ ക്കുറിച്ചാണ്
അവൻ ചിന്തിക്കുന്നത്
ഈ സമയത്ത് ഗാന്ധിജി കൂടി വന്നാൽ...?!
ഗാന്ധിജിയെ അറിയാത്ത ഖദർധാരിയെ
കണ്‍കോണിലൂടോന്നു നോക്കി
കാക്കകൾ രണ്ടും രണ്ടു ദിക്കിലെക്കായി -
പറന്നു പോയി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ