പൂമരമില്ലിന്ന്
പൂങ്കാവനമില്ല
പൂങ്കുയിലെങ്ങുമേയില്ല.
കാനനഭംഗി
കണികാണുവാനില്ല
കദനങ്ങൾമാത്രമേ ബാക്കി.
നെല്ലുവിളഞ്ഞുള്ള പാടങ്ങളി
ല്ലെങ്ങും
നിലവിളിച്ചെത്തങ്ങൾമാത്രം.
നീലക്കയങ്ങൾതീർത്തൊഴു
കും പുഴയില്ല
നിലയില്ലാക്കയങ്ങളായ് ജീവി
തങ്ങൾ.
നീരണിഞ്ഞുളെളാരു കാറണി
മേഘത്തെ
നാളെത്രയായിനാം കാത്തിരിപ്പൂ.
നീരദവർണ്ണങ്ങൾ ഇല്ലയിന്നെ
ങ്ങുമേ
നീരിനായ് കാത്തുമരിച്ചുവീഴും.
നേരിന്റെ നാളുകൾ എന്നുവരു
മിനി
നന്മതൻവാക്കുകൾ എന്നുപൂ
ക്കും.
എന്നേ ,കുറിച്ചിട്ടു മനീഷികവി
വരൻ
അമ്മയാം ഭൂമിതൻ ചരമഗീതം
കണ്ടാലും കൊണ്ടാലും പഠി-
ക്കില്ല, യെന്നു ശഠിക്കുന്നകാല
ത്തിലല്ലൊനമ്മൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ