പെണ്ണേ, നിന്റെകണ്ണിണകളിൽ
പ്രണയത്തിന്റെ കാന്തീകതയുണ്ട്
ചുണ്ടിണയിൽ ചൂണ്ടിനിൽക്കും
നക്ഷത്രമുണ്ട്
നീമൂളിയപാട്ടിന്റെ മുതുകത്തു
കയറിഞാൻ
പക്ഷിയായ്പാറുന്നു, വൃക്ഷമായ്
പടരുന്നു
വിരലിനാൽമീട്ടുന്നു മഴവീണകമ്പിയെ
ഓടക്കുഴൽവിളി നാദമായ്മാറുന്നു
പരൽമീനുപോലെയാ തെളിനീരിലലയുന്നു
ഫണംവിരിച്ചാടുന്ന ഫണിയായിമാറുന്നു
പാടംനനക്കുവാൻ ചക്രംചവുട്ടുന്നു
ഒരുനാടൻപാട്ടിന്റെ വെള്ളംതേവീടുന്നു
പച്ചവിരിച്ചുള്ള നാട്ടുകുന്നിൻമേലെ
കാറ്റായ് കവിതയായ് താളത്തിലാടുന്നു
തളിരിട്ടുനിൽക്കുന്നോരെന്റെ പ്രണയത്തിൽ
പെണ്ണേനി പ്രാണനായ് പൂവിട്ടുനിൽക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ