കിത്താബ് വായിക്കുന്നെങ്കിൽ
മുഹമ്മദ് ബഷീറിനെ വായിക്കണം
മുച്ചീട്ട് കളിക്കാരന്റെ മകളെ വായിക്കണം
സൈനബാനെ വായിക്കണം
കള്ള ജൂസാനെ... സാഹിത്യ കാരാ
കുത്തിക്കുറിക്കു പഹയാ
മൊട്ടത്തലപൊലെ മിന്നുന്ന
മഴ നിലാവിന്റെ വെളിച്ചത്തില്
പ്രാസം തെറ്റാത കവിതപോലെ
സുലൈമാനിയുടെ ചൂടും,ചൂരുമായി
ഓളത്തിലാടുന്ന കടവിലെ
കെട്ടുവള്ളം പോലത്തെ
പെണ്ണിനെക്കുറിച്ച്
എഴുത് ബലാലെ
രാത്രിയുടെ നീഹാര നീര് പെണ്ണിന്റെ
വിരഹമല്ലാതെ
മറ്റെന്താണ് പഹയാ
പുളുന്തൂസ് എഴുത്തുകാരാ
നിലാ വെളിച്ചത്തിലും
ഉച്ച സൂര്യനെപ്പോലെ
നീയെന്തിനു വിയർക്കുന്നു-
ഇബ് ലീസേ
കവിതയിപ്പം തെയ്യവും,തോറ്റം-
പാട്ടുമായി
വെളിച്ച പ്പെടുന്നല്ലോ റബ്ബേ
...............................................
മുച്ചീട്ട് കളിക്കാരന്റെ മകൾ - വൈക്കം
മുഹമ്മദ് ബഷീറിന്റെ കഥ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ