malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2025, ജൂൺ 26, വ്യാഴാഴ്‌ച

 ചിത



വൃഷ്ടിയില്ലാതെയായി
പട്ടു മഹാവൃക്ഷം
ഗ്രീഷ്മം കനക്കുന്നു
ചിതയെരിയുന്നു

ചൊരിയന്നു തീക്കട്ടകൾ
ഉയരുന്നു നിലവിളികൾ
ശിരസ്സിൽ തീപ്പാമ്പുകൾ
ചുറ്റു വളയം തീർക്കുന്നു

മൃത്യു വന്നു ചുംബിക്കുന്നു
തോക്കിൻ മുനയുടെ മൃദുല -
തയായ്!
വന്നില്ല ഒരു ദൈവവും
മിഴി തുറന്നില്ലൊരു ശിലയും

ഇല്ല സൃഷ്ടി
ഇല്ല വൃഷ്ടി
മുഷ്ടിക്കു മുന്നിൽ
തകരുന്നു നെഞ്ചിൻ കൂട്

മരിച്ച മനുഷ്യരുടെ ചിരി
യോർത്ത്
കരയുന്നു തകർന്നടിഞ്ഞൊ-
രുനാട്
ചിരിക്കുന്നു ഭ്രാന്ത് പിടിച്ചൊരു -
ചിത

വൃഷ്ടിയില്ലാതെയായി
പട്ടു മഹാവൃക്ഷം
ഗ്രീഷ്മം കനക്കുന്നു
ചിതയെരിയുന്നു

ചൊരിയന്നു തീക്കട്ടകൾ
ഉയരുന്നു നിലവിളികൾ
ശിരസ്സിൽ തീപ്പാമ്പുകൾ
ചുറ്റു വളയം തീർക്കുന്നു

മൃത്യു വന്നു ചുംബിക്കുന്നു
തോക്കിൻ മുനയുടെ മൃദുല -
തയായ്!
വന്നില്ല ഒരു ദൈവവും
മിഴി തുറന്നില്ലൊരു ശിലയും

ഇല്ല സൃഷ്ടി
ഇല്ല വൃഷ്ടി
മുഷ്ടിക്കു മുന്നിൽ
തകരുന്നു നെഞ്ചിൻ കൂട്

മരിച്ച മനുഷ്യരുടെ ചിരി
യോർത്ത്
കരയുന്നു തകർന്നടിഞ്ഞൊ-
രുനാട്
ചിരിക്കുന്നു ഭ്രാന്ത് പിടിച്ചൊരു -
ചിത

2025, ജൂൺ 24, ചൊവ്വാഴ്ച

ചിതറുന്നത്


ആൾക്കൂട്ടത്തിൽ
അറിയപ്പെടാത്തവനായി
അദൃശ്യനെപ്പോലെ നടന്നു
ആരോടും മിണ്ടാതെ
മനോരാജ്യത്തിൽ
മുങ്ങാങ്കുഴിയിട്ടങ്ങനെ നീങ്ങി

തട്ടിയും, മുട്ടിയും, ഒഴിഞ്ഞും, -
മാറിയും
ഇടുങ്ങിയ ഉൾവഴിയിലൂടെ -
ന്നോണം
തിടംവെച്ച ഓർമ്മകളെ
ഓരത്തെ കാട്ടുചെടികളെ
യെന്നോണം
വകഞ്ഞു മാറ്റി നടന്നു.

കടലിലേക്കുള്ള കൽപ്പടവിൽ
കമിതാക്കളുടെ കളി ചിരി
കരയിലിട്ട വഞ്ചിക്കരികിൽ
കാക്കാലത്തിയുടെ കിളിമൊഴി

ഉപ്പു കാറ്റിൽ ഉയർന്നുപൊങ്ങിയ
പട്ടങ്ങൾ
അങ്ങകലെ മണൽപ്പരപ്പിൽ
പട്ടടയിലെ പുകപടലങ്ങൾ
അരങ്ങിൽ ആറാത്ത കപ്പലണ്ടി
ചൂടുപോലെ
പൊളളി നിൽക്കുന്ന ആൾക്കൂട്ടം

ഒന്നിനു പിറകെ ഒന്നായ് വരുന്ന
കടൽത്തിരപോലെ
ഉള്ളിൽ നിന്നും ഉരുണ്ട കയറി
വരുന്നു
ഒന്നിനു പിറകെ ഒന്നായ് സങ്കട
തിരകൾ
കരയിൽ ചിതറുന്ന തിരമണികൾ
പോലെ
കണ്ണിൽ നിന്നും കവിളിൽ വീണു
ചിതറുന്നു സങ്കട തിരകൾ

2025, ജൂൺ 23, തിങ്കളാഴ്‌ച

ഒരിക്കലും


നിങ്ങൾ എത്ര
വെറുത്താലും
മുറുമുറുത്താലും
എന്നന്നേക്കുമായി
മറന്നാലും
കഴിയില്ല ഒരിക്കലും
മറക്കുവൻ
നിങ്ങളെ അമ്മയ്ക്ക്

സമാധാന ജ്വാല

 വേട്ടയുടെ കുരിശു ചുമക്കുമ്പോഴും

വേദന മുറ്റിയ കണ്ണുകൾ കാക്കുന്നു

വെള്ളരിപ്രാവിനാഗമനം

ഉരുവിടുന്നു ശാന്തിയുടെയക്ഷര-
മൊഴികൾ
മറയട്ടെ രക്തക്കാഴ്ചകൾ
ജീവൻ്റെ ജ്വാല ഉണരട്ടെ
ഉയരട്ടെ സമാധാന ജ്വാല














2025, ജൂൺ 22, ഞായറാഴ്‌ച

ഗ്രീഷ്മവും,ശിശിരവും



പൊള്ളുന്ന ഗ്രീഷ്മത്തില്‍ നിന്ന്
ശിശിരത്തിന്റെ ശിഖരത്തിലേക്ക്
കണ്ണീരുപ്പുകുറുക്കി അവള്‍
കാലം കഴിക്കുന്നു.

പെണ്ണിന്റെ പൊള്ളുന്ന രുചി
ഉപ്പുനോക്കിയവന്‍
കയപ്പെന്നു പറഞ്ഞ് കടന്നുകളഞ്ഞു .

ഉടയതെന്നു കരുതി
ഉടയാടയഴിച്ചതില്‍
ഉന്മാദം പിടിപെട്ടവള്‍
ഇരുട്ടിന്റെ പുടവയില്‍
നഗ്നത മറയ്ക്കുന്നു .

പാമ്പിന്റെ പ്രതികാരവുമായി
പതുങ്ങി നടക്കുമ്പോഴും
പൊള്ളുന്ന പ്രായത്തിലേക്ക്
പൊട്ടി വിരിയുന്നു .

2025, ജൂൺ 18, ബുധനാഴ്‌ച

മൃത്യു


തുറന്നിരിപ്പാണ്
മൃത്യുവിൻ വക്ത്രം
ജനിച്ച നാൾ മുതൽ
അങ്ങോട്ടു നടപ്പാണ്.

ഇനിയെത്ര ദൂരമെന്നറി
യില്ലയാർക്കുമെ
ദുരമൂത്ത മാനവൻ
ദിക്കു മാറി നടപ്പാണ് !

നൊട്ടി നുണയുന്ന
നേരത്തും ജീവൻ്റെ
തൊട്ടരികത്തുണ്ട്
മൃത്യുവെന്നോർക്കുക

ഇടനെഞ്ചിലൊരു നോവാകാം
ഉടനൊരു ഷോക്കാവാം
ഉഷ്ണമെന്നോതാം,തണുപ്പെന്നു
ചൊല്ലാം
ഒന്നുമേ ചൊല്ലാത്തൊരുറക്കവു-
മാകാം

നൊടിനേരം പോലുമെ
മറഞ്ഞിരിക്കാനാവില്ല
മൃത്യുവിൻ വക്ത്രത്തിൽ നിന്നാണീ -
സഞ്ചാരമെന്നറിയുക

2025, ജൂൺ 12, വ്യാഴാഴ്‌ച

മണി മുഴങ്ങുമ്പോൾ


ഇടറിയോ കണ്ഠം
ഒരു നിമിഷം, പതറിയോ -
ഉള്ളം
ഓർമ്മകൾ വന്നെൻ്റെ -
നെഞ്ച,മമർത്തിയോ .

എത്ര ഉഷസ്സിൻ തിരി -
തെറുത്തു
ഉത്തരവാദിത്വമുള്ളുണർന്നു
ഒരു നേർത്ത പുഞ്ചിരിയാൽ -
പൂവു പോലെ
ഒന്നൊന്നായവയൊക്കെ ചേർ-
ന്നു നിന്നു.

കാലം പുഴയായൊഴുകിടുന്നു
ജീവനം നീങ്ങുന്നു പുതുപുഴയായ്
ആരവ,മാനന്ദ, മാൾക്കൂട്ടമായി
ഓരോ ദിനവും കടന്നു പോകെ.

അഴലും അലച്ചിലും ജീവിത -
വണ്ടിയായ്
മുന്നോട്ടു മുന്നോട്ടു നീങ്ങിടവേ
മണി മുഴങ്ങീടുന്നു
അനിവാര്യത, തൻ സ്റ്റോപ്പിൽ
നിൽക്കുന്നു വണ്ടി.

അഴിച്ചു വെയ്ക്കാമിനി കുപ്പായ
മെന്ന്
അശരീരി ഉയരുന്നു
ഞെട്ടിയുണരുന്നു ഞാൻ
കാലം കാത്തുവെച്ച പുതുവഴിയെ
സാകൂതം നോക്കി നിൽക്കുന്നു.

പതറിയോ ഉള്ളം
ഒരു നിമിഷം

2025, ജൂൺ 2, തിങ്കളാഴ്‌ച

കടങ്കവിത

 കാറേത് ?


കാറു വരുന്നേ കാറ്
കരിനീലനിറ കാറ്
കാണാനെന്തൊരു ചേല്
ഓടാനെന്തൊരു ജോറ്
ടയറില്ലാത്തൊരു കാറ്
ചൊല്ലൂ ഏതീക്കാറ്?

ഉത്തരം: മഴക്കാറ്