ചിന്തയുടെ ചൂരും പേറി
മിടിക്കുന്ന നെഞ്ചുമായി
പടപ്പുറപ്പാടും പിടിച്ചെടുക്കലും
നടത്തുന്നവരെ
ജ്ഞാനത്തിന്റെ പേരിൽ
ദ്വേഷത്തിന്റെ കൂരമ്പുകൾ
കുത്തിതറയ്ക്കുന്നവരെ
ജ്ഞാനത്തിന്റെ വേരുകൾ
ഞങ്ങളിൽ തുടങ്ങുന്നു
പൂവുകളും,പുല്ലുകളും,
പൂവാംകുരുന്നിലകളും
ഞങ്ങളില്നിന്നു പിറക്കുന്നു
വിത്തുകൾ മുളയിടാൻ
മണ്ണിൽ കുതിർക്കുന്നതും
നിങ്ങളുടെ ജലവും ഞങ്ങളാകുന്നു
സ്വന്തമെന്ന സ്വകാര്യതയില്ലാതെ
അസൂയയും,ആക്രാന്തവുമില്ലാതെ
ശ്വസിക്കാതെ,തലചൂടാവാതെ
ഞങ്ങളിലെക്കെത്തും വരെ
അത്യാഗ്രഹത്തിന്റെ പടുകുഴിയിൽ
ആസക്തിയുടെ തടവറയിൽ
നിങ്ങളെ ഞങ്ങൾ നിർത്തുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ