വികാരം കൊണ്ട് വിറകൊള്ളുന്ന
ചൊടികൾ പോലെ
അനങ്ങി നിൽപ്പുണ്ട് വേപ്പുമരച്ചി
ല്ലകൾ
എത്ര രഹസ്യ സമാഗമത്തിന്
സുരക്ഷ നൽകിയതാണ്
പ്രണയ പ്രകടനത്തിന്, കൂടിച്ചേരലി
ന്
വേർപാടിന്, വീർപ്പുമുട്ടലിന്, വീരസ്യത്തിന്
നിദ്രാവിഹീനരാത്രികളിലെ വേഷ
പ്പകർച്ചകൾക്കും
പ്രതിജ്ഞകളുടെ സാക്ഷ്യപ്പെടുത്ത
ലുകൾക്കും
എത്ര സാക്ഷ്യം വഹിച്ചതാണ്
എത്ര പ്രാർത്ഥനകൾക്ക് പ്രണയത്തി
ന്റെ രൂപഭേദമുണ്ടായിട്ടുണ്ട്
ചുട്ടുപൊള്ളുന്ന വെയിലിലും
കോരിച്ചൊരിയുന്ന മഴയിലും
ഇരുണ്ട രാത്രികളിലും
ആർക്കും കാട്ടിക്കൊടുക്കാതെ
കൂട്ടുനിന്നിട്ടും
ഒരിക്കൽപ്പോലും തിരിഞ്ഞു നോ
ക്കാതെ
അനാഥയാക്കി നട തള്ളിയ, അമ്മ
യെപ്പോലെയാക്കിയില്ലെനിങ്ങൾ
http://mazhavilsj.blogspot.ca/?m=1
മറുപടിഇല്ലാതാക്കൂgood one...