malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019, ഒക്‌ടോബർ 30, ബുധനാഴ്‌ച

മായ്ച്ചാലും മായാത്തത്



രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ
പിറകേ വന്ന് തൊട്ടു വിളിക്കും
ഒരു പിൻവിളി
റബ്ബറ്, കടലാസു പെൻസില്,
നാരങ്ങാമുട്ടായി
കുഞ്ഞുകുഞ്ഞാവശ്യങ്ങളെ
അണലിലിട്ട് അലിയിച്ച്നടക്കും അയാൾ
പിളർന്നു പോയ പെൻസിലിന്റെ
പൊട്ടിയ മുനകൊണ്ടെഴുതി
മായ്ച്ചാലും മായ്ച്ചാലും തേഞ്ഞു തീരാത്ത
പ്രതീക്ഷയോടെ അപ്പനെകാത്തു -
നിൽക്കും മകൾ
വെയിലു കൊണ്ട് തളർന്ന സൂര്യൻ
കുന്നത്തെ ഷാപ്പിൽ നിന്ന്
ഇത്തിരി വെളിച്ചം നിലാവിന്ചെരിച്ചുകൊടുത്ത്
നടന്നു മറയുമ്പോൾ
കുന്നിറങ്ങിവന്ന കാറ്റിനൊപ്പം
ആടിയാടി കൊള്ളു കയറി വരും അപ്പൻ
ഇടയ്ക്കിടേ തുപ്പിക്കൊണ്ടിരിക്കും
നാടൻപാട്ടിന്റെ വരികളെ
കോയക്കാന്റെ കടയിൽ നിന്ന് കയറിയിരിക്കും
ചെവിക്കുടയിൽ കടലാസുപെൻസിൽ
കള്ളിന്റെ മണമുള്ള കീശയിൽ
നാരങ്ങാ മുട്ടായി
തലയിലെ വട്ടക്കെട്ടിൽ റബ്ബറ്, ബീഡി, തീപ്പെട്ടി
ഇറങ്കല്ലിന്റെ അനക്കം കേട്ടാൽ
ഏതിരുളിലും ഓല വാതിൽ വലിച്ച് തുറന്ന്
ഓടിയെത്തുമവൾ അപ്പനരികിൽ
നാരങ്ങാ മുട്ടായി അലിയിച്ച് പെൻസിലിന്റെ
റബ്ബറിന്റെ പുതുമണം മണപ്പിച്ച്
അപ്പന്റെ ഒപ്പമിരിക്കും


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ