മുൻമ്പൊക്കെ നാം സ്നേഹത്തിന്റെ
ഭാഷയിൽ
വരച്ചു വെയ്ക്കാറുണ്ടായിരുന്നു
മലകളെ, മരങ്ങളെ, പുഴകളെ, _
പാറക്കെട്ടുകളെ.
തുന്നിക്കെട്ടാറുണ്ട് പട്ടിണിയിലും, ദുഃഖത്തിലും കീറിപ്പോയ _
ജീവിതങ്ങളെ.
കെടാത്ത ഒരു കൈത്തിരിയായ്
കനലായ് അനലാറുണ്ട്
അടുക്കളയിൽനിന്നടുക്കളയിലേക്ക് .
മരിച്ചവരാരും മരിച്ചിരുന്നില്ല അന്ന്
മനസ്സിലെ കുടിലിൽ കുടിയിരിക്കുക
യായിരുന്നു
മൗനവും, കരുപ്പട്ടി കടിച്ചുകൂട്ടിയ
മധുരവും ചേർത്ത്
ഒരു നാടൻപാട്ട് കോർത്തെടുക്കുക
യായിരുന്നു.
പാടേ പറത്തി വിടാറുണ്ട്
കോർത്തു നിൽക്കും കൂർത്ത
മുള്ളുകളെ, കുറുക്കുവഴികളെ.
ഇന്ന് ആട്ടിയിറക്കപ്പെട്ട ഒരു ജനതയെ
പ്പോലെ
പാലായനം ചെയ്യപ്പെട്ടിരിക്കുന്നു
മലയും, മരങ്ങളും, പുഴയും -
പെരുമകളും
പൊരുളറിയാത്ത മനുഷ്യനോട്
കഥയരുളിയിട്ടെന്തു കാര്യം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ