ജീവിതത്തിന്റെ ഏതോ
മലഞ്ചെരുവിൽ
അവൻ മഴ നനഞ്ഞു നില്ക്കുന്നു
ആലയും,ആലയവും തിരിയാതെ
ഇരുളുന്ന ആകാശത്തിനു കീഴെ
ഇടറുന്ന കണ്ണുകളുമായി
ആടുകളെ തിരയുന്ന ഇടയനെപ്പോലെ
ഉഴറി നടക്കുന്നു.
ആട്ടിൻ കുട്ടിയെപ്പോലെ-
കടിച്ചു പറിക്കുന്ന തണുപ്പിൽ
സ്വന്തം ബലിയുടെ കുരിശും പേറി
പൊറുതി കേടിന്റെ ശിഖരത്തിൻമേൽ
തൂങ്ങി യാടുന്ന പൊരുത്തക്കേടിന്റെ
ജീവിത കയപ്പുനോക്കി മല കയറുന്നു
അഞ്ചു തിരു മുറിവുകളിലെയും
രക്തം വീണു ചുവന്ന ഹൃദയം
അപ്പോഴും ഒരു കവിത മൂളിക്കൊണ്ടിരിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ