കുന്നേറി തിടംവച്ച കുംഭമാസം
രാവിൽ കുളിരിൻ്റെ പുതപ്പണിയി
ക്കുംമാസം
പുലരിയിൽ നാം പുത്തനുണർവാ -
യെഴുന്നേൽക്കുമ്പോൾ
പുഞ്ചിരിപ്പൂ നീട്ടിനിൽക്കും കുംഭമാസം
മലമുകളിൽ തമരടിയുടെ താളമുയരു-
ന്നേരം
താഴെച്ചോല പാദസരം കിലുക്കി ഉണരു
ന്നേരം
തുടുതുടുത്തൊരു പെണ്ണുപോലെ
കിഴക്കൻ മാനം
തുളുനാടൻ പട്ടുടുത്ത
വെയിൽ നാളങ്ങൾ
തൊടിയിലടികൾവച്ചു മെല്ലെ ഉലാത്തു -
ന്നേരം
കണ്ണിമാങ്ങ കണ്ണിറുക്കി ചിരിച്ചു നിൽപ്പൂ
ഉച്ചവെയിലിൻ വെളിച്ചപ്പാടുറഞ്ഞുതുളളു
മ്പോൾ
ഉച്ചികത്തി തെച്ചിമലരായ് കുരുത്തുനിൽ
ക്കുമ്പോൾ
വീരാളിപ്പട്ടു ചുറ്റി, വെറ്റിലേംപാക്കും മുറുക്കി
തുപ്പി
തച്ചോളി പാട്ടുപാടും കുംഭമാസം
കോരപ്പുഴപ്പാലമേറി കോതിവച്ച മുടി -
ഉലർത്തി
തോറ്റംപാട്ടായുറയുന്നു കുംഭമാസം
തോറ്റിയുണർത്തീടുന്നു കുംഭമാസം
കടുന്തുടിയായ് തുടികൊട്ടും കുംഭമാസം
പൊന്നിയത്തങ്കത്തിനു വന്നുള്ള മാസം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ