കാല്പ്പനീകനായ ഒരു കവിത
കളിയച്ഛനെ ഓർത്തപ്പോൾ
കാഞ്ഞങ്ങാട്ടെക്ക് വണ്ടി കയറി
വെള്ളിക്കോത്തെവെളിമ്പ്രദേശത്തിലൂടെ
പാട വരമ്പിലൂടെ "പി"യിലേക്ക്
"ജി"യിലേക്കും മുൻപ് പോയിരുന്നുപോലും
പടപ്പുറപ്പാട് "കടമ്മനിട്ടയിൽ "നിന്നായിരുന്നു
'വൈലോപ്പിള്ളി" യുടെ മാമ്പഴ മുറ്റം
കണ്ട നേരിയ ഓർമ്മ യുണ്ടെന്നു
"ഇടപ്പള്ളി"ഇടയ്ക്കുവെച്ചു വിട പറഞ്ഞപ്പോൾ
"ചങ്ങമ്പുഴ"വഴി വന്നിരുന്നെന്ന്
'ഇടശ്ശേരിയിലെ 'ഇടവഴിയിലൂടെ
'ചുള്ളിക്കാട്'ചുറ്റി
അന്നെവിടെയൊക്കെ കറങ്ങി
'ആറ്റൂരും,മലയാറ്റൂരും'
'സച്ചിതാനന്ദംപാടി ,'വിനയ' കവിതകൾപാടി
അതൊക്കെ ഒരു കാലം
ഇന്നും മനസ്സിന്റെ ആൽമരത്തിൽ
വാലാൽ ചില്ല തുമ്പിൽ ചുറ്റി
കളിയച്ഛനിരിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ