അരുതാത്തഫലം ഭുജിക്കുന്നു
അത്തിമരത്തിൻ്റെ പത്രമണിയുന്നു
ദുരൂഹമായ ഒരു കവിത പിറക്കുന്നു
കരളിലൊരു വിളക്കുതെളിയുന്നു.
മുള്ളാൽ തറയുന്നു ഉളളം
അറിയാത്തൊരു മൃഗീയത ഉണരുന്നു
പിച്ചവെയ്ക്കുന്നു സ്വപ്നം
ദംശമേറ്റൊരു പക്ഷി പിടയുന്നു
വ്യാഘ്രം ചിരിക്കുന്നു
നെഞ്ചിൽ നിന്നും തെച്ചിപ്പൂ
തെറിക്കുന്നു
ചത്ത മീനിൻ്റെ മാംസം ഭുജിച്ച്
പ്രണയമെന്നു പേരിട്ടു വിളിക്കുന്നു
അരുതാത്ത ഫലത്തിൻ്റെ
വിത്തിനാൽ
ദൈവമൊരുക്കിയ അമ്പാണ് പ്രണയം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ