പെയ്യാതെ നിൽക്കുന്ന മഴമേഘംപോലെ
അവൾവീർപ്പുമുട്ടി
എങ്ങും വന്ധ്യവും ഏകാന്തവുമായ
തുരുത്ത്
നീരസത്തിന്റെ ഉറവകളാണെങ്ങും
എന്നോ ഖബറടക്കിയ കിനാവുകൾക്കു
മുകളിലെ
മീസാൻ കല്ലുപോലെ അവളരുന്നു
അതിർത്തികളാണെങ്ങും
വഴികളെല്ലാം തെറ്റു വഴികളാകുന്നു
തെറ്റു വഴികളോ അസ്വാതന്ത്ര്യത്തിന്റേതും
വരണ്ടുപോയി ജീവിതം
ദാഹനീർ തേടിയലയുന്ന വേരിന്റെ നിശബ്ദ
വിലാപം ഇലകളിൽ മർമ്മരമാകുന്നതുപോലെ
ഹൃദയതാളം മാത്രം ബാക്കി
ചിന്തകൾ ചിലമ്പിട്ടുതുള്ളുന്നു
അറുത്തുമാറ്റപ്പെട്ടവ എങ്ങനെ തിരികേ കിട്ടും?
ജന്മാന്തര ശാപമെന്ന കാലപ്പാമ്പ് -
കൊത്തുന്നുവോ?!
ഏതു നിമിഷവും അർന്നു വീണേക്കാവുന്ന
ഒരു കുടംകണ്ണീരേന്തിയ ഇലത്തുമ്പുപോലെ
അവൾ
അവൾവീർപ്പുമുട്ടി
എങ്ങും വന്ധ്യവും ഏകാന്തവുമായ
തുരുത്ത്
നീരസത്തിന്റെ ഉറവകളാണെങ്ങും
എന്നോ ഖബറടക്കിയ കിനാവുകൾക്കു
മുകളിലെ
മീസാൻ കല്ലുപോലെ അവളരുന്നു
അതിർത്തികളാണെങ്ങും
വഴികളെല്ലാം തെറ്റു വഴികളാകുന്നു
തെറ്റു വഴികളോ അസ്വാതന്ത്ര്യത്തിന്റേതും
വരണ്ടുപോയി ജീവിതം
ദാഹനീർ തേടിയലയുന്ന വേരിന്റെ നിശബ്ദ
വിലാപം ഇലകളിൽ മർമ്മരമാകുന്നതുപോലെ
ഹൃദയതാളം മാത്രം ബാക്കി
ചിന്തകൾ ചിലമ്പിട്ടുതുള്ളുന്നു
അറുത്തുമാറ്റപ്പെട്ടവ എങ്ങനെ തിരികേ കിട്ടും?
ജന്മാന്തര ശാപമെന്ന കാലപ്പാമ്പ് -
കൊത്തുന്നുവോ?!
ഏതു നിമിഷവും അർന്നു വീണേക്കാവുന്ന
ഒരു കുടംകണ്ണീരേന്തിയ ഇലത്തുമ്പുപോലെ
അവൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ