ആറ്റിക്കൊഴിച്ചെടുത്ത വാക്കുകളെ
ആറ്റൂരെന്നല്ലാതെയെന്തുവിളിക്കും
വാക്കുകളുടെ വിപിനത്തിൽ,
വഹ്നിയിൽ, വാപിയിൽ
അനന്തമാംആകാശത്തിൽ
കവിതയുടെ കാതലുകളാൽ
കോറിയിട്ട ചിത്രങ്ങളെ
ജീവിത യാഥാർത്ഥ്യങ്ങളെ
ആർദ്രതയെ
ആറ്റൂരെന്നല്ലാതെയെന്തു വിളിക്കും.
അഴൽ ജീവിതങ്ങളെ
വിതുമ്പും മനസ്സിനെ
പുളിച്ചുപോയ ജീവിതക്കഞ്ഞി മോന്തീടുന്ന
അടുപ്പുകല്ലായെരിഞ്ഞടങ്ങുവോളെ
എത്രയും അറിഞ്ഞ കവിവര്യനെ
ആ മേഘരൂപനെ, ഒറ്റയാനെ
ആറ്റൂരെന്നല്ലാതെയെന്തു വിളിക്കും
നേരിന്റെ വഴികളിൽ
നിറനിലാവെളിച്ചമായ്
കാവ്യപുഷ്പമായുദിച്ച താരത്തെ
ആറ്റൂരെന്നല്ലാതെയെന്തു വിളിക്കും
ആറ്റൂരെന്നല്ലാതെയെന്തുവിളിക്കും
വാക്കുകളുടെ വിപിനത്തിൽ,
വഹ്നിയിൽ, വാപിയിൽ
അനന്തമാംആകാശത്തിൽ
കവിതയുടെ കാതലുകളാൽ
കോറിയിട്ട ചിത്രങ്ങളെ
ജീവിത യാഥാർത്ഥ്യങ്ങളെ
ആർദ്രതയെ
ആറ്റൂരെന്നല്ലാതെയെന്തു വിളിക്കും.
അഴൽ ജീവിതങ്ങളെ
വിതുമ്പും മനസ്സിനെ
പുളിച്ചുപോയ ജീവിതക്കഞ്ഞി മോന്തീടുന്ന
അടുപ്പുകല്ലായെരിഞ്ഞടങ്ങുവോളെ
എത്രയും അറിഞ്ഞ കവിവര്യനെ
ആ മേഘരൂപനെ, ഒറ്റയാനെ
ആറ്റൂരെന്നല്ലാതെയെന്തു വിളിക്കും
നേരിന്റെ വഴികളിൽ
നിറനിലാവെളിച്ചമായ്
കാവ്യപുഷ്പമായുദിച്ച താരത്തെ
ആറ്റൂരെന്നല്ലാതെയെന്തു വിളിക്കും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ