പാഴ്മരമെന്നു പറഞ്ഞു
വെട്ടിമാറ്റിയ
മുളന്തണ്ടാണ്
പ്രണയ മെന്തെന്ന്
എന്നെ പഠിപ്പിച്ചത്
(2)
കാറ്റിന്റെ കൈയ്യിൽ
എനിക്കൊന്നും
കൊടുത്തയക്കാനില്ല
എന്നിട്ടും
തന്നയക്കുന്നുണ്ടല്ലോ
എന്നും നീ
(3)
എന്നിൽനിന്ന്
ശക്തിയായി
കുതിക്കുന്നു
നിന്നിലെത്തുംപോൾ
ശകലങ്ങളായി
ചിന്നി ചിതറുന്നു
(4)
കടൽക്കരയിൽ നാം
മണലുകളെണ്ണുന്നു
വെള്ളത്തിൽ
തുള്ളികളെണ്ണുന്നു
കടൽത്തിര വന്നു
എന്തേ മിണ്ടിപ്പറ-
യാതതെന്നു
ചോദിച്ചുകൊണ്ടേ -
യിരിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ