അറിയപ്പെടാത്തവനായി
അദൃശ്യനെപ്പോലെ നടന്നു
ആരോടും മിണ്ടാതെ
മനോരാജ്യത്തിൽ
മുങ്ങാങ്കുഴിയിട്ടങ്ങനെ നീങ്ങി
തട്ടിയും, മുട്ടിയും, ഒഴിഞ്ഞും, -
മാറിയും
ഇടുങ്ങിയ ഉൾവഴിയിലൂടെ -
ന്നോണം
തിടംവെച്ച ഓർമ്മകളെ
ഓരത്തെ കാട്ടുചെടികളെ
യെന്നോണം
വകഞ്ഞു മാറ്റി നടന്നു.
കടലിലേക്കുള്ള കൽപ്പടവിൽ
കമിതാക്കളുടെ കളി ചിരി
കരയിലിട്ട വഞ്ചിക്കരികിൽ
കാക്കാലത്തിയുടെ കിളിമൊഴി
ഉപ്പു കാറ്റിൽ ഉയർന്നുപൊങ്ങിയ
പട്ടങ്ങൾ
അങ്ങകലെ മണൽപ്പരപ്പിൽ
പട്ടടയിലെ പുകപടലങ്ങൾ
അരങ്ങിൽ ആറാത്ത കപ്പലണ്ടി
ചൂടുപോലെ
പൊളളി നിൽക്കുന്ന ആൾക്കൂട്ടം
ഒന്നിനു പിറകെ ഒന്നായ് വരുന്ന
കടൽത്തിരപോലെ
ഉള്ളിൽ നിന്നും ഉരുണ്ട കയറി
വരുന്നു
ഒന്നിനു പിറകെ ഒന്നായ് സങ്കട
തിരകൾ
കരയിൽ ചിതറുന്ന തിരമണികൾ
പോലെ
കണ്ണിൽ നിന്നും കവിളിൽ വീണു
ചിതറുന്നു സങ്കട തിരകൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ