ഒരു വെളുപ്പാൻ
കാലത്താണ്
ഇറയത്തെ ഗ്രില്ലി
നരികിലിരുന്ന്
ചുമരിലെ കണ്ണാടി
നോക്കി
ഒരു പ്രാവ് ചിറകൊതു
ക്കുന്നു
അപ്പോൾ മേൽപ്പുര
യിലേക്ക്
പക്ഷിയെപ്പോലെ
ഒരുമേഘം പറന്നു
വരുന്നുണ്ടായിരുന്നു
ഓർക്കാപ്പുറത്ത് ഒരിടി
നാദം
പിന്നെ മാലപ്പടക്കം
തച്ചോളി ഓതേനന്റെ
ഉറുമി പോലെ വെള്ളിടി
വാൾ
ചാഞ്ഞും ചരിഞ്ഞും.
പൊടുന്നനെപൊട്ടിവീണു
മഴ
പിന്നെ താമസിച്ചില്ല
മഴയെ കൊത്തിയെടുത്ത്
കാറ്റിനൊപ്പംപ്രാവ് പറന്നു
അതിൽ പിന്നെയിന്നേവരെ
വന്നിട്ടില്ല
മഴയും, പ്രാവും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ